തലമാനത്ത് വിളയാടി കാട്ടാനകൾ
മണ്ണീറ ∙ തലമാനത്തെ കൃഷിയിടങ്ങളിൽ കാട്ടനശല്യം രൂക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ തലമാനം ഈട്ടിമൂട്ടിൽ മോഹൻലാൽ, പാറയ്ക്കനാൽ സുകുമാരൻ, ഈട്ടിമൂട്ടിൽ രവി, മൈലയ്ക്കൽ വിനോദ് എന്നിവരുടെ കമുക്, റബർ, കുരുമുളക് കൊടി, പറങ്കിമാവ്, മാവ് തുടങ്ങിയവ കാട്ടാന നശിപ്പിച്ചു. മാസങ്ങളായി പ്രദേശത്ത് കാട്ടാനശല്യം തുടരുമ്പോഴും അധികൃതർ
മണ്ണീറ ∙ തലമാനത്തെ കൃഷിയിടങ്ങളിൽ കാട്ടനശല്യം രൂക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ തലമാനം ഈട്ടിമൂട്ടിൽ മോഹൻലാൽ, പാറയ്ക്കനാൽ സുകുമാരൻ, ഈട്ടിമൂട്ടിൽ രവി, മൈലയ്ക്കൽ വിനോദ് എന്നിവരുടെ കമുക്, റബർ, കുരുമുളക് കൊടി, പറങ്കിമാവ്, മാവ് തുടങ്ങിയവ കാട്ടാന നശിപ്പിച്ചു. മാസങ്ങളായി പ്രദേശത്ത് കാട്ടാനശല്യം തുടരുമ്പോഴും അധികൃതർ
മണ്ണീറ ∙ തലമാനത്തെ കൃഷിയിടങ്ങളിൽ കാട്ടനശല്യം രൂക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ തലമാനം ഈട്ടിമൂട്ടിൽ മോഹൻലാൽ, പാറയ്ക്കനാൽ സുകുമാരൻ, ഈട്ടിമൂട്ടിൽ രവി, മൈലയ്ക്കൽ വിനോദ് എന്നിവരുടെ കമുക്, റബർ, കുരുമുളക് കൊടി, പറങ്കിമാവ്, മാവ് തുടങ്ങിയവ കാട്ടാന നശിപ്പിച്ചു. മാസങ്ങളായി പ്രദേശത്ത് കാട്ടാനശല്യം തുടരുമ്പോഴും അധികൃതർ
മണ്ണീറ ∙ തലമാനത്തെ കൃഷിയിടങ്ങളിൽ കാട്ടനശല്യം രൂക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ തലമാനം ഈട്ടിമൂട്ടിൽ മോഹൻലാൽ, പാറയ്ക്കനാൽ സുകുമാരൻ, ഈട്ടിമൂട്ടിൽ രവി, മൈലയ്ക്കൽ വിനോദ് എന്നിവരുടെ കമുക്, റബർ, കുരുമുളക് കൊടി, പറങ്കിമാവ്, മാവ് തുടങ്ങിയവ കാട്ടാന നശിപ്പിച്ചു. മാസങ്ങളായി പ്രദേശത്ത് കാട്ടാനശല്യം തുടരുമ്പോഴും അധികൃതർ ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
കാട്ടുമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കുന്നതിനായി ജനവാസമേഖലയോടു ചേർന്ന വനാതിർത്തിയിൽ വർഷങ്ങൾക്ക് മുൻപ് വനംവകുപ്പ് കിടങ്ങ് കുഴിച്ചെങ്കിലും പിന്നീട് കിടങ്ങിലേക്ക് വീണ മണ്ണ് കോരി നീക്കി പ്രയോജനപ്പെടുത്താൻ നീക്കമുണ്ടായില്ല. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താതെ സൗരോർജ വേലികളും നാശാവസ്ഥയിലാണ്.