ADVERTISEMENT

പാറശാല∙പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനെ‍ാടുവിൽ തിരുവനന്തപുരം–കന്യാകുമാരി റെയിൽപാതയിലെ അമരവിള എയ്തുകെ‍ാണ്ടാൻകാണി, കണ്ണൻകുഴി ലവൽ ക്രോസിങ്ങിൽ മേൽപാലം നിർമാണത്തിനു അനുമതിയായി. പാത ഇരട്ടിപ്പിക്കൽ നടക്കുന്ന പാതയിൽ പരശുവയ്ക്കലിലെ നിലവിലുള്ള മേൽപാലം പുതുക്കി നിർമിക്കും. അതിർത്തി പ്രദേശങ്ങളിൽ നിന്നു നഗരത്തിലേക്കു പോകുന്ന പ്രധാന റോഡിലെ ലവൽക്രോസ് അര മണിക്കൂർ ഇടവേളയിൽ അടയുന്നത് മൂലം തിരക്കേറിയ സമയം അരമണിക്കൂർ വരെ വാഹനങ്ങൾ കാത്ത് കിടക്കേണ്ടി വരുന്നത് യാത്രക്കാർക്ക് വൻ സമയ നഷ്ടം ആണ് സൃഷ്ടിക്കുന്നത്. 

കിഫ്ബി പദ്ധതിയിൽ റോഡ് നവീകരണം നടക്കുന്ന അമരവിള–ഒറ്റശേഖരമംഗലം, അമരവിള–കാരക്കോണം റോഡുകളിൽ മേൽപാലം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ റെയിൽവേയോടു അനുമതി ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്ന റെയിൽവേയിലെ ഉന്നത ഉദ്യേ‍ാഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ആണ് തീരുമാനം ഉണ്ടായത്. 

പരശുവയ്ക്കലിൽ നിലവിലുള്ള മേൽപാലം മാറ്റി അടിപ്പാത നിർമിക്കാൻ അടുത്തിടെ റെയിൽവേ ആലോചന തുടങ്ങിയിരുന്നു. മേൽ‍പാലം മാറ്റുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ ആണ് അടിപ്പാത ഒഴിവാക്കി മേൽപാലം നവീകരിക്കാൻ തീരുമാനം ഉണ്ടായത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇരു റോഡുകളിലും സഞ്ചരിക്കുന്നവർ നേരിട്ടിരുന്ന സമയ നഷ്ടത്തിനു വിരാമമാകും.

English Summary:

The much-anticipated overbridge construction at Amaravila and renovation of the existing overbridge at Eithukondankani-Kannankuzhi are set to ease traffic woes for commuters on the Thiruvananthapuram-Kanyakumari railway line. The project aims to eliminate long delays caused by level crossing closures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com