കെയറർ വീസയ്ക്ക് നൽകിയത് 20 ലക്ഷം രൂപ; കിട്ടിയത് ദുരിതക്കയം, മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ജീവിതം തുറന്നു കാട്ടി സർവേ

ലണ്ടൻ∙ ബ്രിട്ടനിൽ നഴ്സിങ് കെയർ മേഖലയിൽ കെയറർ വീസയിൽ എത്തിയവർ അഭിമുഖീകരിക്കുന്ന ദുരവസ്ഥയും ജോലി നേടാൻ ഇവർ തലവരി പണമായി നൽകിയ ലക്ഷങ്ങളുടെ കണക്കും തുറന്നു കാട്ടി ഗാർഡിയൻ പത്രത്തിന്റെ സർവേ റിപ്പോർട്ട്. ആയിരക്കണക്കിന് മലയാളികൾ അനുഭവിക്കുന്നതും കടന്നുപോയതുമായ നേർ അനുഭവങ്ങളുടെ തനിപ്പകർപ്പാണ് ഈ
ലണ്ടൻ∙ ബ്രിട്ടനിൽ നഴ്സിങ് കെയർ മേഖലയിൽ കെയറർ വീസയിൽ എത്തിയവർ അഭിമുഖീകരിക്കുന്ന ദുരവസ്ഥയും ജോലി നേടാൻ ഇവർ തലവരി പണമായി നൽകിയ ലക്ഷങ്ങളുടെ കണക്കും തുറന്നു കാട്ടി ഗാർഡിയൻ പത്രത്തിന്റെ സർവേ റിപ്പോർട്ട്. ആയിരക്കണക്കിന് മലയാളികൾ അനുഭവിക്കുന്നതും കടന്നുപോയതുമായ നേർ അനുഭവങ്ങളുടെ തനിപ്പകർപ്പാണ് ഈ
ലണ്ടൻ∙ ബ്രിട്ടനിൽ നഴ്സിങ് കെയർ മേഖലയിൽ കെയറർ വീസയിൽ എത്തിയവർ അഭിമുഖീകരിക്കുന്ന ദുരവസ്ഥയും ജോലി നേടാൻ ഇവർ തലവരി പണമായി നൽകിയ ലക്ഷങ്ങളുടെ കണക്കും തുറന്നു കാട്ടി ഗാർഡിയൻ പത്രത്തിന്റെ സർവേ റിപ്പോർട്ട്. ആയിരക്കണക്കിന് മലയാളികൾ അനുഭവിക്കുന്നതും കടന്നുപോയതുമായ നേർ അനുഭവങ്ങളുടെ തനിപ്പകർപ്പാണ് ഈ
ലണ്ടൻ∙ ബ്രിട്ടനിൽ നഴ്സിങ് കെയർ മേഖലയിൽ കെയറർ വീസയിൽ എത്തിയവർ അഭിമുഖീകരിക്കുന്ന ദുരവസ്ഥയും ജോലി നേടാൻ ഇവർ തലവരി പണമായി നൽകിയ ലക്ഷങ്ങളുടെ കണക്കും തുറന്നു കാട്ടി ഗാർഡിയൻ പത്രത്തിന്റെ സർവേ റിപ്പോർട്ട്. ആയിരക്കണക്കിന് മലയാളികൾ അനുഭവിക്കുന്നതും കടന്നുപോയതുമായ നേർ അനുഭവങ്ങളുടെ തനിപ്പകർപ്പാണ് ഈ റിപ്പോർട്ട്. സർവേയിൽ പങ്കെടുത്ത പലരും 20,000 പൗണ്ട് വരെ (ഏകദേശം 20 ലക്ഷം രൂപ ) നൽകിയാണ് കെയറർ വീസ സംഘടിപ്പിച്ചതെന്ന് തുറന്നു സമ്മതിക്കുന്നു. 35 ലക്ഷം മുടക്കി ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് സഹിതം കെയറർ വീസയിലെത്തിയ മലയാളികളെ വച്ചുനോക്കുമ്പോൾ ഇതൊന്നും വലിയ വാർത്തയല്ലെന്നത് മറ്റൊരു കാര്യം.
നൈജീരിയ, സിംബാവേ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽനിന്നും ഉള്ളവരാണ് അയ്യായിരവും പതിനായിരവും ഇരുപതിനായിരവും വരെ പൗണ്ട് മുടക്കി ബ്രിട്ടനിൽ കെയറർമാരായി എത്തിയവരിൽ ഏറെയും.
ഇത്തരത്തിൽ വൻതുക കൊടുത്ത് വീസ വാങ്ങി എത്തിയവർ അനുഭവിക്കുന്ന ദുരിതങ്ങളുടെ കഥയും സർവേ റിപ്പോർട്ട് വിശദമായി പറയുന്നുണ്ട്. നിലവാരമില്ലാത്ത താമസസൗകര്യമാണ് ഇവരിൽ ഭൂരിഭാഗം പേർക്കും ലഭിച്ചത്. ജോലിസ്ഥലത്ത് നേരിടുന്ന വിവേചനങ്ങളും ഏറെയാണ്. ഇത്തരത്തിൽ എത്തിയവരിൽ നല്ലൊരു ശതമാനവും താമസിക്കുന്നത് തൊഴിലുടമ നൽകിയ താമസ സ്ഥലങ്ങളിലാണ്. മറ്റുള്ളവരുമായി കിടപ്പുമുറി പങ്കിടേണ്ടി വരുന്നവരാണ് ഇവരിൽ നല്ലൊരു ശതമാനവും. ഒരു ഫ്ലാറ്റിൽ പതിനഞ്ചോളം പേർ വരെ താമസിക്കുന്ന സ്ഥലങ്ങൾ വരെയുണ്ടെന്നാണ് സർവേ റിപ്പോർട്ട് പറയുന്നത്. (ലണ്ടനിലെ ഈസ്റ്റ്ഹാമിലും മറ്റും വിദ്യാർഥി വീസയിൽ എത്തുന്നവർ താമസിക്കുന്ന കണക്കുനോക്കുമ്പോൾ ഇത് ആഡംബരമാണ്.)
പങ്കുവെച്ച് താമസിക്കുന്ന റൂമിന്റെ പോലും വാടക നൽകാൻ ബുദ്ധിമുട്ടുന്നവരാണ് കെയർ വർക്കർമാരിൽ നല്ലൊരു ശതമാനമെന്നും സർവേയിൽ പങ്കെടുത്തവർ തുറന്നു സമ്മതിക്കുന്നുണ്ട്.