മലയോര ഹൈവേ നിർമാണം ഇഴയുന്നു; ഗതാഗതക്കുരുക്കിൽ വലഞ്ഞ് മാനന്തവാടി
മാനന്തവാടി ∙ ടൗണിലെ മലയോര ഹൈവേ നിർമാണം ഇഴയുന്നത് ഗതാഗതക്കുരുക്ക് പതിവാകാൻ കാരണമാകുന്നു. കെടി ജംക്‌ഷനിൽ റോഡ് നിർമാണം പൂർത്തിയാകാതെ കിടക്കുന്നതിനാൽ കോഴിക്കോട് റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. പൊടി ശല്യവും അതിരൂക്ഷമാണ്. പരീക്ഷാ സമയമായതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇതിന്റെ ദുരിതം
മാനന്തവാടി ∙ ടൗണിലെ മലയോര ഹൈവേ നിർമാണം ഇഴയുന്നത് ഗതാഗതക്കുരുക്ക് പതിവാകാൻ കാരണമാകുന്നു. കെടി ജംക്‌ഷനിൽ റോഡ് നിർമാണം പൂർത്തിയാകാതെ കിടക്കുന്നതിനാൽ കോഴിക്കോട് റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. പൊടി ശല്യവും അതിരൂക്ഷമാണ്. പരീക്ഷാ സമയമായതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇതിന്റെ ദുരിതം
മാനന്തവാടി ∙ ടൗണിലെ മലയോര ഹൈവേ നിർമാണം ഇഴയുന്നത് ഗതാഗതക്കുരുക്ക് പതിവാകാൻ കാരണമാകുന്നു. കെടി ജംക്‌ഷനിൽ റോഡ് നിർമാണം പൂർത്തിയാകാതെ കിടക്കുന്നതിനാൽ കോഴിക്കോട് റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. പൊടി ശല്യവും അതിരൂക്ഷമാണ്. പരീക്ഷാ സമയമായതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇതിന്റെ ദുരിതം
മാനന്തവാടി ∙ ടൗണിലെ മലയോര ഹൈവേ നിർമാണം ഇഴയുന്നത് ഗതാഗതക്കുരുക്ക് പതിവാകാൻ കാരണമാകുന്നു. കെടി ജംക്‌ഷനിൽ റോഡ് നിർമാണം പൂർത്തിയാകാതെ കിടക്കുന്നതിനാൽ കോഴിക്കോട് റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. പൊടി ശല്യവും അതിരൂക്ഷമാണ്. പരീക്ഷാ സമയമായതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇതിന്റെ ദുരിതം പേറുകയാണ്. വള്ളിയൂർക്കാവ് ഉത്സവം കൂടി ആരംഭിച്ചതോടെ മാനന്തവാടിയിൽ ഇനിയുള്ള ദിവസങ്ങളിൽ ജനത്തിരക്ക് ഏറും.
എത്രയും വേഗം റോഡ് നിർമാണം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം അതിനിടെ നിർമാണം നടക്കുന്ന ഓവുചാലിലേക്ക് ശുചിമുറി മാലിന്യങ്ങൾ ഒഴുക്കിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഓവുചാലുകൾ നിർമിക്കുന്ന തൊഴിലാളികൾ അടക്കമുള്ളവർക്ക് ഇത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. ഓവുചാലിലേക്ക് ശുചിമുറി മാലിന്യങ്ങൾ ഒഴുക്കിയതിന് എതിരെ മാനന്തവാടി ഡവലപ്മെന്റ് മൂവ്മെന്റ് സാരഥികൾ നഗരസഭാ അധികൃതർക്ക് നിവേദനം നൽകി.