പ്രതിരോധ സംവിധാനം തകർത്തു; ജനം കുടുങ്ങി
പനമരം ∙ സൗത്ത് വയനാട് ഡിവിഷനിൽ ക്രാഷ് ഗാർഡ് ഫെൻസിങ് പദ്ധതിയിലുണ്ടായ പാകപ്പിഴ പലതവണ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് ഈ പഴുതിലൂടെ ബേലൂർ മഖ്ന നാട്ടിലെത്തിയതെന്നു നാട്ടുകാർ. ഈ വഴിയിലൂടെ കാട്ടാനകൾ കൂട്ടത്തോടെ നാടിറങ്ങുന്നതു പതിവാണ്. നോർത്ത്, സൗത്ത് വയനാട് ഡിവിഷനു കീഴിൽ 7
പനമരം ∙ സൗത്ത് വയനാട് ഡിവിഷനിൽ ക്രാഷ് ഗാർഡ് ഫെൻസിങ് പദ്ധതിയിലുണ്ടായ പാകപ്പിഴ പലതവണ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് ഈ പഴുതിലൂടെ ബേലൂർ മഖ്ന നാട്ടിലെത്തിയതെന്നു നാട്ടുകാർ. ഈ വഴിയിലൂടെ കാട്ടാനകൾ കൂട്ടത്തോടെ നാടിറങ്ങുന്നതു പതിവാണ്. നോർത്ത്, സൗത്ത് വയനാട് ഡിവിഷനു കീഴിൽ 7
പനമരം ∙ സൗത്ത് വയനാട് ഡിവിഷനിൽ ക്രാഷ് ഗാർഡ് ഫെൻസിങ് പദ്ധതിയിലുണ്ടായ പാകപ്പിഴ പലതവണ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് ഈ പഴുതിലൂടെ ബേലൂർ മഖ്ന നാട്ടിലെത്തിയതെന്നു നാട്ടുകാർ. ഈ വഴിയിലൂടെ കാട്ടാനകൾ കൂട്ടത്തോടെ നാടിറങ്ങുന്നതു പതിവാണ്. നോർത്ത്, സൗത്ത് വയനാട് ഡിവിഷനു കീഴിൽ 7
പനമരം ∙ സൗത്ത് വയനാട് ഡിവിഷനിൽ ക്രാഷ് ഗാർഡ് ഫെൻസിങ് പദ്ധതിയിലുണ്ടായ പാകപ്പിഴ പലതവണ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് ഈ പഴുതിലൂടെ ബേലൂർ മഖ്ന നാട്ടിലെത്തിയതെന്നു നാട്ടുകാർ. ഈ വഴിയിലൂടെ കാട്ടാനകൾ കൂട്ടത്തോടെ നാടിറങ്ങുന്നതു പതിവാണ്. നോർത്ത്, സൗത്ത് വയനാട് ഡിവിഷനു കീഴിൽ 7 വർഷം മുൻപ് ആവിഷ്കരിച്ച ക്രാഷ് ഗാർഡ് പദ്ധതി ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. പദ്ധതി നടപ്പാക്കുന്നതിന്റെ പേരിൽ നിലവിലുണ്ടായിരുന്ന പ്രതിരോധ സംവിധാനങ്ങൾ തകർത്തതോടെ ബേലൂർ മഖ്നയെപ്പോലുള്ള ആക്രമണകാരികളായ കാട്ടാനകളും മറ്റു ജീവികളും കാടിറങ്ങുന്നതിനിടയാക്കി. സൗത്ത് വയനാട് ഡിവിഷനിലാണു പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മാസങ്ങൾക്കു മുൻപ് നിലവിലുളള കിടങ്ങ് ഇടിച്ചു നിരത്തിയത്. ഇവിടെ വൈദ്യുതവേലി പ്രവർത്തനരഹിതമായതും വന്യമൃഗങ്ങൾ കൂട്ടമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങാൻ കാരണമായി. പദ്ധതിക്ക് വേണ്ടി റോഡ് നിർമിക്കുന്നതിന്റെ ഭാഗമായാണു പ്രതിരോധ സംവിധാനങ്ങൾ തകർത്തതെന്നു പറയപ്പെടുന്നു.
കിടങ്ങ് നികത്തിയതിനു പിന്നാലെ ദാസനക്കര, കല്ലുവയൽ, നീർവാരം, അമ്മാനി, പുഞ്ചവയൽ, കൂടൽക്കടവ്, അടക്കമുള്ള പ്രദേശങ്ങളിലും മാനന്തവാടി നഗരസഭ പരിധിയിലും കാട്ടാനശല്യം രൂക്ഷമായി. ഇതുവഴി ഇറങ്ങിയ കാട്ടാനയാണു കഴിഞ്ഞമാസം വട്ടവയൽ കാച്ചപ്പള്ളി ദേവസ്യയുടെ വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ട് വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർത്തത്. ഇതെത്തുടർന്ന് ദേവസ്യ കൃഷിയിടത്തിൽ ബാക്കിയുള്ള തെങ്ങുകൾ തൊഴിലാളികളെ ഉപയോഗിച്ചു മുറിച്ചുമാറ്റിയിരുന്നു. കരാർ നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ക്രാഷ് ഗാർഡ് വേലിയുടെ പണി ആരംഭിക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധത്തിനൊടുവിൽ 4 മാസം മുൻപു തിരക്കിട്ട് അധികൃതർ റോഡ് നിർമാണം നടത്തി. ഇതു ജനരോഷം തണുപ്പിക്കാനുള്ള നടപടിയായിരുന്നുവെന്നു നാട്ടുകാർ ആരോപിക്കുന്നു. പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കുന്നതിന് ഒരാഴ്ച മുൻപു മാത്രം തുടങ്ങേണ്ടിയിരുന്ന റോഡ് നിർമാണം പ്രതിരോധ സംവിധാനങ്ങൾ തകർത്ത് നേരത്തെ നടത്തുകയായിരുന്നു.