മഴവെള്ള സംഭരണിയുടെ മുകളിൽ ദേ ആൽമരം!
കോന്നി∙വില്ലേജ് ഓഫിസ് പരിസരത്തെ മഴവെള്ള സംഭരണിയുടെ മുകളിൽ ആൽ വളർന്നു. വേനൽക്കാലത്തെ ജലക്ഷാമം നേരിടാൻ മഴ വെള്ളം സംഭരിച്ച് ഉപയോഗിക്കാനാണ് ജലനിധി പദ്ധതിയിൽ സർക്കാർ ഓഫിസുകളുടെയും സ്കൂളുകളുടെയും പരിസരത്ത് ഇവ നിർമിച്ചത്. വർഷങ്ങൾക്ക് മുൻപ് ഏറെ തുക ചെലവഴിച്ച് നിർമിച്ച ജലസംഭരണികൾ പലതും അറ്റകുറ്റപ്പണികൾ
കോന്നി∙വില്ലേജ് ഓഫിസ് പരിസരത്തെ മഴവെള്ള സംഭരണിയുടെ മുകളിൽ ആൽ വളർന്നു. വേനൽക്കാലത്തെ ജലക്ഷാമം നേരിടാൻ മഴ വെള്ളം സംഭരിച്ച് ഉപയോഗിക്കാനാണ് ജലനിധി പദ്ധതിയിൽ സർക്കാർ ഓഫിസുകളുടെയും സ്കൂളുകളുടെയും പരിസരത്ത് ഇവ നിർമിച്ചത്. വർഷങ്ങൾക്ക് മുൻപ് ഏറെ തുക ചെലവഴിച്ച് നിർമിച്ച ജലസംഭരണികൾ പലതും അറ്റകുറ്റപ്പണികൾ
കോന്നി∙വില്ലേജ് ഓഫിസ് പരിസരത്തെ മഴവെള്ള സംഭരണിയുടെ മുകളിൽ ആൽ വളർന്നു. വേനൽക്കാലത്തെ ജലക്ഷാമം നേരിടാൻ മഴ വെള്ളം സംഭരിച്ച് ഉപയോഗിക്കാനാണ് ജലനിധി പദ്ധതിയിൽ സർക്കാർ ഓഫിസുകളുടെയും സ്കൂളുകളുടെയും പരിസരത്ത് ഇവ നിർമിച്ചത്. വർഷങ്ങൾക്ക് മുൻപ് ഏറെ തുക ചെലവഴിച്ച് നിർമിച്ച ജലസംഭരണികൾ പലതും അറ്റകുറ്റപ്പണികൾ
കോന്നി∙വില്ലേജ് ഓഫിസ് പരിസരത്തെ മഴവെള്ള സംഭരണിയുടെ മുകളിൽ ആൽ വളർന്നു. വേനൽക്കാലത്തെ ജലക്ഷാമം നേരിടാൻ മഴ വെള്ളം സംഭരിച്ച് ഉപയോഗിക്കാനാണ് ജലനിധി പദ്ധതിയിൽ സർക്കാർ ഓഫിസുകളുടെയും സ്കൂളുകളുടെയും പരിസരത്ത് ഇവ നിർമിച്ചത്. വർഷങ്ങൾക്ക് മുൻപ് ഏറെ തുക ചെലവഴിച്ച് നിർമിച്ച ജലസംഭരണികൾ പലതും അറ്റകുറ്റപ്പണികൾ ഇല്ലാതെ നാശാവസ്ഥയിലാണ്.
എന്നാൽ, വില്ലേജ് ഓഫിസിനു മുറ്റത്തെ സംഭരണിയിൽ ഇപ്പോഴും ആവശ്യത്തിനു വെള്ളം ലഭിക്കുന്നുണ്ടെന്നതാണ് പ്രത്യേകത. പയ്യനാമൺ ഗവ. യുപി സ്കൂളിലെ മഴവെള്ള സംഭരണി സ്കൂൾ അധികൃതരുടെ ആവശ്യപ്രകാരം പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അറ്റകുറ്റപ്പണികൾ നടത്തി നൽകിയിട്ടുണ്ട്.
സർക്കാർ ഓഫിസുകൾക്കു വേണ്ടി സ്ഥാപിച്ചവയാണ് ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലുള്ളത്. വർഷങ്ങൾ കഴിയുന്തോറും ജല ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഇത്തരം പദ്ധതികൾ സംരക്ഷിച്ച് നിലനിർത്തേണ്ടത് അനിവാര്യമാണ്. അതിനാൽ വില്ലേജ് ഓഫിസ് പരിസരത്തെ ജലസംഭരണിയുടെ മുകളിൽ വളരുന്ന ആൽമരം നീക്കം ചെയ്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രതികരണ സമിതി കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.