നഗരം പിടിച്ചടക്കി പുലിക്കൂട്ടം; ചുവടുവച്ച് ജനക്കൂട്ടവും
തൃശൂർ ∙ അരമണികളിളക്കി, കുടവയർ കുലുക്കി, ചെണ്ടമേളത്തിനൊത്തു ചുവടുവച്ച പുലികളെ ആവേശത്തിലാക്കി ജനക്കൂട്ടവും തുള്ളിയുറഞ്ഞു. പുലിക്കളി കാണാൻ ഇന്നലെ ഉച്ച കഴിഞ്ഞപ്പോൾ മുതൽ തന്നെ സ്വരാജ് റൗണ്ടിന്റ പലഭാഗത്തായി ജനം കാത്തുനിൽക്കുന്നുണ്ടായിരുന്നു. നാനാഭാഗങ്ങളിൽ നിന്നു നഗരഹൃദയത്തിലേക്ക് എത്തിയവർ റൗണ്ടിലെ
തൃശൂർ ∙ അരമണികളിളക്കി, കുടവയർ കുലുക്കി, ചെണ്ടമേളത്തിനൊത്തു ചുവടുവച്ച പുലികളെ ആവേശത്തിലാക്കി ജനക്കൂട്ടവും തുള്ളിയുറഞ്ഞു. പുലിക്കളി കാണാൻ ഇന്നലെ ഉച്ച കഴിഞ്ഞപ്പോൾ മുതൽ തന്നെ സ്വരാജ് റൗണ്ടിന്റ പലഭാഗത്തായി ജനം കാത്തുനിൽക്കുന്നുണ്ടായിരുന്നു. നാനാഭാഗങ്ങളിൽ നിന്നു നഗരഹൃദയത്തിലേക്ക് എത്തിയവർ റൗണ്ടിലെ
തൃശൂർ ∙ അരമണികളിളക്കി, കുടവയർ കുലുക്കി, ചെണ്ടമേളത്തിനൊത്തു ചുവടുവച്ച പുലികളെ ആവേശത്തിലാക്കി ജനക്കൂട്ടവും തുള്ളിയുറഞ്ഞു. പുലിക്കളി കാണാൻ ഇന്നലെ ഉച്ച കഴിഞ്ഞപ്പോൾ മുതൽ തന്നെ സ്വരാജ് റൗണ്ടിന്റ പലഭാഗത്തായി ജനം കാത്തുനിൽക്കുന്നുണ്ടായിരുന്നു. നാനാഭാഗങ്ങളിൽ നിന്നു നഗരഹൃദയത്തിലേക്ക് എത്തിയവർ റൗണ്ടിലെ
തൃശൂർ ∙ അരമണികളിളക്കി, കുടവയർ കുലുക്കി, ചെണ്ടമേളത്തിനൊത്തു ചുവടുവച്ച പുലികളെ ആവേശത്തിലാക്കി ജനക്കൂട്ടവും തുള്ളിയുറഞ്ഞു. പുലിക്കളി കാണാൻ ഇന്നലെ ഉച്ച കഴിഞ്ഞപ്പോൾ മുതൽ തന്നെ സ്വരാജ് റൗണ്ടിന്റ പലഭാഗത്തായി ജനം കാത്തുനിൽക്കുന്നുണ്ടായിരുന്നു. നാനാഭാഗങ്ങളിൽ നിന്നു നഗരഹൃദയത്തിലേക്ക് എത്തിയവർ റൗണ്ടിലെ ഇരുവശങ്ങളിലും േതക്കിൻക്കാട് മൈതാനിയുടെ പല ഭാഗങ്ങളിലും തിങ്ങിനിറഞ്ഞു.
ചെണ്ട മേളത്തിന്റെ പിരിമുറുക്കത്തിൽ ചുവടുവച്ച് പുലികൾ റൗണ്ടിലേക്ക് എത്തിയപ്പോൾ തിങ്ങിക്കൂടിയ ജനക്കൂട്ടം ആവേശത്തോടെയാണു സ്വീകരിച്ചത്. കാണികളെ മാറ്റി പുലികൾക്കു ചുവടുവയ്ക്കാനുള്ള സ്ഥലമൊരുക്കാൻ അതതു പുലി സംഘങ്ങൾ തന്നെ മുന്നിട്ടിറങ്ങി. വരയൻ പുലികളേക്കാൾ ‘വയറൻ’ പുലികൾക്കായിരുന്നു ആരാധകർ കൂടുതൽ. ഒത്ത കുടവയറിൽ പുലിത്തല വരച്ച വയറൻ പുലികളെ പ്രോത്സാഹിപ്പിക്കാൻ പുലിപ്രേമികൾ മത്സരിച്ചു.
ഒരു ദേശത്തിന്റെ പുലിക്കൂട്ടം മുന്നോട്ടു നീങ്ങുമ്പോൾ കാഴ്ചക്കാരുടെ സംഘങ്ങൾ പിന്നാലെ വന്ന പുലിക്കൂട്ടത്തെ പിടികൂടി. പലയിടത്തും ആരവമുയർത്തിയും തുള്ളിക്കളിച്ചും ജനക്കൂട്ടവും പുലിക്കൂട്ടമായി. റൗണ്ടിലെ നടുവിലാൽ ജംക്‌ഷനിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടു. രാത്രിയോടെ പലയിടത്തും തിരക്ക് ഇരട്ടിയായി. വൈകിട്ടു മൂന്നിനു ശേഷം നഗര മധ്യത്തിലേക്കു വാഹനങ്ങളൊന്നും കടത്തിവിട്ടിരുന്നില്ല. സുരക്ഷയൊരുക്കാൻ പലയിടത്തും പൊലീസ് സന്നാഹവുമുണ്ടായിരുന്നു.