മകനൊപ്പം സഞ്ചരിക്കുകയായിരുന്നു ശ്രീധരനെ പിടികൂടിയത് കാറിന്റെ മുൻവശത്തെ സൈഡ് വിൻഡോ ഗ്ലാസ് തകർത്ത്

കൊരട്ടി ∙ ജീവൻ പണയം വച്ചു കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരനെ പിടികൂടിയ സ്പെഷൽ സ്ക്വാഡ് അംഗങ്ങൾക്ക് ഡിഐജി അജിത ബീഗത്തിന്റെ അഭിനന്ദനം. സംസ്ഥാന പൊലീസിനു പുറമേ കർണാടക, തമിഴ്നാട് പൊലീസിനു തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രതിയാണ് അന്വേഷണ മികവിൽ കുടുങ്ങിയതെന്ന് അവർ പറഞ്ഞു. റൂറൽ എസ്പി നവനീത് ശർമ,
കൊരട്ടി ∙ ജീവൻ പണയം വച്ചു കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരനെ പിടികൂടിയ സ്പെഷൽ സ്ക്വാഡ് അംഗങ്ങൾക്ക് ഡിഐജി അജിത ബീഗത്തിന്റെ അഭിനന്ദനം. സംസ്ഥാന പൊലീസിനു പുറമേ കർണാടക, തമിഴ്നാട് പൊലീസിനു തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രതിയാണ് അന്വേഷണ മികവിൽ കുടുങ്ങിയതെന്ന് അവർ പറഞ്ഞു. റൂറൽ എസ്പി നവനീത് ശർമ,
കൊരട്ടി ∙ ജീവൻ പണയം വച്ചു കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരനെ പിടികൂടിയ സ്പെഷൽ സ്ക്വാഡ് അംഗങ്ങൾക്ക് ഡിഐജി അജിത ബീഗത്തിന്റെ അഭിനന്ദനം. സംസ്ഥാന പൊലീസിനു പുറമേ കർണാടക, തമിഴ്നാട് പൊലീസിനു തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രതിയാണ് അന്വേഷണ മികവിൽ കുടുങ്ങിയതെന്ന് അവർ പറഞ്ഞു. റൂറൽ എസ്പി നവനീത് ശർമ,
കൊരട്ടി ∙ ജീവൻ പണയം വച്ചു കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരനെ പിടികൂടിയ സ്പെഷൽ സ്ക്വാഡ് അംഗങ്ങൾക്ക് ഡിഐജി അജിത ബീഗത്തിന്റെ അഭിനന്ദനം. സംസ്ഥാന പൊലീസിനു പുറമേ കർണാടക, തമിഴ്നാട് പൊലീസിനു തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രതിയാണ് അന്വേഷണ മികവിൽ കുടുങ്ങിയതെന്ന് അവർ പറഞ്ഞു. റൂറൽ എസ്പി നവനീത് ശർമ, ചാലക്കുടി ഡിവൈഎസ്പി സി.എസ്.സിനോജ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.ഉല്ലാസ്, എസ്ഐ ബിന്ദു ലാൽ, സ്ക്വാഡിലെ എസ്ഐമാരായ വി.ജി.സ്റ്റീഫൻ, സി.എ.ജോബ്, റോയ് പൗലോസ്, സതീശൻ മടപ്പാട്ടിൽ, എഎസ്ഐ പി.എം.മൂസ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.യു.റെജി, അജീഷ്, ഷീജോ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് കോടാലി ശ്രീധരനെ പിടികൂടിയത്.
ശ്രീധരൻ സഞ്ചരിച്ചിരുന്ന ആഡംബര കാറിനെ പാലിയേക്കര ടോൾ പ്ലാസ മുതൽ പിന്തുടർന്ന സംഘം കൊരട്ടിയിൽ വച്ചാണ് പൊലീസ് വാഹനം കുറുകെയിട്ട് പിടകൂടിയത്. കോതമംഗലത്തേക്ക് മകനൊപ്പം സഞ്ചരിക്കുകയായിരുന്നു ശ്രീധരൻ. കാറിന്റെ മുൻവശത്തെ സൈഡ് വിൻഡോ ഗ്ലാസ് തകർത്താണ് മുന്നോട്ടെടുക്കാൻ ശ്രമിച്ച കാർ പൊലീസ് നിർത്തിച്ചത്. ഇതിനിടെ എസ്ഐമാരായ വി.ജി.സ്റ്റീഫൻ, റോയ് പൗലോസ് എന്നിവർക്കു നേരെ ശ്രീധരൻ തോക്ക് ചൂണ്ടി എന്നാൽ പൊലീസ് തന്ത്രപൂർവം ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ശ്രീധരൻ കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കോടികൾ വിലയുള്ള വീട് നിർമ്മിക്കുന്നുണ്ടെന്ന സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണവും നടക്കുന്നുണ്ട്.