സ്ഥല പരിമിതിയും കാലപ്പഴക്കവും; പള്ളിക്കൽ പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം വേണം എന്ന് ആവശ്യം
കല്ലമ്പലം∙പള്ളിക്കൽ ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥല പരിമിതിയും കാലപ്പഴക്കവും കാരണം ബുദ്ധിമുട്ടിക്കുന്ന പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം വേണം എന്ന ആവശ്യം ശക്തം. മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ഓഫിസ് പ്രവർത്തനം ഭിന്നശേഷി സൗഹൃദം അല്ല. വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിനെ ആശ്രയിക്കുന്നവർക്ക് വാഹന പാർക്കിങ്
കല്ലമ്പലം∙പള്ളിക്കൽ ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥല പരിമിതിയും കാലപ്പഴക്കവും കാരണം ബുദ്ധിമുട്ടിക്കുന്ന പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം വേണം എന്ന ആവശ്യം ശക്തം. മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ഓഫിസ് പ്രവർത്തനം ഭിന്നശേഷി സൗഹൃദം അല്ല. വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിനെ ആശ്രയിക്കുന്നവർക്ക് വാഹന പാർക്കിങ്
കല്ലമ്പലം∙പള്ളിക്കൽ ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥല പരിമിതിയും കാലപ്പഴക്കവും കാരണം ബുദ്ധിമുട്ടിക്കുന്ന പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം വേണം എന്ന ആവശ്യം ശക്തം. മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ഓഫിസ് പ്രവർത്തനം ഭിന്നശേഷി സൗഹൃദം അല്ല. വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിനെ ആശ്രയിക്കുന്നവർക്ക് വാഹന പാർക്കിങ്
കല്ലമ്പലം∙പള്ളിക്കൽ ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥല പരിമിതിയും കാലപ്പഴക്കവും കാരണം ബുദ്ധിമുട്ടിക്കുന്ന പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം വേണം എന്ന ആവശ്യം ശക്തം. മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ഓഫിസ് പ്രവർത്തനം ഭിന്നശേഷി സൗഹൃദം അല്ല.വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിനെ ആശ്രയിക്കുന്നവർക്ക് വാഹന പാർക്കിങ് സൗകര്യവുമില്ല. താഴത്തെ നിലകളിൽ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനാൽ ഇടുങ്ങിയ കെട്ടിടത്തിലേക്കുള്ള പ്രവേശനവും പ്രവർത്തനങ്ങളും നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നും പരാതിയുണ്ട്. 1980ൽ മടവൂർ പഞ്ചായത്ത് വിഭജിച്ചാണ് പള്ളിക്കൽ പഞ്ചായത്ത് രൂപീകരിച്ചത്. പ്രധാന കവലയിൽ പൊതു ചന്തയോട് ചേർന്ന് പഞ്ചായത്ത് അധീനതയിലുള്ള കട മുറികൾക്ക് മുകളിൽ ഒന്നാം നില നിർമിച്ചാണ് ഓഫിസ് പ്രവർത്തനം തുടങ്ങിയത്.
വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും അതിൽ മാറ്റമുണ്ടായില്ല. അസൗകര്യങ്ങൾ കണക്കിലെടുത്ത് ഓഫിസ് പ്രവർത്തനം മറ്റൊരു സ്ഥലത്തേക്ക് മാറ്റണം എന്ന് മാറി മാറി വരുന്ന ജന പ്രതിനിധികളും നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും നടപടി ഇല്ലെന്നാണ് പരാതി. എന്നാൽ പഞ്ചായത്ത് അധീനതയിലുള്ള മിനി സിവിൽ സ്റ്റേഷൻ വിപുലീകരിച്ച് അതിലേക്ക് മാറ്റുന്നതിനുള്ള നടപടികളെ കുറിച്ച് ആലോചിച്ച് വരുന്നതായി പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മാധവൻ കുട്ടി അറിയിച്ചു.