ആഴാകുളത്തെ സർവീസ് റോഡിൽ മാലിന്യം വലിച്ചെറിയുന്നത് രൂക്ഷം
കോവളം ∙ ആഴാകുളം അടിപ്പാതയ്ക്കു സമീപത്തെ സർവീസ് റോഡിൽ മാലിന്യം വലിച്ചെറിയുന്നതു പതിവായി.വഴി വിളക്കില്ലാത്ത പാതയിൽ രാത്രിയുടെ മറ പറ്റിയാണ് ഇറച്ചി മാലിന്യമുൾപ്പെടെ വലിച്ചെറിയുന്നത്. ഈച്ചയാർക്കുന്ന മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള ദുർഗന്ധം പരിസരവാസികൾക്ക് ശല്യമായിരിക്കുകയാണ്.സർവീസ് റോഡിൽ എപ്പോഴും വാഹന
കോവളം ∙ ആഴാകുളം അടിപ്പാതയ്ക്കു സമീപത്തെ സർവീസ് റോഡിൽ മാലിന്യം വലിച്ചെറിയുന്നതു പതിവായി.വഴി വിളക്കില്ലാത്ത പാതയിൽ രാത്രിയുടെ മറ പറ്റിയാണ് ഇറച്ചി മാലിന്യമുൾപ്പെടെ വലിച്ചെറിയുന്നത്. ഈച്ചയാർക്കുന്ന മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള ദുർഗന്ധം പരിസരവാസികൾക്ക് ശല്യമായിരിക്കുകയാണ്.സർവീസ് റോഡിൽ എപ്പോഴും വാഹന
കോവളം ∙ ആഴാകുളം അടിപ്പാതയ്ക്കു സമീപത്തെ സർവീസ് റോഡിൽ മാലിന്യം വലിച്ചെറിയുന്നതു പതിവായി.വഴി വിളക്കില്ലാത്ത പാതയിൽ രാത്രിയുടെ മറ പറ്റിയാണ് ഇറച്ചി മാലിന്യമുൾപ്പെടെ വലിച്ചെറിയുന്നത്. ഈച്ചയാർക്കുന്ന മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള ദുർഗന്ധം പരിസരവാസികൾക്ക് ശല്യമായിരിക്കുകയാണ്.സർവീസ് റോഡിൽ എപ്പോഴും വാഹന
കോവളം ∙ ആഴാകുളം അടിപ്പാതയ്ക്കു സമീപത്തെ സർവീസ് റോഡിൽ മാലിന്യം വലിച്ചെറിയുന്നതു പതിവായി.വഴി വിളക്കില്ലാത്ത പാതയിൽ രാത്രിയുടെ മറ പറ്റിയാണ് ഇറച്ചി മാലിന്യമുൾപ്പെടെ വലിച്ചെറിയുന്നത്. ഈച്ചയാർക്കുന്ന മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള ദുർഗന്ധം പരിസരവാസികൾക്ക് ശല്യമായിരിക്കുകയാണ്.സർവീസ് റോഡിൽ എപ്പോഴും വാഹന തിരക്കാണ്. വാഹന യാത്രികരിൽ പലരും ഇവിടെ മാലിന്യം ഉപേക്ഷിക്കുന്നതു പതിവാണെന്ന് നാട്ടുകാർ പറയുന്നു. വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിലെ ആഴാകുളം വാർഡിലുൾപ്പെട്ടതാണ് ഈ സ്ഥലം.
2 മാസത്തിനുള്ളിൽ ക്യാമറ, വഴി വിളക്ക്:പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ആഴാകുളം സർവീസ് റോഡിലെ മാലിന്യം വലിച്ചെറിയുന്നതു ശാശ്വതമായി തടയുന്നതിന്റെ ഭാഗമായി അംഗീകാരം ലഭിച്ച സിസിടിവി ക്യാമറ സ്ഥാപിക്കൽ പദ്ധതി രണ്ടു മാസത്തിനുള്ളിൽ നടപ്പാക്കും. പ്രദേശത്ത് വഴിവിളക്കുകൾ സ്ഥാപിക്കാനും നടപടിയായി. അതുവരെ ഇവിടെ തള്ളുന്ന മാലിന്യം അപ്പപ്പോൾ നീക്കം ചെയ്യാനും നടപടിയെടുക്കും.