ഇഴജന്തുക്കൾക്കു താവളമൊരുക്കി ടൗണിന്റെ മധ്യത്തിൽ കുട്ടിവനം
ഇട്ടിയപ്പാറ ∙ ടൗണിന്റെ മധ്യത്തിൽ സർക്കാരിന്റെ കുട്ടിവനം. ഇഴജന്തുക്കൾ വർധിക്കുമ്പോഴും കാട് തെളിച്ച് യാത്രക്കാർക്കു സുരക്ഷയൊരുക്കാൻ പിഡബ്ല്യുഡി കെട്ടിട വിഭാഗം തയാറാകുന്നില്ല. ഇട്ടിയപ്പാറ കെഎസ്ആർടിസി, സ്വകാര്യ ബസ് സ്റ്റാൻഡുകൾക്കു സമീപം ശബരിമല ഇടത്താവളം നിർമിക്കാനായി സർക്കാർ വിലയ്ക്കെടുത്ത സ്ഥലമാണ്
ഇട്ടിയപ്പാറ ∙ ടൗണിന്റെ മധ്യത്തിൽ സർക്കാരിന്റെ കുട്ടിവനം. ഇഴജന്തുക്കൾ വർധിക്കുമ്പോഴും കാട് തെളിച്ച് യാത്രക്കാർക്കു സുരക്ഷയൊരുക്കാൻ പിഡബ്ല്യുഡി കെട്ടിട വിഭാഗം തയാറാകുന്നില്ല. ഇട്ടിയപ്പാറ കെഎസ്ആർടിസി, സ്വകാര്യ ബസ് സ്റ്റാൻഡുകൾക്കു സമീപം ശബരിമല ഇടത്താവളം നിർമിക്കാനായി സർക്കാർ വിലയ്ക്കെടുത്ത സ്ഥലമാണ്
ഇട്ടിയപ്പാറ ∙ ടൗണിന്റെ മധ്യത്തിൽ സർക്കാരിന്റെ കുട്ടിവനം. ഇഴജന്തുക്കൾ വർധിക്കുമ്പോഴും കാട് തെളിച്ച് യാത്രക്കാർക്കു സുരക്ഷയൊരുക്കാൻ പിഡബ്ല്യുഡി കെട്ടിട വിഭാഗം തയാറാകുന്നില്ല. ഇട്ടിയപ്പാറ കെഎസ്ആർടിസി, സ്വകാര്യ ബസ് സ്റ്റാൻഡുകൾക്കു സമീപം ശബരിമല ഇടത്താവളം നിർമിക്കാനായി സർക്കാർ വിലയ്ക്കെടുത്ത സ്ഥലമാണ്
ഇട്ടിയപ്പാറ ∙ ടൗണിന്റെ മധ്യത്തിൽ സർക്കാരിന്റെ കുട്ടിവനം. ഇഴജന്തുക്കൾ വർധിക്കുമ്പോഴും കാട് തെളിച്ച് യാത്രക്കാർക്കു സുരക്ഷയൊരുക്കാൻ പിഡബ്ല്യുഡി കെട്ടിട വിഭാഗം തയാറാകുന്നില്ല. ഇട്ടിയപ്പാറ കെഎസ്ആർടിസി, സ്വകാര്യ ബസ് സ്റ്റാൻഡുകൾക്കു സമീപം ശബരിമല ഇടത്താവളം നിർമിക്കാനായി സർക്കാർ വിലയ്ക്കെടുത്ത സ്ഥലമാണ് കുട്ടിവനമായത്.
വ്യക്തികളിൽ നിന്ന് സർക്കാർ വിലയ്ക്കെടുത്ത ഭൂമിയാണിത്. ഇവിടെ ഇടത്താവളത്തിന്റെ നിർമാണം ആരംഭിച്ചിരുന്നു. യഥാസമയം പൈലിങ് പൂർത്തിയാക്കാത്തതിനാൽ പിന്നീട് കരാർ റദ്ദാക്കുകയായിരുന്നു. പിന്നാലെ കോടതിയിൽ കേസുകൾ എത്തിയതു മൂലം പുനർ നിർമാണം നടന്നില്ല. മഹാപ്രളയത്തിനു ശേഷം കാര്യമായ പണികളൊന്നും നടത്തിയിട്ടില്ല.
പൈലിങ് എല്ലാം കാടു മൂടി. മരങ്ങളും പടലും ഇവിടെ നിറഞ്ഞിരിക്കുകയാണ്. കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കും വ്യാപിക്കുകയാണ്. ഇതിന്റെ മധ്യത്തിലൂടെയാണ് ഇട്ടിയപ്പാറ ബൈപാസിൽ നിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള ഇടറോഡ് കടന്നു പോകുന്നത്. ഇഴജന്തുക്കളുടെ ശല്യം മൂലം കാൽനട യാത്രക്കാർ ഇതിലെ നടക്കാൻ ഭയക്കുകയാണ്. കാട്ടുപന്നികളും ഇവിടം താവളമാക്കിയാൽ അതിശയോക്തിയില്ല.