കൊപ്രയുടെ താങ്ങുവില കൂട്ടി

കൊപ്രയുടെ താങ്ങുവില വർധിപ്പിച്ചു. മിൽ കൊപ്ര ക്വിന്റലിന് 550 രൂപയും ബോൾ കൊപ്ര 545 രൂപയുമാണു വർധിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണു തീരുമാനമെടുത്തത്.

ഇതനുസരിച്ചു മില്ലിങ് കൊപ്രയുടെ കുറഞ്ഞ താങ്ങുവില ക്വിന്റലിന് 5950 രൂപയിൽ നിന്ന് 6500 രൂപയായും ഉണ്ടക്കൊപ്രയുടെ താങ്ങുവില 6240 രൂപയിൽ നിന്ന് 6785 രൂപയായും ഉയർത്തി. കാർഷിക വിലനിർണയ കമ്മിഷൻ ശുപാർശ പ്രകാരമാണിത്. നാഫെഡും എൻസിസിഎഫും സംഭരണത്തിനുള്ള നോഡൽ ഏജൻസികളായി തുടരും.