ജ്വല്ലറിയുടെ മേൽക്കൂര തകർത്ത് മോഷണം: സ്വർണവും പണവും കവർന്നു
തിരുവനന്തപുരം∙ ആര്യശാല ജംക്‌ഷനു സമീപം ന്യൂ നക്ഷത്ര ജ്വല്ലറിയുടെ മേൽക്കൂര തകർത്ത് സ്വർണം, വെള്ളി ആഭരണങ്ങളും പണവും മോഷ്ടിച്ചു. 3 ബ്രേസ്‌ലറ്റുകളും 20 മോതിരവും ഉൾപ്പെടെ അരലക്ഷം രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്. അതേ സമയം കടയിലെ മുഴുവൻ ആഭരണങ്ങളും സൂക്ഷിച്ചിരുന്ന ലോക്കർ തുറക്കാൻ മോഷ്ടാവ് ശ്രമിച്ചെങ്കിലും
തിരുവനന്തപുരം∙ ആര്യശാല ജംക്‌ഷനു സമീപം ന്യൂ നക്ഷത്ര ജ്വല്ലറിയുടെ മേൽക്കൂര തകർത്ത് സ്വർണം, വെള്ളി ആഭരണങ്ങളും പണവും മോഷ്ടിച്ചു. 3 ബ്രേസ്‌ലറ്റുകളും 20 മോതിരവും ഉൾപ്പെടെ അരലക്ഷം രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്. അതേ സമയം കടയിലെ മുഴുവൻ ആഭരണങ്ങളും സൂക്ഷിച്ചിരുന്ന ലോക്കർ തുറക്കാൻ മോഷ്ടാവ് ശ്രമിച്ചെങ്കിലും
തിരുവനന്തപുരം∙ ആര്യശാല ജംക്‌ഷനു സമീപം ന്യൂ നക്ഷത്ര ജ്വല്ലറിയുടെ മേൽക്കൂര തകർത്ത് സ്വർണം, വെള്ളി ആഭരണങ്ങളും പണവും മോഷ്ടിച്ചു. 3 ബ്രേസ്‌ലറ്റുകളും 20 മോതിരവും ഉൾപ്പെടെ അരലക്ഷം രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്. അതേ സമയം കടയിലെ മുഴുവൻ ആഭരണങ്ങളും സൂക്ഷിച്ചിരുന്ന ലോക്കർ തുറക്കാൻ മോഷ്ടാവ് ശ്രമിച്ചെങ്കിലും
തിരുവനന്തപുരം∙ ആര്യശാല ജംക്‌ഷനു സമീപം ന്യൂ നക്ഷത്ര ജ്വല്ലറിയുടെ മേൽക്കൂര തകർത്ത് സ്വർണം, വെള്ളി ആഭരണങ്ങളും പണവും മോഷ്ടിച്ചു. 3 ബ്രേസ്‌ലറ്റുകളും 20 മോതിരവും ഉൾപ്പെടെ അരലക്ഷം രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്. അതേ സമയം കടയിലെ മുഴുവൻ ആഭരണങ്ങളും സൂക്ഷിച്ചിരുന്ന ലോക്കർ തുറക്കാൻ മോഷ്ടാവ് ശ്രമിച്ചെങ്കിലും നടന്നില്ല.ഇന്നലെ പുലർച്ചെ 2.45ന് ആയിരുന്നു മോഷണം. രണ്ട് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ജ്വല്ലറി. മേൽക്കൂരയിലെ ഷീറ്റ് പൊളിച്ച് അകത്ത് കടന്നായിരുന്നു മോഷണം.മുഖം മറയ്ക്കാതെ അകത്തു കയറിയ മോഷ്ടാവ് സിസിടിവി കണ്ട് ഞെട്ടുകയും പിന്നീട് തുണികൊണ്ട് മുഖം മറച്ചു കെട്ടുന്നതും കയ്യുറകൾ ധരിക്കുന്നതും സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്.
ടോർച്ച് തെളിച്ച് ജ്വല്ലറിയിൽ പ്രദർശിപ്പിച്ചിരുന്ന ആഭരണങ്ങൾ പുറത്തെടുത്ത ശേഷം ലോക്കർ തുറക്കാൻ ശ്രമിച്ചു. ഏറെ നേരം ശ്രമിച്ചിട്ടും പൂട്ട് തുറക്കാൻ കഴിയാതെ വന്നതോടെ മേൽക്കൂര വഴി തന്നെ മോഷ്ടാവ് പുറത്തേക്കു പോയെന്നും പൊലീസ് പറഞ്ഞു.മോഷ്ടാവ് ഇതരസംസ്ഥാനക്കാരനാണെന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പറഞ്ഞു. ശനി പുലർച്ചെ വഞ്ചിയൂരിൽ അടച്ചിട്ടിരുന്ന വീട് കുത്തിപ്പൊളിച്ചു സ്വർണവും പണവും കവർന്നിരുന്നു.വഞ്ചിയൂർ പാൽക്കുളങ്ങര ചെമ്പകശേരി ലെയ്നിൽ സിപിആർഎ ഗീതാനിവാസിൽ ആയിരുന്നു മോഷണം. സ്വർണ കമ്മൽ, വിലകൂടിയ 3 വാച്ചുകൾ, 4000 രൂപ എന്നിവ നഷ്ടമായി. പ്രതിയെ ഇതുവരെ പിടികൂടാനായില്ല.