70,000 വിദേശികള്‍ രാജ്യത്ത് അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

70,000 വിദേശികള്‍ രാജ്യത്ത് അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

70,000 വിദേശികള്‍ രാജ്യത്ത് അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌സിറ്റി ∙  70,000 വിദേശികള്‍ രാജ്യത്ത് അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മൂന്നര മാസത്തെ പൊതുമാപ്പ് കാലയളവില്‍ വിദേശികള്‍ തങ്ങളുടെ താമസ രേഖകള്‍ നിയമ വിധേയമാക്കുകയും, കുവൈത്ത് വിട്ട് പോയതായിട്ടാണ് കണക്ക്. മാര്‍ച്ച് 17 മുതല്‍ ജൂണ്‍ വരെയായിരുന്നു രാജ്യത്ത് താമസ-കുടിയേറ്റ നിയമ ലംഘകരായി മാറിയവര്‍ക്ക് ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് അനുവദിച്ചത്.

ഒരു ലക്ഷത്തില്‍ അധികം വിദേശികള്‍ നിയമ ലംഘിച്ചതായിട്ടാണ് കണക്ക്. അതിനാല്‍, പൊതുമാപ്പിന് ശേഷം ശക്തമായ പരിശേധനയാണ് രാജ്യത്ത് ഉടനീളം നടന്ന് വരുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് സുരക്ഷസേനയേടെ ഒപ്പം റോഡിലിറങ്ങി നേരിട്ട് നടത്തി വരുന്ന പരിശോധകള്‍ തുടരുകയാണ്.

Image Credit: MOI Videography
ADVERTISEMENT

ഈ വര്‍ഷം ഇതുവരെ തൊഴില്‍ - വീസ നിയമങ്ങള്‍ ലംഘിച്ച 21,190 വിദേശികളെ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാജ കമ്പനികളുടെ മറവില്‍ വീസ കച്ചവടക്കാര്‍ക്കെതിെരയും ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 59 കേസുകള്‍ റജിസ്ട്രര്‍ ചെയ്തിട്ടുണ്ടന്ന് മന്ത്രാലയം വ്യക്തമാക്കി.

English Summary:

70,000 Foreigners Took Advantage of the Amnesty in Kuwait