കെഎസ്ഡിപിയ്ക്ക് 68 ഇനം മരുന്നുകൾ സപ്ലൈ ചെയ്യാനുള്ള ലെറ്റർ ഓഫ് ഇന്റൻഡ് അനുവദിച്ചു
തിരുവനന്തപുരം∙ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് (കെഎസ്ഡിപി) 117.36 കോടി രൂപ വില വരുന്ന 68 ഇനം മരുന്നുകൾ സപ്ലൈ ചെയ്യാനുള്ള ലെറ്റർ ഓഫ് ഇന്റൻഡ് അനുവദിച്ചു. 2024-25 സാമ്പത്തിക വർഷത്തെ ഓർഡർ ലഭിക്കുന്നതിൽ വന്ന സാങ്കേതിക തടസം ഇതോടെ ഇല്ലാതായി.
തിരുവനന്തപുരം∙ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് (കെഎസ്ഡിപി) 117.36 കോടി രൂപ വില വരുന്ന 68 ഇനം മരുന്നുകൾ സപ്ലൈ ചെയ്യാനുള്ള ലെറ്റർ ഓഫ് ഇന്റൻഡ് അനുവദിച്ചു. 2024-25 സാമ്പത്തിക വർഷത്തെ ഓർഡർ ലഭിക്കുന്നതിൽ വന്ന സാങ്കേതിക തടസം ഇതോടെ ഇല്ലാതായി.
തിരുവനന്തപുരം∙ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് (കെഎസ്ഡിപി) 117.36 കോടി രൂപ വില വരുന്ന 68 ഇനം മരുന്നുകൾ സപ്ലൈ ചെയ്യാനുള്ള ലെറ്റർ ഓഫ് ഇന്റൻഡ് അനുവദിച്ചു. 2024-25 സാമ്പത്തിക വർഷത്തെ ഓർഡർ ലഭിക്കുന്നതിൽ വന്ന സാങ്കേതിക തടസം ഇതോടെ ഇല്ലാതായി.
തിരുവനന്തപുരം∙ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് (കെഎസ്ഡിപി) 117.36 കോടി രൂപ വില വരുന്ന 68 ഇനം മരുന്നുകൾ സപ്ലൈ ചെയ്യാനുള്ള ലെറ്റർ ഓഫ് ഇന്റൻഡ് അനുവദിച്ചു. 2024-25 സാമ്പത്തിക വർഷത്തെ ഓർഡർ ലഭിക്കുന്നതിൽ വന്ന സാങ്കേതിക തടസം ഇതോടെ ഇല്ലാതായി.
സർക്കാർ ആശുപത്രികളിൽ മരുന്ന് സംഭരിച്ചു നൽകുന്ന ചുമതല കേരള മെഡിക്കൽ സർവീസ് കോർപറേഷനാണ്. സാങ്കേതിക തടസം ചൂണ്ടികാട്ടി സാമ്പത്തിക വർഷത്തിന്റെ പകുതിയോളം പിന്നിട്ടിട്ടും കെഎസ്ഡിപിയ്ക്ക് ഓർഡർ നൽകാതെ വന്നതിനെ തുടർന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു.
സെപ്റ്റംബർ 3ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നപരിഹാരത്തിനു വഴിയൊരുങ്ങിയത്. യോഗത്തിൽ മന്ത്രിമാരായ പി.രാജീവ്, കെ.എൻ.ബാലഗോപാൽ, വീണ ജോർജ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വകുപ്പ് സെക്രട്ടറിമാർ, കെഎസ്ഡിപി ചെയർമാൻ, എംഡി എന്നിവരും പങ്കെടുത്തിരുന്നു.