രണ്ട് കുങ്കികൾക്ക് നേരിടാനുള്ളത് ആനക്കൂട്ടത്തെ; കാട്ടാനകളെ തുരത്താനുള്ള ശ്രമം പരാജയം
പന്തല്ലൂർ ∙ ചപ്പുതോട്ടിൽ കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കൊലയാളി കാട്ടാനകളെ തുരത്താനുള്ള ശ്രമം ഇന്നലെയും വിജയം കണ്ടില്ല. ബുള്ളറ്റ്, കട്ടക്കൊമ്പൻ തുടങ്ങിയ കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്താനാണു കുങ്കിയാനകളെ എത്തിച്ചത്. ചപ്പുതോടിനു സമീപത്തു കോരഞ്ചാലിൽ ഈ 2 ആനകളെ വനംവകുപ്പ് ഡ്രോൺ ക്യാമറയുടെ സഹായത്തോടെ
പന്തല്ലൂർ ∙ ചപ്പുതോട്ടിൽ കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കൊലയാളി കാട്ടാനകളെ തുരത്താനുള്ള ശ്രമം ഇന്നലെയും വിജയം കണ്ടില്ല. ബുള്ളറ്റ്, കട്ടക്കൊമ്പൻ തുടങ്ങിയ കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്താനാണു കുങ്കിയാനകളെ എത്തിച്ചത്. ചപ്പുതോടിനു സമീപത്തു കോരഞ്ചാലിൽ ഈ 2 ആനകളെ വനംവകുപ്പ് ഡ്രോൺ ക്യാമറയുടെ സഹായത്തോടെ
പന്തല്ലൂർ ∙ ചപ്പുതോട്ടിൽ കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കൊലയാളി കാട്ടാനകളെ തുരത്താനുള്ള ശ്രമം ഇന്നലെയും വിജയം കണ്ടില്ല. ബുള്ളറ്റ്, കട്ടക്കൊമ്പൻ തുടങ്ങിയ കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്താനാണു കുങ്കിയാനകളെ എത്തിച്ചത്. ചപ്പുതോടിനു സമീപത്തു കോരഞ്ചാലിൽ ഈ 2 ആനകളെ വനംവകുപ്പ് ഡ്രോൺ ക്യാമറയുടെ സഹായത്തോടെ
പന്തല്ലൂർ ∙ ചപ്പുതോട്ടിൽ കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കൊലയാളി കാട്ടാനകളെ തുരത്താനുള്ള ശ്രമം ഇന്നലെയും വിജയം കണ്ടില്ല. ബുള്ളറ്റ്, കട്ടക്കൊമ്പൻ തുടങ്ങിയ കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്താനാണു കുങ്കിയാനകളെ എത്തിച്ചത്. ചപ്പുതോടിനു സമീപത്തു കോരഞ്ചാലിൽ ഈ 2 ആനകളെ വനംവകുപ്പ് ഡ്രോൺ ക്യാമറയുടെ സഹായത്തോടെ കണ്ടെത്തിയിരുന്നു.
ഇവയെ തുരത്താൻ മുതുമലയിയിൽനിന്നു വസിം, വിക്രം തുടങ്ങിയ കുങ്കിയാനകളെ കൊണ്ടുവന്നിരുന്നു. എന്നാൽ 12 അംഗങ്ങളുള്ള കാട്ടാനക്കൂട്ടമാണ് കോരഞ്ചാലിലെ വനത്തിൽ കണ്ടത്. 2 കുങ്കിയാനകളെ മാത്രം വച്ച് ആനക്കൂട്ടത്തെ തുരത്താൻ നടത്തുന്ന ശ്രമം അപകടമാണെന്നു നാട്ടുകാർ പറയുന്നു. ശല്യക്കാരായ 2 ആനകളും ഇന്നലെ നിന്നത് ചതുപ്പ് ഭൂമിയിലാണ്. കൂടുതൽ കുങ്കിയാനകളെ എത്തിച്ചാലേ കൂട്ടത്തോടെയുള്ള കാട്ടാനകളെ തുരത്താൻ കഴിയുകയുള്ളൂവെന്ന് ജീവനക്കാരും പറഞ്ഞു.