മകന് റജിസ്റ്റർ വിവാഹം: ലാളിത്യത്തിന് ഡി. കെ. മുരളി എംഎൽഎയുടെ മാതൃക
വെഞ്ഞാറമൂട്∙ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങും അഗതി മന്ദിരങ്ങളിൽ ഉച്ചഭക്ഷണ വിതരണവുമായി മകന്റെ വിവാഹം ലളിതമായി നടത്തി വാമനപുരം എംഎൽഎയും സിപിഎം സെക്രട്ടേറിയറ്റ് അംഗവുമായ വെഞ്ഞാറമൂട് ശ്രീ വീട്ടിൽ ഡി.കെ. മുരളിയും കുടുംബവും. മകൻ ബാലമുരളിയും കിളിമാനൂർ പോങ്ങനാട് മുളയ്ക്കലത്തുകാവ്
വെഞ്ഞാറമൂട്∙ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങും അഗതി മന്ദിരങ്ങളിൽ ഉച്ചഭക്ഷണ വിതരണവുമായി മകന്റെ വിവാഹം ലളിതമായി നടത്തി വാമനപുരം എംഎൽഎയും സിപിഎം സെക്രട്ടേറിയറ്റ് അംഗവുമായ വെഞ്ഞാറമൂട് ശ്രീ വീട്ടിൽ ഡി.കെ. മുരളിയും കുടുംബവും. മകൻ ബാലമുരളിയും കിളിമാനൂർ പോങ്ങനാട് മുളയ്ക്കലത്തുകാവ്
വെഞ്ഞാറമൂട്∙ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങും അഗതി മന്ദിരങ്ങളിൽ ഉച്ചഭക്ഷണ വിതരണവുമായി മകന്റെ വിവാഹം ലളിതമായി നടത്തി വാമനപുരം എംഎൽഎയും സിപിഎം സെക്രട്ടേറിയറ്റ് അംഗവുമായ വെഞ്ഞാറമൂട് ശ്രീ വീട്ടിൽ ഡി.കെ. മുരളിയും കുടുംബവും. മകൻ ബാലമുരളിയും കിളിമാനൂർ പോങ്ങനാട് മുളയ്ക്കലത്തുകാവ്
വെഞ്ഞാറമൂട്∙ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങും അഗതി മന്ദിരങ്ങളിൽ ഉച്ചഭക്ഷണ വിതരണവുമായി മകന്റെ വിവാഹം ലളിതമായി നടത്തി വാമനപുരം എംഎൽഎയും സിപിഎം സെക്രട്ടേറിയറ്റ് അംഗവുമായ വെഞ്ഞാറമൂട് ശ്രീ വീട്ടിൽ ഡി.കെ. മുരളിയും കുടുംബവും. മകൻ ബാലമുരളിയും കിളിമാനൂർ പോങ്ങനാട് മുളയ്ക്കലത്തുകാവ് ചന്ദ്രവിലാസത്തിൽ പ്രകാശിന്റെയും അനിതയുടെയും മകൾ അനുപമയുമാണ് വിവാഹിതരായത്.
വിവാഹ വിവരങ്ങൾ 4 ദിവസം മുൻപ് സമൂഹമാധ്യമങ്ങൾ വഴി പുറത്തു വിട്ടിരുന്നു. വിവാഹം റജിസ്റ്റർ ചെയ്യുകയാണെന്നും ചടങ്ങുകളും സൽക്കാരങ്ങളും ഇല്ലെന്നും അറിയിച്ച് എല്ലാവരുടെയും ആശീർവാദം അഭ്യർഥിച്ചായിരുന്നു കുറിപ്പ്. വിവാഹത്തിന് മുന്നോടിയായി ഇ. കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റിലേക്ക് ഒരു ലക്ഷം രൂപ കൈമാറി. വിവാഹ ദിവസം മണ്ഡലത്തിലെ 6 അനാഥാലയങ്ങളിലും ഉച്ചഭക്ഷണവും ഏർപ്പെടുത്തിയിരുന്നു.