ഹൂസ്റ്റണ്‍ ∙ ദിവസങ്ങള്‍ക്ക് മുന്‍പു വരെ വലിയ ആത്മവിശ്വാസത്തിലായിരുന്നു ഡൊണള്‍ഡ് ട്രംപ്. ഡമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നു ജോ ബൈഡനെതിരെ നടന്ന സംവാദം ട്രംപിനെ മുന്നിലേക്ക് എത്തിച്ചു. വധശ്രമവും മുന്‍ പ്രസിഡന്റിന് ഗുണകരമായി.

ഹൂസ്റ്റണ്‍ ∙ ദിവസങ്ങള്‍ക്ക് മുന്‍പു വരെ വലിയ ആത്മവിശ്വാസത്തിലായിരുന്നു ഡൊണള്‍ഡ് ട്രംപ്. ഡമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നു ജോ ബൈഡനെതിരെ നടന്ന സംവാദം ട്രംപിനെ മുന്നിലേക്ക് എത്തിച്ചു. വധശ്രമവും മുന്‍ പ്രസിഡന്റിന് ഗുണകരമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ ദിവസങ്ങള്‍ക്ക് മുന്‍പു വരെ വലിയ ആത്മവിശ്വാസത്തിലായിരുന്നു ഡൊണള്‍ഡ് ട്രംപ്. ഡമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നു ജോ ബൈഡനെതിരെ നടന്ന സംവാദം ട്രംപിനെ മുന്നിലേക്ക് എത്തിച്ചു. വധശ്രമവും മുന്‍ പ്രസിഡന്റിന് ഗുണകരമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ ദിവസങ്ങള്‍ക്ക് മുന്‍പു വരെ വലിയ ആത്മവിശ്വാസത്തിലായിരുന്നു ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നു ജോ ബൈഡനെതിരേ നടന്ന സംവാദം ട്രംപിനെ മുന്നിലേക്ക് എത്തിച്ചു. ഉന്തിന്റെ കൂടെ ഒരുതള്ളും എന്ന മട്ടില്‍ വധശ്രമവും മുന്‍ പ്രസിഡന്റിന് ഗുണകരമായി. നാടൊട്ടുക്കും ട്രംപ് തരംഗം. പക്ഷേ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത് വളരെ പെട്ടെന്നാണ്. ബൈഡന്‍ മാറി, പകരം കമല ഹാരിസ് വന്നു. വാര്‍ധക്യം എന്ന വിഷയം ട്രംപില്‍ മാത്രമായി. പുതിയ എതിരാളിയെ കിട്ടി രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ട്രംപ് വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തി. പോരാട്ടം കടുപ്പമായി മാറി. 

രണ്ടാഴ്ച മുമ്പ്, ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ പ്രചാരണം കുതിച്ചു പായുകയായിരുന്നു. നവംബറില്‍ വന്‍ വിജയത്തിലേക്കാണ് ട്രംപ് മുന്നേറുന്നതെന്ന വിലയിരുത്തലിലായിരുന്നു യുഎസ് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായ സര്‍വേ ഏജന്‍സികളും. ഇപ്പോള്‍, കഴിഞ്ഞ മാസം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ് ജോ ബൈഡന് എത്തി കമലാ ഹാരിസിനെ പിന്തള്ളാനുള്ള തീവ്ര യത്‌നമാണ് ട്രംപ് ക്യാമ്പെയിന്‍ നടത്തുന്നത്. 

ADVERTISEMENT

തിരഞ്ഞെടുപ്പ് ഭൂപടത്തിനായി സുരക്ഷിതമെന്ന് കരുതിയിരുന്ന സംസ്ഥാനങ്ങളില്‍ പോരാട്ടം കടുത്തതായി പ്രചാരണ ഉപദേഷ്ടാക്കള്‍ തന്നെ പറയുന്നു. മിനസോട്ട, വിര്‍ജീനിയ തുടങ്ങിയ ഡെമോക്രാറ്റിക് ചായ്‌വുള്ള സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പം നില്‍ക്കുമെന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ ഹാരിസിന്റെ ഉയര്‍ച്ച കാകര്യങ്ങള്‍ മാറ്റിമറിച്ചു. പരമ്പരാഗത യുദ്ധഭൂമിയായ പെന്‍സില്‍വാനിയ, ജോര്‍ജിയ എന്നിവയില്‍ തന്നെ ഇക്കുറിയും മത്സരം എത്തി നില്‍ക്കുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. 

ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 'മത്സരം കീഴ്‌മേല്‍ മാറി മറിഞ്ഞു' എന്ന് മുന്‍ പ്രസിഡന്റിന്റെ ദീര്‍ഘകാല ഉപദേശകനായ കോറി ലെവന്‍ഡോവ്സ്‌കി റോയിട്ടേഴ്സിനോട് പറഞ്ഞു. എന്നിരുന്നാലും സ്ഥിതി ഇപ്പോഴും ട്രംപിന് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. 'ജോ ബൈഡനെതിരെ വളരെ സജീവമായി മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. ഞങ്ങളുടെ പ്രചാരണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വളരെ നല്ല അഭിപ്രായമാണ്' എന്നും അദ്ദേഹം വിലയിരുത്തി.

ADVERTISEMENT

പരസ്യമായി, ട്രംപും കൂട്ടാളികളും കാലിഫോര്‍ണിയക്കാരിയായ ഹാരിസിനെ ലിബറലായി അവതരിപ്പിക്കാനും കുടിയേറ്റത്തെയും പണപ്പെരുപ്പത്തെയും കുറിച്ചുള്ള ജനപ്രീതിയില്ലാത്ത ബൈഡന്‍ നയങ്ങളുമായി അവരെ ബന്ധിപ്പിക്കാനും ശക്തമായി ശ്രമിക്കുകയാണ്. ബൈഡനും ഹാരിസും തമ്മില്‍ വേര്‍തിരിവില്ലെന്നാണ് അവര്‍ മുന്നോട്ടു വയ്ക്കുന്ന പ്രചാരണം. ബൈഡനേക്കാള്‍ കടുത്ത എതിരാളിയായാണ് തങ്ങള്‍ ഹാരിസിനെ കാണുന്നത് എന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ശക്തമായ ഒമ്പത് കേന്ദ്രങ്ങള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് അവകാശപ്പെടുന്നു. ബൈഡന്റെ മാനസിക ക്ഷമതയെക്കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹത്തിന്റെ സാധ്യതകളെയും ബാധിച്ചിരുന്നു.

ഡെമോക്രാറ്റിക് അടിത്തറയ്ക്ക് ഊര്‍ജം പകരുകയും ദിവസങ്ങള്‍ക്കുള്ളില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ സമാഹരിക്കുകയും ചെയ്ത ചെറുപ്പക്കാരനും കൂടുതല്‍ ചലനാത്മകവുമായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെ അഭിമുഖീകരിക്കുമ്പോള്‍ പുതിയ തന്ത്രങ്ങള്‍ വേണമെന്നു ആവശ്യപ്പെടുന്ന 12 ക്യാമ്പെയ്ന്‍ സ്റ്റാഫുകളെയും ഉപദേശകരെയും ദാതാക്കളെയും റോയിട്ടേഴ്സ് അഭിമുഖം നടത്തി. 'കമലയ്ക്ക് വിജയിക്കാന്‍ കഴിയുമെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്,' എന്നാണ് ഒരു മുതിര്‍ന്ന ട്രംപ് ഉപദേശകന്‍ വെളിപ്പെടുത്തിയത്. 

ADVERTISEMENT

ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായതിന് ശേഷം തങ്ങളുടെ തന്ത്രം മാറിയിട്ടില്ലെന്ന് ട്രംപ് ടീം വ്യക്തമാക്കുന്നു. 'ടീം ട്രംപിന് എല്ലാ യുദ്ധഭൂമി സംസ്ഥാനങ്ങളിലും പരസ്യങ്ങളുണ്ട്, മിനസോട്ട, വിര്‍ജീനിയ തുടങ്ങിയ പരമ്പരാഗത 'നീല സംസ്ഥാനങ്ങള്‍' ഉള്‍പ്പെടുത്തുന്നതിനായി ഞങ്ങള്‍ രാഷ്ട്രീയ ഭൂപടം വിപുലീകരിച്ചു.' റിപ്പബ്ലിക്കന്‍ പാര്‍ട്ടി വക്താവ് അന്ന കെല്ലി പറഞ്ഞു.

ട്രംപും വാന്‍സും ചേര്‍ന്ന് രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഹാരിസ് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് ഹാരിസ് പ്രചാരണ വക്താവ് അമ്മാര്‍ മൂസ പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് ഭൂപടത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല. കമലയ്ക്കതിരേയുള്ള പോരാട്ടത്തില്‍ പൊതുവേ മൂന്നു പ്രശ്‌നങ്ങളാണ് ട്രംപ് ടീം ചൂണ്ടിക്കാട്ടുന്നത്. ഹാരിസിനെതിരെ ആക്രമണ പരസ്യങ്ങള്‍ പുറത്തിറക്കുന്നതിലെ കാലതാമസം, എതിരാളിയുടെ ബലഹീനതകള്‍ ചൂണ്ടിക്കാണിക്കാനുള്ള പ്രധാനം മാര്‍ഗമായി ഇത് കാണുന്നു.

ചില റിപ്പബ്ലിക്കന്‍ നേതാക്കള്‍ക്കിടയിലും ദാതാക്കള്‍ക്കിടയിലും സെനറ്റര്‍ ജെ ഡി വാന്‍സിനെ റണ്ണിംഗ് മേറ്റ് ആയി തിരഞ്ഞെടുത്തതിലുള്ള ആശങ്ക. ഹാരിസിന്റെ നയപരമായ നിലപാടുകളെ അടിസ്ഥാനമാക്കി ആക്രമണ പദ്ധതികള്‍ തയാറാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ട്രംപിനെക്കുറിച്ചുള്ള ആശങ്കകളാണ് മറ്റൊന്ന്. ഹാരിസ് വിരുദ്ധ പരസ്യങ്ങള്‍ ഭാഗികമായി സംപ്രേഷണം ചെയ്യുന്നത് മന്ദഗതിയിലാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കാരണം മെറ്റീരിയലുകള്‍ ആദ്യം ഫോക്കസ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കേണ്ടതുണ്ട് എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

ട്രംപ് സംഘം മുന്‍കൂട്ടി കണ്ടിരുന്നു? 
മെയ് അവസാനത്തോടെ ബൈഡന് പകരം ഹാരിസിനോ മറ്റൊരു ഡെമോക്രാറ്റിനെയോ സ്ഥാനാര്‍ഥിയാക്കാനുള്ള സാധ്യത ട്രംപ് സംഘം മുന്‍കൂട്ടി കണ്ടിരുന്നു. ഇതു സംബന്ധിച്ച ആന്തരിക മെമ്മോ മുതിര്‍ന്ന ഉപദേശകരുമായി പങ്കിട്ടതായി ട്രംപിന്റെ പ്രചാരണ സ്റ്റാഫര്‍ ഓസ്റ്റിന്‍ മക്കബ്ബ് വെളിപ്പെടുത്തി. റോയിട്ടേഴ്സ് അവലോകനം ചെയ്ത 12 പേജുള്ള മെമ്മോ, ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ മാറ്റിസ്ഥാപിക്കുന്നതിനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിയമങ്ങളും ബൈഡന്‍ സ്വമേധയാ സ്ഥാനമൊഴിയുന്നതും 'അകത്തെ കലാപവും' ഉള്‍പ്പെടെയുള്ള സാധ്യമായ സാഹചര്യങ്ങളും വിവരിക്കുന്നുണ്ട്. 

അതേസമയം ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് മെമ്മോയില്‍ വിശദമാക്കിയിട്ടില്ല. ട്രംപ് കാമ്പെയ്ന്‍ പോള്‍സ്റ്ററായ ടോണി ഫാബ്രിസിയോ കഴിഞ്ഞ മാസം മാധ്യമങ്ങള്‍ക്ക് പുറത്തിറക്കിയ ഒരു മെമ്മോയില്‍ ഹാരിസിന് ഹ്രസ്വകാല പോളിംഗ് ഉത്തേജനം ലഭിക്കുമെന്ന് പ്രവചിച്ചു, എന്നാല്‍ അവരുടെ മുന്നേറ്റം പിന്നീട് തളരുമെന്നും 'ഹാരിസിന്റെ 'ഹണിമൂണ്‍' അവസാനിക്കുമെന്നും വിലയിരുത്തപ്പെടുന്നു. വോട്ടര്‍മാര്‍ ബൈഡന്റെ പങ്കാളിയും സഹ പൈലറ്റും എന്ന നിലയിലുള്ള അവളുടെ റോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം മെമ്മോയില്‍ എഴുതി.

ബൈഡന്‍ പിന്മാറുന്നതിന് മുന്നോടിയായി ട്രംപിനോട് ആഭിമുഖ്യമുള്ള MAGA Inc സൂപ്പര്‍ PACും ഹാരിസ് ബൈഡന്റെ വൈകല്യം മറച്ചുവെച്ചെന്ന് ആരോപിച്ച് ടിവി പരസ്യം തയ്യാറാക്കിയിരുന്നു. ബൈഡന്‍ തന്റെ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച ജൂലൈ 21 ന് നാല് സ്വിംഗ് സ്റ്റേറ്റുകളില്‍ ഇത് സംപ്രേഷണം ചെയ്യാന്‍ തുടങ്ങി. അതേസമയം, വാന്‍സിനെ ട്രംപ് തന്റെ റണ്ണിങ് മേറ്റായി തിരഞ്ഞെടുത്തതോടെ പ്രചാരണം പ്രതിരോധത്തിലായി. ഹാരിസ് ഉള്‍പ്പെടെയുള്ള ചില ഡെമോക്രാറ്റുകളെ 'കുട്ടികളില്ലാത്ത പൂച്ച സ്ത്രീകളുടെ ഒരു കൂട്ടം' എന്ന് പരാമര്‍ശിക്കുന്ന മുന്‍കാല അഭിപ്രായങ്ങളിലൂടെ വാന്‍സിന് സ്ത്രീ വിരുദ്ധ പ്രതിച്ഛായയുള്ളത് തിരിച്ചടിയാകുമോ എന്നാണ് ഇനി അറിയേണ്ടത്. ഇത്തരം പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധവും കുട്ടികളില്ലാത്ത ആളുകളെ പരിഹസിക്കുന്നതുമാണെന്ന പൊതുവിലയിരുത്തലുകളുമുണ്ട്.

English Summary:

US elections 2024: Kamala Harris replacing Joe Biden

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT