കാവിൻപുറം – നൂലിയോട് റോഡിൽ മാലിന്യവും തെരുവുനായ്ക്കളും
മലയിൻകീഴ് ∙ വിളപ്പിൽ പഞ്ചായത്തിലെ നൂലിയോട് വാർഡിൽ ഉൾപ്പെടുന്ന കാവിൻപുറം – നൂലിയോട് റോഡിൽ സാമൂഹികവിരുദ്ധർ മാലിന്യം തള്ളുന്നത് പതിവായതോടെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. ഇരുപതോളം നായ്ക്കളാണ് തമ്പടിച്ചിരിക്കുന്നത്. രാത്രിയാണ് ഇവയുടെ ശല്യം രൂക്ഷം. അക്രമകാരികളായ നായ്ക്കൾ കാൽനടയാത്രക്കാർക്കും ഇരുചക്ര
മലയിൻകീഴ് ∙ വിളപ്പിൽ പഞ്ചായത്തിലെ നൂലിയോട് വാർഡിൽ ഉൾപ്പെടുന്ന കാവിൻപുറം – നൂലിയോട് റോഡിൽ സാമൂഹികവിരുദ്ധർ മാലിന്യം തള്ളുന്നത് പതിവായതോടെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. ഇരുപതോളം നായ്ക്കളാണ് തമ്പടിച്ചിരിക്കുന്നത്. രാത്രിയാണ് ഇവയുടെ ശല്യം രൂക്ഷം. അക്രമകാരികളായ നായ്ക്കൾ കാൽനടയാത്രക്കാർക്കും ഇരുചക്ര
മലയിൻകീഴ് ∙ വിളപ്പിൽ പഞ്ചായത്തിലെ നൂലിയോട് വാർഡിൽ ഉൾപ്പെടുന്ന കാവിൻപുറം – നൂലിയോട് റോഡിൽ സാമൂഹികവിരുദ്ധർ മാലിന്യം തള്ളുന്നത് പതിവായതോടെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. ഇരുപതോളം നായ്ക്കളാണ് തമ്പടിച്ചിരിക്കുന്നത്. രാത്രിയാണ് ഇവയുടെ ശല്യം രൂക്ഷം. അക്രമകാരികളായ നായ്ക്കൾ കാൽനടയാത്രക്കാർക്കും ഇരുചക്ര
മലയിൻകീഴ് ∙ വിളപ്പിൽ പഞ്ചായത്തിലെ നൂലിയോട് വാർഡിൽ ഉൾപ്പെടുന്ന കാവിൻപുറം – നൂലിയോട് റോഡിൽ സാമൂഹികവിരുദ്ധർ മാലിന്യം തള്ളുന്നത് പതിവായതോടെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. ഇരുപതോളം നായ്ക്കളാണ് തമ്പടിച്ചിരിക്കുന്നത്. രാത്രിയാണ് ഇവയുടെ ശല്യം രൂക്ഷം. അക്രമകാരികളായ നായ്ക്കൾ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർക്കും ഭീഷണിയാണ്. ഭക്ഷണാവശിഷ്ടം ഉൾപ്പെടെയുള്ള മാലിന്യമാണ് റോഡിനിരുവശവും വലിച്ചെറിയുന്നത്. ഇതു കഴിക്കാനാണു നായ്ക്കൾ എത്തുന്നത്.
രണ്ടു വർഷം മുൻപ് ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ മൃഗസംരക്ഷണ വകുപ്പ് ഇടപെട്ട് ഒട്ടേറെ നായ്ക്കളെ പിടികൂടിയിരുന്നു. എന്നാൽ അടുത്തിടെ പരാതികൾ ഉയർന്നിട്ടും പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും അനങ്ങുന്നില്ലെന്നു ആക്ഷേപമുണ്ട്. മാലിന്യം വലിച്ചെറിയുന്നവരെ തിരിച്ചറിയാൻ സിസിടിവിയും തെരുവുനായ ശല്യം കുറയ്ക്കാൻ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പും നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.