ആനമല പാതയിൽ ചൊറിയൻ പുഴു പെരുകി
അതിരപ്പിള്ളി ∙ അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെയുള്ള 55 കിലോമീറ്റർ റോഡിൽ ചൊറിയൻ പുഴു ശല്യം. മരച്ചില്ലകളിൽ നിന്നു കൂട്ടമായി നൂലിൽ തൂങ്ങി കിടക്കുന്ന പുഴുക്കളെ തടയാതെ വാഹനങ്ങൾക്കു കടന്നുപോകാനാകില്ല. ദേഹത്ത് മുട്ടിയാൽ അസഹ്യമായ ചൊറിച്ചിലും തടിപ്പും വേദനയും അനുഭവപ്പെടും. ബൈക്കിൽ സഞ്ചരിക്കുന്നവർ പുഴുവിനെ
അതിരപ്പിള്ളി ∙ അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെയുള്ള 55 കിലോമീറ്റർ റോഡിൽ ചൊറിയൻ പുഴു ശല്യം. മരച്ചില്ലകളിൽ നിന്നു കൂട്ടമായി നൂലിൽ തൂങ്ങി കിടക്കുന്ന പുഴുക്കളെ തടയാതെ വാഹനങ്ങൾക്കു കടന്നുപോകാനാകില്ല. ദേഹത്ത് മുട്ടിയാൽ അസഹ്യമായ ചൊറിച്ചിലും തടിപ്പും വേദനയും അനുഭവപ്പെടും. ബൈക്കിൽ സഞ്ചരിക്കുന്നവർ പുഴുവിനെ
അതിരപ്പിള്ളി ∙ അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെയുള്ള 55 കിലോമീറ്റർ റോഡിൽ ചൊറിയൻ പുഴു ശല്യം. മരച്ചില്ലകളിൽ നിന്നു കൂട്ടമായി നൂലിൽ തൂങ്ങി കിടക്കുന്ന പുഴുക്കളെ തടയാതെ വാഹനങ്ങൾക്കു കടന്നുപോകാനാകില്ല. ദേഹത്ത് മുട്ടിയാൽ അസഹ്യമായ ചൊറിച്ചിലും തടിപ്പും വേദനയും അനുഭവപ്പെടും. ബൈക്കിൽ സഞ്ചരിക്കുന്നവർ പുഴുവിനെ
അതിരപ്പിള്ളി ∙ അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെയുള്ള 55 കിലോമീറ്റർ റോഡിൽ ചൊറിയൻ പുഴു ശല്യം. മരച്ചില്ലകളിൽ നിന്നു കൂട്ടമായി നൂലിൽ തൂങ്ങി കിടക്കുന്ന പുഴുക്കളെ തടയാതെ വാഹനങ്ങൾക്കു കടന്നുപോകാനാകില്ല. ദേഹത്ത് മുട്ടിയാൽ അസഹ്യമായ ചൊറിച്ചിലും തടിപ്പും വേദനയും അനുഭവപ്പെടും.
ബൈക്കിൽ സഞ്ചരിക്കുന്നവർ പുഴുവിനെ പേടിച്ച് വലിയ വാഹനങ്ങളുടെ പിറകെ പോവേണ്ട അവസ്ഥയിലാണ്. പുഴുവിന്റെ പൂടയും പൊടിയും വീണു ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടായാൽ സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം ലാക്ടോ കലാമൈൻ ലോഷൻ പുരട്ടണമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. വെയിലും മഴയും മാറിമാറി വരുമ്പോൾ പെരുകുന്ന പുഴുക്കളെ കാണാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി.