അപ്രതീക്ഷിത മഴ:കൊയ്ത നെല്ലിനും കൊയ്യാനുള്ള നെല്ലിനും ഭീഷണി
പെരുമ്പിലാവ് ∙ കർഷകരെ വെട്ടിലാക്കി അപ്രതീക്ഷിത മഴ. പൊറവൂർ പാടശേഖരത്തിൽ കൊയ്തെടുത്തു സൂക്ഷിച്ചിരുന്ന നെല്ല് നനഞ്ഞു. ടാർപോളിൻ ഉപയോഗിച്ചു മൂടി ഇട്ടിരുന്നെങ്കിലും വെള്ളം കയറാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരുന്നില്ല. മഴ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പാടത്തെ നെല്ല് പെട്ടെന്നു സുരക്ഷിത
പെരുമ്പിലാവ് ∙ കർഷകരെ വെട്ടിലാക്കി അപ്രതീക്ഷിത മഴ. പൊറവൂർ പാടശേഖരത്തിൽ കൊയ്തെടുത്തു സൂക്ഷിച്ചിരുന്ന നെല്ല് നനഞ്ഞു. ടാർപോളിൻ ഉപയോഗിച്ചു മൂടി ഇട്ടിരുന്നെങ്കിലും വെള്ളം കയറാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരുന്നില്ല. മഴ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പാടത്തെ നെല്ല് പെട്ടെന്നു സുരക്ഷിത
പെരുമ്പിലാവ് ∙ കർഷകരെ വെട്ടിലാക്കി അപ്രതീക്ഷിത മഴ. പൊറവൂർ പാടശേഖരത്തിൽ കൊയ്തെടുത്തു സൂക്ഷിച്ചിരുന്ന നെല്ല് നനഞ്ഞു. ടാർപോളിൻ ഉപയോഗിച്ചു മൂടി ഇട്ടിരുന്നെങ്കിലും വെള്ളം കയറാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരുന്നില്ല. മഴ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പാടത്തെ നെല്ല് പെട്ടെന്നു സുരക്ഷിത
പെരുമ്പിലാവ് ∙ കർഷകരെ വെട്ടിലാക്കി അപ്രതീക്ഷിത മഴ. പൊറവൂർ പാടശേഖരത്തിൽ കൊയ്തെടുത്തു സൂക്ഷിച്ചിരുന്ന നെല്ല് നനഞ്ഞു. ടാർപോളിൻ ഉപയോഗിച്ചു മൂടി ഇട്ടിരുന്നെങ്കിലും വെള്ളം കയറാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരുന്നില്ല. മഴ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പാടത്തെ നെല്ല് പെട്ടെന്നു സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കാനുള്ള പ്രയത്നത്തിലാണ് കർഷകർ. വണ്ടി വാടക, കൂലി എന്നിവയിൽ അധികച്ചെലവും ഉണ്ടായി.
പാടങ്ങളിലെ വിളഞ്ഞു നിൽക്കുന്ന നെല്ലിനും മഴ ഭീഷണിയാണ്. ശക്തമായി മഴയുണ്ടായാൽ കൊയ്ത്ത് യന്ത്രം ഇറക്കാൻ പാടുപെടും. നെൽച്ചെടികൾ വീണു നശിച്ചു പോകാനും സാധ്യതയുണ്ട്.കൊയ്ത്ത് തുടരുന്ന പൊറവൂർ പാടശേഖരത്തിൽ സംഭരണത്തിന് മില്ലുകാർ എത്തിയിട്ടില്ല. സംഭരണ റജിസ്ട്രേഷൻ വൈകിയതാണു കാരണം. സ്വകാര്യ മില്ലുകാർ ഈ അവസരം മുതലെടുത്ത് കുറഞ്ഞ വിലയ്ക്ക് നെല്ല് സംഭരിക്കുന്നുണ്ട്.