ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മസ്‌കത്ത് ∙ സ്രഷ്ടാവിന്റെ കാരുണ്യവര്‍ഷം കണക്കില്ലാതെ ചൊരിയുന്ന വിശുദ്ധ മാസത്തിന്റെ രാപ്പകലുകള്‍ കഴിയുന്നു. അവശേഷിക്കുന്ന മണിക്കൂറുകള്‍ പാഴാവാതെ പരമാവധി ഉപയോഗപ്പെടുത്താനുള്ള പരിശ്രമത്തിലാണ് വിശ്വാസികള്‍. വലിയ പ്രതീക്ഷയില്‍ കാത്തിരുന്ന പുണ്യ രാവുകളെ പ്രതീക്ഷാപൂര്‍വ്വം വരവേല്‍ക്കുകയാണ് വിശ്വാസികള്‍. ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടി ബുധനാഴ്ച രാത്രിയില്‍ പള്ളികളില്‍ വിശ്വാസികളാല്‍ നിറഞ്ഞു.

 പള്ളികളിലും മറ്റും ഒറ്റയ്ക്കും കൂട്ടമായും വിശ്വാസികള്‍ ഈ രാവില്‍ സംഗമിച്ചുവരുന്നതും കൂടുതല്‍ സമയം പ്രാര്‍ഥനകളിലും മറ്റുമായി മുഴുകുന്നതും ആയിരം മാസത്തെ ആരാധനാ പുണ്യം ഒറ്റ രാത്രികൊണ്ട് കിട്ടാനാണ്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക, ദാനധര്‍മങ്ങള്‍ ചെയ്യുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുക തുടങ്ങി മതം പഠിപ്പിച്ച പുണ്യകര്‍മങ്ങള്‍ക്കായി ഈ രാവ് വിശ്വാസികള്‍ ചെലവഴിക്കുന്നു.

English Summary:

Oman: Mosques fill with believers on Wednesday night for 27th night of Ramadan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com