പാതയോരം കാടുകയറി; അപകടം റോഡുകയറി
വെണ്ണിക്കുളം∙ പാതയോരത്തെ കാട് അപകട ഭീഷണിയാകുന്നു. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ വെണ്ണിക്കുളം റജിസ്ട്രാർ ഓഫിസിനു സമീപമാണ് ഈ കാഴ്ച.ഈ ഭാഗത്ത് 3 ഇടങ്ങളിലായി 21 മീറ്റർ നീളത്തിലധികമാണ് കാട് വ്യാപിച്ചിരിക്കുന്നത്. ദിവസേന നൂറുകണക്കിനു വിദ്യാർഥികളും കാൽനടക്കാരുമാണ് ഇതുവഴി ഭയാശങ്കയോടെ
വെണ്ണിക്കുളം∙ പാതയോരത്തെ കാട് അപകട ഭീഷണിയാകുന്നു. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ വെണ്ണിക്കുളം റജിസ്ട്രാർ ഓഫിസിനു സമീപമാണ് ഈ കാഴ്ച.ഈ ഭാഗത്ത് 3 ഇടങ്ങളിലായി 21 മീറ്റർ നീളത്തിലധികമാണ് കാട് വ്യാപിച്ചിരിക്കുന്നത്. ദിവസേന നൂറുകണക്കിനു വിദ്യാർഥികളും കാൽനടക്കാരുമാണ് ഇതുവഴി ഭയാശങ്കയോടെ
വെണ്ണിക്കുളം∙ പാതയോരത്തെ കാട് അപകട ഭീഷണിയാകുന്നു. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ വെണ്ണിക്കുളം റജിസ്ട്രാർ ഓഫിസിനു സമീപമാണ് ഈ കാഴ്ച.ഈ ഭാഗത്ത് 3 ഇടങ്ങളിലായി 21 മീറ്റർ നീളത്തിലധികമാണ് കാട് വ്യാപിച്ചിരിക്കുന്നത്. ദിവസേന നൂറുകണക്കിനു വിദ്യാർഥികളും കാൽനടക്കാരുമാണ് ഇതുവഴി ഭയാശങ്കയോടെ
വെണ്ണിക്കുളം∙ പാതയോരത്തെ കാട് അപകട ഭീഷണിയാകുന്നു. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ വെണ്ണിക്കുളം റജിസ്ട്രാർ ഓഫിസിനു സമീപമാണ് ഈ കാഴ്ച. ഈ ഭാഗത്ത് 3 ഇടങ്ങളിലായി 21 മീറ്റർ നീളത്തിലധികമാണ് കാട് വ്യാപിച്ചിരിക്കുന്നത്. ദിവസേന നൂറുകണക്കിനു വിദ്യാർഥികളും കാൽനടക്കാരുമാണ് ഇതുവഴി ഭയാശങ്കയോടെ സഞ്ചരിക്കുന്നത്. പാതയോരം പൂർണമായി കാടുകയറിയതിനാൽ റോഡിലേക്ക് കയറി നടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
എതിർവശത്തു പാതയോരത്തെ മണ്ണ് കനത്തമഴയിൽ ഒലിച്ചുപോയതിനാൽ അരയടിയോളമാണു താഴ്ച. സ്കൂൾ വിദ്യാർഥികൾ കൂട്ടമായി നീങ്ങുമ്പോൾ അപകടങ്ങൾ തലനാരിഴയ്ക്കാണ് ഇവിടെ വഴിമാറുന്നത്. കഴിഞ്ഞ രാത്രി എതിർദിശയിൽ നിന്ന് അമിതവേഗത്തിലെത്തി ഭാരവാഹനത്തിനു പാതയൊരുക്കുന്നതിനിടയിൽ ഇരുചക്രവാഹനയാത്രികൻ നിയന്ത്രണം നഷ്ടപ്പെട്ട് കാടിനുള്ളിലേക്കു പാഞ്ഞുകയറിയെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. അപകട സാധ്യത ഒഴിവാക്കാൻ അധികൃതരുടെ അടിയന്തര ശ്രദ്ധപതിയണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം