ADVERTISEMENT

ആൾട്രോസിന്റെ പുതിയ വേരിയന്റുമായി ടാറ്റ എത്തും. ഉടൻ വിപണിയിലെത്തുന്ന ആൾട്രോസ് റേസറിനൊപ്പം പുതിയ മൂന്ന് മോഡലുകൾ ടാറ്റ അവതരിപ്പിക്കും. ആറ് എയർബാഗുകൾ, 360 ഡിഗ്രി കാമറ, 10.25 ഇഞ്ച് ടച്ച് സ്കീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പുതിയ സുരക്ഷ സംവിധാനങ്ങൾ എല്ലാം ആൾട്രോസിൽപ്രതീക്ഷിക്കാം.

ഹാരിയറിലും സഫാരിയിലും ഉപയോഗിക്കുന്ന 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് പുതിയ മോഡലിൽ. എന്നാൽ ഉയർന്ന മോഡലില്‍ മാത്രമായിരിക്കും വലിയ സ്ക്രീൻ നൽകുക. ആൽഫ പ്ലാറ്റ്ഫോമിൽ എത്തിയ ടാറ്റയുടെ ആദ്യ മോഡലാണ് ആൾട്രോസ്. പെട്രോളും ഡീസൽ എൻജിനുകളോടെയാണ് ആൾട്രോസ് വിൽപനയ്ക്കുള്ളത്. 1.2 ലീറ്റർ റെവൊട്രോൺ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുമാണു കാറിനു കരുത്തേകുന്നത്. 

ഉടനെത്തും ആൾട്രോസ് റേസർ

ഹ്യുണ്ടേയ് ഐ20 എന്‍ ലൈനിനുള്ള ടാറ്റയുടെ മറുപടിയാണ് ആള്‍ട്രോസ് റേസര്‍. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ ഈ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നു. 120 എച്ച്പി(സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ 10 എച്ച്പി കൂടുതല്‍) കരുത്ത് പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഡാര്‍ക് ക്രോം/കറുപ്പു നിറങ്ങളിലുള്ള അലോയ് വീലുകളോടെയുള്ള മോഡലാണ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. രൂപകല്‍പനയില്‍ ബോണറ്റിലേയും റൂഫിലേയും ട്വിന്‍ റേസിങ് സ്ട്രിപ്പുകള്‍, റേസര്‍ ബാഡ്ജ്, ചെറിയ മാറ്റങ്ങളുള്ള ഗ്രില്‍ എന്നിവയാണ് സ്റ്റാന്‍ഡേഡ് ഹാച്ച് ബാക്കുമായുള്ള പ്രധാന വ്യത്യാസങ്ങള്‍. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍, സെഗ്മെന്റിലെ ആദ്യ വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ആറ് എയര്‍ബാഗുകള്‍, ഇഎസ്‌സി, ഹെഡ് അപ് ഡിസ്‌പ്ലേ, വോയ്‌സ് അസിസ്റ്റഡ് സണ്‍ റൂഫ് എന്നിങ്ങനെയാണ് ഫീച്ചറുകളിലുള്ള വ്യത്യാസങ്ങള്‍.

English Summary:

Tata Altroz to get bigger touchscreen, six airbags

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com