ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തണം
കല്ലേറ്റുംകര∙ റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നു റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ. വർഷം 6 കോടി രൂപ വരുമാനമുള്ളതാണ് ഇരിങ്ങാലക്കുട സ്റ്റേഷൻ. ഇതിനേക്കാൾ കുറവ് വരുമാനമുള്ള റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും ഇരിങ്ങാലക്കുടയെ അവഗണിക്കുകയാണെന്ന് അസോസിയേഷൻ
കല്ലേറ്റുംകര∙ റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നു റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ. വർഷം 6 കോടി രൂപ വരുമാനമുള്ളതാണ് ഇരിങ്ങാലക്കുട സ്റ്റേഷൻ. ഇതിനേക്കാൾ കുറവ് വരുമാനമുള്ള റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും ഇരിങ്ങാലക്കുടയെ അവഗണിക്കുകയാണെന്ന് അസോസിയേഷൻ
കല്ലേറ്റുംകര∙ റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നു റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ. വർഷം 6 കോടി രൂപ വരുമാനമുള്ളതാണ് ഇരിങ്ങാലക്കുട സ്റ്റേഷൻ. ഇതിനേക്കാൾ കുറവ് വരുമാനമുള്ള റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും ഇരിങ്ങാലക്കുടയെ അവഗണിക്കുകയാണെന്ന് അസോസിയേഷൻ
കല്ലേറ്റുംകര∙ റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നു റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ. വർഷം 6 കോടി രൂപ വരുമാനമുള്ളതാണ് ഇരിങ്ങാലക്കുട സ്റ്റേഷൻ. ഇതിനേക്കാൾ കുറവ് വരുമാനമുള്ള റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും ഇരിങ്ങാലക്കുടയെ അവഗണിക്കുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. 5 ട്രെയിനുകൾ കോവിഡിനു ശേഷം മിഡ് നൈറ്റ് സ്റ്റോപ് എന്ന പേരിൽ നിർത്തലാക്കി.
സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. ഇരുട്ടുമൂടി കിടക്കുകയാണ് സ്റ്റേഷൻ. സാമൂഹികനീതി വകുപ്പിനു കീഴിലുള്ള നിപ്മർ സ്റ്റേഷന് ഒരു കിലോമീറ്റർ മാറിയാണ്. അതിനാൽ ഭിന്നശേഷിക്കാർക്ക് ആവശ്യമായ റാംപ്, ടോയ്‌ലറ്റ്, വെയ്റ്റിങ് റൂം, താമസസൗകര്യം എന്നിവ ഒരുക്കി ഭിന്നശേഷി സൗഹൃദ റെയിൽവേ സ്റ്റേഷനായി പ്രഖ്യാപിക്കണമെന്നും അസോസിയേഷൻ ഭാരവാഹികളായ ഷാജു ജോസഫ്, ബിജു പനങ്ങൂടൻ, ജോഷ്വ ജോസ്, പി.സി.സുഭാഷ് എന്നിവർ ആവശ്യപ്പെട്ടു.