ഓഡിറ്റർ പറഞ്ഞതു തള്ളി വീണ്ടും നിക്ഷേപം സ്വീകരിച്ചു; കോടികൾ ഒറ്റയടിക്കു നൽകി
നേമം ∙ ഇനിയും നിക്ഷേപം സ്വീകരിക്കുന്നത് അപകടകരമാണെന്ന് ഓഡിറ്റർ പറഞ്ഞതു തള്ളിക്കൊണ്ടു നിക്ഷേപം സ്വീകരിച്ചതും വേണ്ടപ്പെട്ടവർക്കു കോടികളുടെ നിക്ഷേപത്തുക ഒറ്റയടിക്കു തിരികെ നൽകിയതുമാണു നേമം സഹകരണ ബാങ്കിനെ പ്രതിസന്ധിയിലാക്കിയതെന്നു നിക്ഷേപകർ. 2018നു ശേഷം ബാങ്കിന്റെ പൊതുയോഗം ചേരുകയോ വരവു ചെലവു കണക്കുകൾ
നേമം ∙ ഇനിയും നിക്ഷേപം സ്വീകരിക്കുന്നത് അപകടകരമാണെന്ന് ഓഡിറ്റർ പറഞ്ഞതു തള്ളിക്കൊണ്ടു നിക്ഷേപം സ്വീകരിച്ചതും വേണ്ടപ്പെട്ടവർക്കു കോടികളുടെ നിക്ഷേപത്തുക ഒറ്റയടിക്കു തിരികെ നൽകിയതുമാണു നേമം സഹകരണ ബാങ്കിനെ പ്രതിസന്ധിയിലാക്കിയതെന്നു നിക്ഷേപകർ. 2018നു ശേഷം ബാങ്കിന്റെ പൊതുയോഗം ചേരുകയോ വരവു ചെലവു കണക്കുകൾ
നേമം ∙ ഇനിയും നിക്ഷേപം സ്വീകരിക്കുന്നത് അപകടകരമാണെന്ന് ഓഡിറ്റർ പറഞ്ഞതു തള്ളിക്കൊണ്ടു നിക്ഷേപം സ്വീകരിച്ചതും വേണ്ടപ്പെട്ടവർക്കു കോടികളുടെ നിക്ഷേപത്തുക ഒറ്റയടിക്കു തിരികെ നൽകിയതുമാണു നേമം സഹകരണ ബാങ്കിനെ പ്രതിസന്ധിയിലാക്കിയതെന്നു നിക്ഷേപകർ. 2018നു ശേഷം ബാങ്കിന്റെ പൊതുയോഗം ചേരുകയോ വരവു ചെലവു കണക്കുകൾ
നേമം ∙ ഇനിയും നിക്ഷേപം സ്വീകരിക്കുന്നത് അപകടകരമാണെന്ന് ഓഡിറ്റർ പറഞ്ഞതു തള്ളിക്കൊണ്ടു നിക്ഷേപം സ്വീകരിച്ചതും വേണ്ടപ്പെട്ടവർക്കു കോടികളുടെ നിക്ഷേപത്തുക ഒറ്റയടിക്കു തിരികെ നൽകിയതുമാണു നേമം സഹകരണ ബാങ്കിനെ പ്രതിസന്ധിയിലാക്കിയതെന്നു നിക്ഷേപകർ. 2018നു ശേഷം ബാങ്കിന്റെ പൊതുയോഗം ചേരുകയോ വരവു ചെലവു കണക്കുകൾ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. നിക്ഷേപകർ സമാഹരിച്ച കണക്കനുസരിച്ചു 30 കോടിയോളം രൂപ ലോൺ തിരിച്ചടവായും മറ്റും പിരിഞ്ഞു കിട്ടാനുള്ളപ്പോൾ കൊടുത്തുതീർക്കാനുള്ളത് ഏകദേശം 80 കോടിയോളം വരും. സിപിഎം നേതൃത്വത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടിക്കാർക്കും ബന്ധുക്കൾക്കുമൊക്കെ ഈടില്ലാതെ വായ്പയായി നൽകിയ വകയിലാണ് ഈ നഷ്ടം.
2022–23 ഓഡിറ്റ് റിപ്പോർട്ട് തയാറാക്കുന്ന കാലയളവിൽ വായ്പ നൽകിയതിന് സെക്യൂരിറ്റിയായി സ്വീകരിച്ച് ലോക്കറിൽ സൂക്ഷിച്ചിരുന്ന 12 പൊതി സ്വർണാഭരണങ്ങൾ കാണാനില്ലായിരുന്നു. അടുത്ത ദിവസം ഇതേ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ ഇത് അവിടെത്തന്നെ ഉണ്ടായിരുന്നതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 250 ഗ്രാം സ്വർണമാണ് ഇരുട്ടി വെളുത്തപ്പോൾ തിരികെയെത്തിയത്.