കൊലയാളി ആനകളെ തുരത്താൻ താപ്പാനകൾ എത്തി
ചേരമ്പാടി ∙ ചപ്പുതോട്ടിലെ കർഷകനായ കുഞ്ഞുമൊയ്തീനെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാനകളെ തുരത്താനായി കുങ്കിയാനകളെത്തി. മുതുമല കടുവ സങ്കേതത്തിലെ വസിം, വിക്രം എന്നീ ആനകളാണ് ചപ്പുതോട്ടിലെത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിക്കാനിടയാക്കിയ സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉണ്ടായത്. ചപ്പുതോട്ടിൽ സ്ഥിരമായി
ചേരമ്പാടി ∙ ചപ്പുതോട്ടിലെ കർഷകനായ കുഞ്ഞുമൊയ്തീനെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാനകളെ തുരത്താനായി കുങ്കിയാനകളെത്തി. മുതുമല കടുവ സങ്കേതത്തിലെ വസിം, വിക്രം എന്നീ ആനകളാണ് ചപ്പുതോട്ടിലെത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിക്കാനിടയാക്കിയ സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉണ്ടായത്. ചപ്പുതോട്ടിൽ സ്ഥിരമായി
ചേരമ്പാടി ∙ ചപ്പുതോട്ടിലെ കർഷകനായ കുഞ്ഞുമൊയ്തീനെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാനകളെ തുരത്താനായി കുങ്കിയാനകളെത്തി. മുതുമല കടുവ സങ്കേതത്തിലെ വസിം, വിക്രം എന്നീ ആനകളാണ് ചപ്പുതോട്ടിലെത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിക്കാനിടയാക്കിയ സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉണ്ടായത്. ചപ്പുതോട്ടിൽ സ്ഥിരമായി
ചേരമ്പാടി ∙ ചപ്പുതോട്ടിലെ കർഷകനായ കുഞ്ഞുമൊയ്തീനെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാനകളെ തുരത്താനായി കുങ്കിയാനകളെത്തി. മുതുമല കടുവ സങ്കേതത്തിലെ വസിം, വിക്രം എന്നീ ആനകളാണ് ചപ്പുതോട്ടിലെത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിക്കാനിടയാക്കിയ സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉണ്ടായത്.
ചപ്പുതോട്ടിൽ സ്ഥിരമായി ഇറങ്ങുന്ന ബുള്ളറ്റ് കൊമ്പനും കട്ടക്കൊമ്പനുമാണ് ആക്രമണം നടത്തുന്നത്. മാസങ്ങളായി ഈ കാട്ടാനകൾ ഈ പ്രദേശത്ത് വ്യാപക നാശ നഷ്‍ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ആനകൾ വീടുകൾ പൊളിച്ച് ഭക്ഷ്യ വസ്തുക്കൾ തിന്നുന്നതും ശീലമാക്കിയിട്ടുണ്ട്. കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ നടന്നുവരികയാണെന്ന് വനംവകുപ്പ് ജീവനക്കാർ പറഞ്ഞു.