സൈലന്റ് വിമാനത്താവള പട്ടികയിലേക്ക് തിരുവനന്തപുരവും
തിരുവനന്തപുരം∙ രാജ്യാന്തര വിമാനത്താവളം പുതുവർഷം മുതൽ ‘നിശബ്ദ’മാകും. യാത്രക്കാർക്ക് വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന്റെ ഭാഗമായാണ് മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ തുടങ്ങിയ സൈലന്റ് വിമാനത്താവളങ്ങളുടെ നിരയിലേക്ക് തിരുവനന്തപുരത്തെ മാറ്റുന്നത്. യാത്രക്കാർക്കുള്ള സുപ്രധാന
തിരുവനന്തപുരം∙ രാജ്യാന്തര വിമാനത്താവളം പുതുവർഷം മുതൽ ‘നിശബ്ദ’മാകും. യാത്രക്കാർക്ക് വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന്റെ ഭാഗമായാണ് മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ തുടങ്ങിയ സൈലന്റ് വിമാനത്താവളങ്ങളുടെ നിരയിലേക്ക് തിരുവനന്തപുരത്തെ മാറ്റുന്നത്. യാത്രക്കാർക്കുള്ള സുപ്രധാന
തിരുവനന്തപുരം∙ രാജ്യാന്തര വിമാനത്താവളം പുതുവർഷം മുതൽ ‘നിശബ്ദ’മാകും. യാത്രക്കാർക്ക് വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന്റെ ഭാഗമായാണ് മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ തുടങ്ങിയ സൈലന്റ് വിമാനത്താവളങ്ങളുടെ നിരയിലേക്ക് തിരുവനന്തപുരത്തെ മാറ്റുന്നത്. യാത്രക്കാർക്കുള്ള സുപ്രധാന
തിരുവനന്തപുരം∙ രാജ്യാന്തര വിമാനത്താവളം പുതുവർഷം മുതൽ ‘നിശബ്ദ’മാകും. യാത്രക്കാർക്ക് വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന്റെ ഭാഗമായാണ് മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ തുടങ്ങിയ സൈലന്റ് വിമാനത്താവളങ്ങളുടെ നിരയിലേക്ക് തിരുവനന്തപുരത്തെ മാറ്റുന്നത്. യാത്രക്കാർക്കുള്ള സുപ്രധാന വിവരങ്ങളെല്ലാം ലഭിക്കുന്നുണ്ടെന്നു വിമാനത്താവളം ഉറപ്പാക്കും. ടെർമിനൽ-1, ടെർമിനൽ-2 എന്നിവയിലുടനീളമുള്ള എല്ലാ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സ്ക്രീനുകളിലും യാത്രക്കാരുടെ സൗകര്യത്തിനായി ഫ്ലൈറ്റ് വിവരങ്ങൾ പ്രദർശിപ്പിക്കും. ബോർഡിങ് ഗേറ്റ് മാറ്റം, ഇൻലൈൻ ബാഗേജ് സ്ക്രീനിങ് സിസ്റ്റം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ പബ്ലിക് അനൗൺസ്‌മെന്റ് സിസ്റ്റം വഴി തുടരും.