ന്യൂയോർക്ക് നഗരത്തിലെ തിരഞ്ഞെടുപ്പുകളിൽ പൗരന്മാരല്ലാത്തവർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകുന്ന വിവാദ നിയമം സംസ്ഥാനത്തെ പരമോന്നത കോടതി റദ്ദാക്കി.

ന്യൂയോർക്ക് നഗരത്തിലെ തിരഞ്ഞെടുപ്പുകളിൽ പൗരന്മാരല്ലാത്തവർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകുന്ന വിവാദ നിയമം സംസ്ഥാനത്തെ പരമോന്നത കോടതി റദ്ദാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് നഗരത്തിലെ തിരഞ്ഞെടുപ്പുകളിൽ പൗരന്മാരല്ലാത്തവർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകുന്ന വിവാദ നിയമം സംസ്ഥാനത്തെ പരമോന്നത കോടതി റദ്ദാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ ന്യൂയോർക്ക് നഗരത്തിലെ തിരഞ്ഞെടുപ്പുകളിൽ പൗരന്മാരല്ലാത്തവർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകുന്ന വിവാദ നിയമം സംസ്ഥാനത്തെ പരമോന്നത കോടതി റദ്ദാക്കി. 2021ൽ സിറ്റി കൗൺസിൽ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ന്യൂയോർക്ക് അപ്പീൽ കോടതി വിധിച്ചു.

നിലവിലെ മേയർ എറിക് ആഡംസിന്റെ ഗതാഗത കമ്മിഷണറായ യാഡനിസ് റോഡ്രിഗസ് അവതരിപ്പിച്ച ബില്ലാണ് കോടതി റദ്ദാക്കിയത്. നികുതി അടയ്ക്കുകയും സമൂഹത്തിന് സംഭാവന നൽകുകയും ചെയ്യുന്നതിനാൽ പൗരന്മാരല്ലാത്തവർക്ക് വോട്ട് ചെയ്യാമെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ, ഈ വാദം കോടതി അംഗീകരിച്ചില്ല.

ADVERTISEMENT

നിലവിലെ സിറ്റി കൺട്രോളർ സ്ഥാനാർഥികളായ ജസ്റ്റിൻ ബ്രാനൻ, മാർക്ക് ലെവിൻ എന്നിവരും ബില്ലിനെ പിന്തുണച്ചിരുന്നു. റിപ്പബ്ലിക്കൻമാരുടെ എതിർപ്പ് മറികടന്നാണ് കൗൺസിൽ നിയമം പാസാക്കിയത്. എന്നാൽ, മേയർ എറിക് ആഡംസ് ബില്ലിൽ ഒപ്പുവെച്ചില്ല. എന്നിരുന്നാലും, വീറ്റോ ചെയ്യാതിരുന്നതിനാൽ ഇത് നിയമമായി മാറുകയായിരുന്നു.

കോടതി വിധിയോടെ ന്യൂയോർക്കിലെ ഏകദേശം 800,000 ഗ്രീൻ കാർഡ് ഉടമകളുടെ വോട്ടവകാശത്തിനുള്ള പ്രതീക്ഷകളാണ് ഇല്ലാതായത്.

English Summary:

New York City Can’t Allow Noncitizens to Vote

Show comments