മുൻ ജർമൻ പ്രസിഡന്റ് വൈസേക്കറുടെ മകൻ കുത്തേറ്റു മരിച്ചു
ബർലിൻ ∙ മുൻ ജർമന്‍ പ്രസിഡന്റ് റിച്ചാർഡ് വൺ വൈസേക്കറുടെ മകനും ബർലിനിലെ സ്വകാര്യ ക്ലിനിക്കായ ഷോള്‍സ് പാർക്കിലെ ചീഫ് മെഡിക്കൽ ഓഫിസറുമായ പ്രൊ.ഡോ ഫ്രിറ്റ്സ് വൺ വൈസേക്കർ (59) അക്രമിയുടെ കുത്തേറ്റു മരിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് ജർമന്‍കാരനും 57 കാരനുമായ ഗ്രിഗോറിയെ പൊലീസ്
ബർലിൻ ∙ മുൻ ജർമന്‍ പ്രസിഡന്റ് റിച്ചാർഡ് വൺ വൈസേക്കറുടെ മകനും ബർലിനിലെ സ്വകാര്യ ക്ലിനിക്കായ ഷോള്‍സ് പാർക്കിലെ ചീഫ് മെഡിക്കൽ ഓഫിസറുമായ പ്രൊ.ഡോ ഫ്രിറ്റ്സ് വൺ വൈസേക്കർ (59) അക്രമിയുടെ കുത്തേറ്റു മരിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് ജർമന്‍കാരനും 57 കാരനുമായ ഗ്രിഗോറിയെ പൊലീസ്
ബർലിൻ ∙ മുൻ ജർമന്‍ പ്രസിഡന്റ് റിച്ചാർഡ് വൺ വൈസേക്കറുടെ മകനും ബർലിനിലെ സ്വകാര്യ ക്ലിനിക്കായ ഷോള്‍സ് പാർക്കിലെ ചീഫ് മെഡിക്കൽ ഓഫിസറുമായ പ്രൊ.ഡോ ഫ്രിറ്റ്സ് വൺ വൈസേക്കർ (59) അക്രമിയുടെ കുത്തേറ്റു മരിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് ജർമന്‍കാരനും 57 കാരനുമായ ഗ്രിഗോറിയെ പൊലീസ്
ബർലിൻ ∙ മുൻ ജർമന്‍ പ്രസിഡന്റ് റിച്ചാർഡ് വൺ വൈസേക്കറുടെ മകനും ബർലിനിലെ സ്വകാര്യ ക്ലിനിക്കായ ഷോള്‍സ് പാർക്കിലെ ചീഫ് മെഡിക്കൽ ഓഫിസറുമായ പ്രൊ.ഡോ ഫ്രിറ്റ്സ് വൺ വൈസേക്കർ (59) അക്രമിയുടെ കുത്തേറ്റു മരിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് ജർമന്‍കാരനും 57 കാരനുമായ ഗ്രിഗോറിയെ പൊലീസ് കസ്റ്റഡിലെടുത്തു.
പ്രഫസർ ഫ്രിറ്റ്സ് നടത്തിയ പ്രഭാഷണത്തിനിടയിലാണ് മുൻനിരയിലിരുന്ന അക്രമി വേദിയിലെത്തി കുത്തി വീഴ്ത്തിയത്. പ്രഫസറെ രക്ഷിക്കാനായി ഓടിയെത്തിയ ഒരു പൊലീസുകാരനെയും ഇയാൾ ആക്രമിച്ചു. പൊലീസുകാരന്റെ നില ഗുരുതരമായി തുടരുന്നു എന്നാണ് സൂചന.
മരണമടഞ്ഞ ഫ്രിറ്റ്സിന്റെ പിതാവ് റിച്ചാർഡിനോടുളള കുടിപ്പകയാണ് കൊലപാതകത്തിനു കാരണമെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഇയാൾ മാനസിക രോഗിയാണെന്ന് ഇയാളെ പരിശോധിച്ച ഡോക്ടർമാർ വിലയിരുത്തി. കോടതിയിൽ ഹാജരാക്കിയ ഗ്രിഗൊറിയെ കൂടുതൽ അന്വേഷണങ്ങൾക്കായി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
മരണമടഞ്ഞ ഫ്രിറ്റ്സിന്റെ പിതാവ് റിച്ചാർഡ് 1984 മുതൽ 1994 വരെ ജർമനിയുടെ ആറാമത്തെ പ്രസിഡന്റായിരുന്നു. സംഭവം തന്നെ ഞെട്ടിച്ചുവെന്ന് ചാൻസലർ മെർക്കൽ മാധ്യമങ്ങളെ അറിയിച്ചു.