വിലയിൽ മുടിചൂടാമന്നനായി പരിലസിക്കുകയാണിപ്പോള്‍ കമുക്. ഗുണമേന്മയുള്ള കൊട്ടടയ്ക്ക ഒരു കിലോയ്ക്ക് 400-500 രൂപ വിലയുണ്ട്. ഒരു മോഹിത് നഗർ ഇനം കമുക് നന്നായി പരിപാലിച്ചാൽ 6-7 കൊല്ലം കൊണ്ട് ഏതാണ്ട് മൂന്നേമുക്കാൽ കിലോ കൊട്ടടയ്ക്ക തരും. അതിൽനിന്നു വരുമാനം എങ്ങനെ പോയാലും 1000 രൂപ എന്നു കൂട്ടിയാൽ, ഒരേക്കറിൽ

വിലയിൽ മുടിചൂടാമന്നനായി പരിലസിക്കുകയാണിപ്പോള്‍ കമുക്. ഗുണമേന്മയുള്ള കൊട്ടടയ്ക്ക ഒരു കിലോയ്ക്ക് 400-500 രൂപ വിലയുണ്ട്. ഒരു മോഹിത് നഗർ ഇനം കമുക് നന്നായി പരിപാലിച്ചാൽ 6-7 കൊല്ലം കൊണ്ട് ഏതാണ്ട് മൂന്നേമുക്കാൽ കിലോ കൊട്ടടയ്ക്ക തരും. അതിൽനിന്നു വരുമാനം എങ്ങനെ പോയാലും 1000 രൂപ എന്നു കൂട്ടിയാൽ, ഒരേക്കറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിലയിൽ മുടിചൂടാമന്നനായി പരിലസിക്കുകയാണിപ്പോള്‍ കമുക്. ഗുണമേന്മയുള്ള കൊട്ടടയ്ക്ക ഒരു കിലോയ്ക്ക് 400-500 രൂപ വിലയുണ്ട്. ഒരു മോഹിത് നഗർ ഇനം കമുക് നന്നായി പരിപാലിച്ചാൽ 6-7 കൊല്ലം കൊണ്ട് ഏതാണ്ട് മൂന്നേമുക്കാൽ കിലോ കൊട്ടടയ്ക്ക തരും. അതിൽനിന്നു വരുമാനം എങ്ങനെ പോയാലും 1000 രൂപ എന്നു കൂട്ടിയാൽ, ഒരേക്കറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിലയിൽ മുടിചൂടാമന്നനായി പരിലസിക്കുകയാണിപ്പോള്‍ കമുക്. ഗുണമേന്മയുള്ള കൊട്ടടയ്ക്ക ഒരു കിലോയ്ക്ക് 400-500 രൂപ വിലയുണ്ട്. ഒരു മോഹിത് നഗർ ഇനം കമുക് നന്നായി പരിപാലിച്ചാൽ 6-7 കൊല്ലം കൊണ്ട് ഏതാണ്ട് മൂന്നേമുക്കാൽ കിലോ കൊട്ടടയ്ക്ക തരും. അതിൽനിന്നു വരുമാനം എങ്ങനെ പോയാലും 1000 രൂപ എന്നു കൂട്ടിയാൽ, ഒരേക്കറിൽ 400 മരം, മൊത്തം ആദായം 4 ലക്ഷം രൂപ. ചിലപ്പോൾ അതുക്കും മേലേ. പകുതി ചെലവ് കണക്കാക്കിയാൽപോലും എക്കറിന് ലാഭം 2 ലക്ഷം രൂപ. വില ഇങ്ങനെ തുടർന്നാൽ കമുകുകൃഷി പിടിച്ചാൽ കിട്ടാതെ വരും. ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ ഉല്‍പാദകനും ഉപഭോക്താവും. ഏതാണ്ട് നാലര ലക്ഷം ഹെക്ടറിൽ കൃഷി ചെയ്യുന്നു. ഏഴര ലക്ഷം ടൺ അടയ്ക്ക ഉല്‍പാദനം. എന്നിട്ടും ഇറക്കുമതി ചെയ്യേണ്ടി വരുന്നു. അത്രയ്ക്കുണ്ട് ഉപഭോഗം.   

കൃഷിക്കു വേണ്ടത്

ADVERTISEMENT

ഭൂമധ്യരേഖയ്ക്ക് ഇരുവശവും ഏതാണ്ട് 28 ഡിഗ്രിവരെയുള്ള ഭൂഭാഗം കമുകിനു യോജിച്ചതാണ്. നല്ല മഴ, നല്ല സൂര്യപ്രകാശം, നല്ല നീർവാർച്ച. ജൈവസമ്പുഷ്ടമായ വായുസഞ്ചാരമുള്ള മണ്ണ്, നനസൗകര്യം ഇതൊക്കെ നിങ്ങളുടെ തോട്ടത്തിലുണ്ടെങ്കിൽ മറ്റൊന്നും നോക്കേണ്ട, കമുകിനെ പ്രധാന വിളയാക്കാം.  

തുടക്കത്തിൽ അൽപം തണൽ വേണം. കായ്ച്ചു തുടങ്ങുന്നതോടെ വെയിലിനെ സ്വയം ചെറുത്തു കൊള്ളും. പണ്ട് വയൽ നികത്താനുള്ള എളുപ്പവഴിയായിരുന്നു കമുകു നടീൽ. ആദ്യം പണ (വാരം) കോരി വാഴ നടും. പിന്നെ അതിനിടയിൽ കമുകിൻതൈകൾ നടും. ആരും കാണില്ല. നടപടിയും എടുക്കില്ല.  രണ്ടോ മൂന്നോ കൊല്ലത്തെ വാഴക്കൃഷി കഴിയുമ്പോഴേക്കും കമുക് തല പുറത്തു കാണിക്കും. ക്രമേണ വയൽ  പണയും പിന്നെ കരയുമായി മാറും. പക്ഷേ ഒന്നോർക്കണം, മണ്ണിൽ വേണ്ടത്ര നീർവാർച്ചയില്ലെങ്കിൽ, വായുസഞ്ചാരം ഇല്ലെങ്കിൽ, വേരുകൾ നിരന്തരം വെള്ളത്തിൽ മുട്ടിനിന്നാൽ കമുക് ക്രമേണ അകാലമൃതിയടയും. 

‘തെങ്ങ് നട്ടു നാടാക്കുക, കമുക്  നട്ടു കാടാക്കുക’ എന്നൊരു പഴഞ്ചൊല്ലുണ്ട്. തെങ്ങിനൊപ്പം ഇടവിളകൾ ചെയ്ത് കളകളെ നിയന്ത്രിച്ച് നല്ല തോട്ടമാക്കിയെടുക്കും. പക്ഷേ, കമുക് നട്ടാൽ പിന്നെ തിരിഞ്ഞു നോക്കില്ല. കള വളർന്ന് കാട് കയറിക്കിടക്കും. നീർവാർച്ചയും വളപ്രയോഗവും ഒന്നും ശ്രദ്ധിക്കില്ല. ‘വാ കീറിയ ദൈവം ഇര കൊടുക്കും’ എന്ന വരട്ടുവാദമാണ് കമുകുകൃഷിയിൽ പലരുടെയും വഴികാട്ടി. പക്ഷേ ആ കാലമൊക്കെ കഴിഞ്ഞു. ഇന്ന് കുഴൽക്കിണർ കുഴിച്ച്, തുള്ളിനനയോടൊപ്പം വളങ്ങളും കൊടുത്താണ് കന്നഡക്കാരുടെ കമുകുകൃഷി. പിടിച്ചു നിൽക്കണമെങ്കിൽ നമ്മുടെ കൃഷിയും ശാസ്ത്രീയമാകണം. അവർ തേങ്ങാ ഉടയ്ക്കുമ്പോൾ നമ്മൾ ചിരട്ടയെങ്കിലും ഉടയ്ക്കണം.

എട്ടു മാസം മുതൽ ഒരു കൊല്ലം വരെ പ്രായമുള്ള, നല്ല കഴുത്ത്‌ വണ്ണമുളള (collar girth), 5 ഇലകൾ എങ്കിലുമുള്ള പൊക്കം കുറഞ്ഞ, അടുത്തടുത്ത് ഇലകൾ വരുന്ന തൈകൾ തന്നെ നടണം. ഓലകൾ അടുത്തടുത്തു വരുന്നത് നല്ല ലക്ഷണമാണ്. വർഷത്തിൽ 7 അടയ്ക്കാകുലകൾ കിട്ടിയാൽ വളരെ നല്ലത്. മൂന്നും നാലുമൊക്കെയാണ് സാധാരണ പരിചരണത്തിൽ കിട്ടുന്നത്.

കമുകിൻതൈകൾ. ചിത്രം∙ കർഷകശ്രീ
ADVERTISEMENT

തൈ നടീല്‍ 

കമുക് തനിവിളയായും ഇടവിളയായും ചെയ്യാം. 2.7 മീറ്റർ അകലത്തിൽ വേണം കുഴികൾ എടുക്കാൻ. വാഴയും കൂടി കൃഷി ചെയ്യുന്നുവെങ്കിൽ 3.3 മീറ്റർ അകലത്തിൽ നടാം. തൈകൾക്ക് തണൽ കിട്ടാൻ ആദ്യം  വാഴ നടാം. അതിനിടയിൽ കമുകും. പപ്പായ ഇടവിളയായി നട്ടാലും മതി. നീർവാർച്ചയുള്ള സ്ഥലങ്ങളിൽ മൂന്നടി നീളവും വീതിയും ആഴവും ഉള്ള കുഴികൾ എടുത്ത് ഒരടി മേൽമണ്ണ്, മണൽ, ചാണകപ്പൊടി മിശ്രിതം കുഴിയിൽ ഇട്ട്,  അതിന്റെ നടുക്കായി തൈകൾ നടാം. വേരുകളായിട്ടുശേഷം മതി വളപ്രയോഗം.

Areca nut. Image Credit: Insite Digital Creations/ShutterStock

നല്ല ഇനങ്ങള്‍

മികച്ച ഒരുപിടി ഇനങ്ങൾ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. ഇടത്തരം പൊക്കമുള്ളതും 3–4 കൊല്ലത്തിനുള്ളിൽ കായ്ക്കുന്നതുമായ മംഗള, ശത മംഗള എന്നിവ വർഷംതോറും മരമൊന്നിന് യഥാക്രമം 3 കിലോ, 4 കിലോ കൊട്ടടയ്ക്ക തരാൻ കഴിവുള്ളവയാണ്. പൊക്കം കൂടിയ ഇനങ്ങളായ സുമംഗള (3.28 കിലോ), ശ്രീമംഗള (3.18കിലോ),മോഹിത് നഗർ (3.67കിലോ), സുവർണ മംഗള (3.78 കിലോ) എന്നിവയും മികച്ചതുതന്നെ. പക്ഷേ, അഞ്ചാം കൊല്ലമേ കായ്‌ഫലം കിട്ടിത്തുടങ്ങൂ. കുള്ളൻ ഇനങ്ങളായ VTLAH -1,VTLAH -2 എന്നിവ മൂന്നാം കൊല്ലം  കായ്ക്കും. മരമൊന്നിന് ശരാശരി 2.5 കിലോ കൊട്ടടയ്ക്ക  പ്രതീക്ഷിക്കാം. ഒരു ഹെക്ടറിൽ 1,300 കമുക് നടാം. ഒരു മരത്തിന് ഒരു കിലോ കൊട്ടടയ്ക്ക എന്ന് കൂട്ടിയാൽപോലും ഹെക്ടറിന് 1,300 കിലോ കിട്ടും.

ADVERTISEMENT

പത്തു കൊല്ലത്തിനുമേൽ പ്രായമുള്ള, സ്ഥിരമായി വിളവു തരുന്ന, രോഗ–കീട ബാധകൾ ഇല്ലാത്ത കമുകിൽനിന്നു വിളവെടുക്കുന്ന, ശരാശരി 35 ഗ്രാം എങ്കിലും തൂക്കം വരുന്ന വിത്തടയ്ക്ക വേണം നടാൻ. ആദ്യം പ്രാഥമിക നഴ്സറിയിലും പിന്നെ ദ്വിതീയ നഴ്സറിയിലും വളർത്തി, നല്ല കഴുത്ത്‌ വണ്ണവും 8-12 മാസത്തിനിടയിൽ അഞ്ച് ഇലകളുമുള്ള പൊക്കം കുറഞ്ഞ തൈകൾ മാത്രമേ നടാനായി എടുക്കാവൂ.

നീർവാർച്ചയുള്ള സ്ഥലങ്ങളിൽ മേയ്‌-ജൂൺ മാസത്തിലും നീർവാർച്ച കുറഞ്ഞ സ്ഥലങ്ങളിൽ സെപ്റ്റംബർ-ഒക്ടോബർ മാസത്തിലും തൈകൾ നടാം. തെക്ക്-വടക്ക് ദിശയിൽ വരിയായി പടിഞ്ഞാറേക്ക് ചെരിവ് നൽകി തൈകൾ നടുക. തെക്കുപടിഞ്ഞാറൻ വെയിലിന്റെ കാഠിന്യം കുറയ്ക്കാൻ അതിർത്തികളിൽ മറ്റു മരങ്ങൾ നടാം. ആദ്യത്തെ 5കൊല്ലം വേനൽക്കാലത്ത് ഭേദപ്പെട്ട തണൽ കിട്ടണം. അതിനായി വാഴ കൾ നട്ടുപിടിപ്പിച്ചാൽ ആദായവും ലഭിക്കും. 3.3x3.3 മീറ്റർ അകലത്തിൽ കുഴിയെടുത്ത്, 4 കമുകുകൾക്കിട യിൽ ഒരു വാഴ എന്ന കണക്കിനു നടാം. 5 കൊല്ലം വാഴക്കൃഷി തുടരാം.

കമുക്  തോട്ടവിളയാണ്. എന്നാൽ വളപ്രയോഗത്തെക്കുറിച്ചും കീട-രോഗ പ്രതിരോധ-നിയന്ത്രണമാർഗങ്ങളെക്കുറിച്ചുമുള്ള അജ്ഞത അതിനെ ‘തോറ്റ’വിളയാക്കും. കൃത്യമായ ഇടവേളകളിൽ ശാസ്ത്രീയ വള പ്രയോഗം, കളനിയന്ത്രണം, നീർവാർച്ച ഉറപ്പാക്കൽ, കീട-രോഗ പ്രതിരോധം, അത് ഫലിച്ചില്ലെങ്കിൽ കീട-രോഗ നിവാരണം എന്നിവ ചെയ്യാൻ കർഷകർ പഠിച്ചിരിക്കണം.

പനവർഗമായതിനാൽ പരിപാലനം ഏറക്കുറെ തെങ്ങിന്റേതുതന്നെ. വശങ്ങളിലേക്കു രണ്ടടി ദൂരത്തിലും താഴേക്ക് ഒരടി ആഴത്തിലുമാണ് കമുകിന്റെ സജീവമായ വേരുകൾ. അതിനാൽ വളപ്രയോഗം ആ ഭാഗത്തു വേണം. മണ്ണില്‍ പിഎച്ച് അഞ്ചിൽ താഴെ ആണെങ്കിൽ വളപ്രയോഗത്തിനു രണ്ടാഴ്ച മുൻപ് കുമ്മായമിടണം. പൂർണ വളർച്ചയെത്തിയ കമുകിന് 100:40:140 ഗ്രാം എന്ന കണക്കിനു നൈട്രജൻ, ഫോസ്ഫ‌റസ്, പൊട്ടാസ്യം എന്നിവ നൽകണം. ഇത്രയും എന്‍പികെ കിട്ടാനായി മരമൊന്നിന് 220 ഗ്രാം യൂറിയ, 200 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 230ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കണം. ഒരു കൊല്ലം പ്രായമായ തൈകൾക്ക് ഇതിന്റെ മൂന്നിലൊന്നും 2 കൊല്ലം പ്രായമായവയ്ക്ക് മൂന്നിൽ രണ്ടും മതി. മഴയെ മാത്രം ആശ്രയിച്ചാണ് കൃഷിയെങ്കിൽ ഇടവപ്പാതിക്കു മുൻപ്, വേനൽമഴ കിട്ടിയതിനുശേഷം വളം നൽകാം. സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ നല്ല രീതിയിൽ ജൈവവളങ്ങൾ കൊടുക്കാം. മരമൊന്നിന് 12 കിലോയെങ്കിലും അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയോ അതിന്റെ പകുതി മണ്ണിരക്കംപാസ്റ്റോ ചേർക്കാം. വേരുതീനിപ്പുഴുക്കൾ മണ്ണിലുണ്ടെങ്കിൽ പൊടിച്ച വേപ്പിൻപിണ്ണാക്ക് 2കിലോ വരെ നൽകാം. കടചീയൽ, വാട്ടം തുടങ്ങിയ രോഗങ്ങള്‍ക്കു സാധ്യതയുണ്ടെങ്കിൽ ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്‌ടീകരിച്ച ചാണകപ്പൊടി-വേപ്പിൻപിണ്ണാക്ക് മിശ്രിതം വേണം കൊടുക്കാൻ. രണ്ടടി വ്യാസാർധത്തിലും ഒരടി ആഴത്തിലും തടങ്ങളെടുത്ത് ചുറ്റിനും വളമിട്ടു മൂടാം. അതിനു മുകളിൽ ജൈവാവശിഷ്ടങ്ങളുപയോഗിച്ച് പുതയും വേണം. ഡിസംബർ ആയാൽ തടം നിറയെ കമുകിന്റെ ഓലയും പാളയും മറ്റു കളകളുമെല്ലാം ചേർത്ത് നിർബന്ധമായും പുതയിടണം. കമുകിനെ വരൾച്ച ബാധിച്ചാൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലുമെടുക്കും അതിൽനിന്നു കര കയറാൻ. ഒരു ഹെക്ടർ സ്ഥലത്തുനിന്ന് ഒരു കൊല്ലം 6–8 ടൺ ജൈവാവശിഷ്ടങ്ങൾ തോട്ടത്തിലുണ്ടാകും. അത് അവിടെത്തന്നെ ജൈവവളമാക്കണം.

Arecanut. Image credit: ePhotocorp/iStockPhoto

ഇലകൾക്കു പച്ചനിറം കുറവാണെന്നു തോന്നിയാൽ കാൽ കിലോ മഗ്നീഷ്യം സൾഫേറ്റ് നൽകാം. ഇലകൾ കുറുകിവരുന്നുണ്ടെങ്കിൽ സിങ്കിന്റെ കുറവാണെന്നു തിരിച്ചറിഞ്ഞ് 10 ഗ്രാം സിങ്ക് സൾഫേറ്റ് ചുവട്ടിൽ ചേർക്കാം. ചെറിയ മരങ്ങൾക്ക് 5 ഗ്രാം സിങ്ക് സൾഫേറ്റ് ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ സ്പ്രേ ചെയ്താലും മതി. കായ്കൾ പ്രായമെത്താതെ പൊട്ടിക്കീറുന്നുണ്ടെങ്കിൽ പൊട്ടാസ്യം, കാത്സ്യം, ബോറോൺ എന്നിവയുടെ കുറവുണ്ടെന്നു മനസ്സിലാക്കി പരിഹരിക്കണം. ചെറിയ മരങ്ങൾക്ക് സൊല്യൂബോർ (Solubor) 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കാം.

കമുകിനെ വരൾച്ച നന്നായി ബാധിക്കും. ഡിസംബർ മുതൽ മേയ്‌ വരെ വേണ്ടത്ര നനയ്ക്കണം. മഴക്കാലം തീരുന്നതിനു മുൻപ് തടങ്ങൾ പുതയിട്ടു സംരക്ഷിക്കുകയും വേണം. നവംബർ-ഡിസംബർ മാസത്തിൽ ആഴ്ചയിൽ ഒരിക്കലും, ജനുവരി -ഫെബ്രുവരി മാസങ്ങളിൽ 6 ദിവസത്തിലൊരിക്കലും, മാർച്ച്‌ -മേയ്‌ മാസങ്ങളിൽ 4 ദിവസത്തിലൊരിക്കലും നനയ്ക്കാം. മരമൊന്നിന് 175-200 ലീറ്റർ വെള്ളം വേണം. തുള്ളിനനയാണെങ്കിൽ മണ്ണിന്റെ തരമനുസരിച്ച് 16–30 ലീറ്റർ വെള്ളം വേണ്ടിവരും. ഈ രീതിയിൽ വെള്ളത്തിനൊപ്പം വളങ്ങളും പല തവണകളായി കൊടുക്കാം.

കളിമണ്ണിന്റെ അംശം കൂടുന്നത്, മണ്ണിലെ വായുസഞ്ചാരത്തെ ബാധിക്കും. ശരാശരി ഒരു മില്ലിമീറ്റർ മാത്രം വണ്ണമുള്ളവയാണ് കമുകിന്റെ തീറ്റവേരുകൾ (Feeder roots). മണ്ണ് തറഞ്ഞുപോയാൽ ഈ വേരുകൾ നശിക്കും. വെള്ളക്കെട്ടാണെങ്കിലും ഇതുതന്നെ ഫലം. ആയതിനാൽ മഴക്കാലം തുടങ്ങുന്നതിനു മുൻപുതന്നെ, അധികമുള്ള വെള്ളം ഒഴുകിപ്പോകാൻ  സൗകര്യമൊരുക്കണം. കളിമണ്ണ് കൂടിയ മണ്ണിൽ (Heavy soil) ഓരോ വരി കമുകിനും ഇടയിൽ നീർച്ചാൽ കൊടുക്കണം. കളിമണ്ണിന്റെ അംശം കുറവാണെങ്കിൽ രണ്ടു വരി മരങ്ങൾക്കുശേഷം നീർച്ചാൽ കൊടുത്താൽ മതി.

ശാസ്ത്രീയമായ ഇടവിളക്കൃഷി ആദായമേറ്റും. വിളവ് കിട്ടിത്തുടങ്ങാൻ 5 കൊല്ലമെടുക്കും എന്നതിനാൽ ആദ്യം മുതൽ വാഴപോലെയുള്ള വിളകൾ ചെയ്യണം. 4 കമുകിന്റെ നടുക്ക് ഒരു വാഴ എന്ന രീതിയിൽ നടാം. കുറ്റിവിള (Ratooning) എടുക്കാവുന്ന പാളയംകോടൻ (മൈസൂർ പൂവൻ ), ഞാലിപ്പൂവൻ, റോബസ്റ്റ എന്നിവ കൂടുതൽ യോജ്യം. 6-8 വർഷം പ്രായമായ കമുകിൽ, മരമൊന്നിന് 2 കുരുമുളകുവള്ളികൾ വീതം  നട്ടുകൊടുക്കാം. അപ്പോൾ ഒരു ഹെക്ടറിൽ 1,300 കമുകിന്റെ അത്രയും കുരുമുളകു വള്ളികളും ആകും. 2 കൊല്ലം പ്രായമായ തോട്ടങ്ങളിൽ കൊക്കോ മികച്ച ഇടവിളയാണ്. അധ്വാനിക്കാൻ തയാറെങ്കിൽ  കുരുമുളകിനു പകരം നല്ലയിനം വെറ്റില പിടിപ്പിക്കാം. 4 കൊല്ലത്തിനു മുകളിൽ പ്രായമുള്ള തോട്ടങ്ങളിൽ ചെറുനാരകം /കറിനാരകവും ഇടവിളയാക്കാം. അടയ്ക്കയുടെ വില കുറഞ്ഞാലും ഇടവിളകൾ കർഷകനെ കാക്കും. 

കമുകിലെ കീട-രോഗങ്ങളാണ് കർഷകനെ ഏറ്റവും വലയ്ക്കുന്നത്. ഉയർന്ന ഈർപ്പം, കാലവസ്ഥമാറ്റം,  അജ്ഞത, അലസത, നിസംഗത എന്നിവയൊക്കെ ഇതിന് ആക്കം കൂട്ടും. കൂടിയ ചൂടുള്ളപ്പോൾ മണ്ഡരികളാണ് ഏറ്റവും ശല്യക്കാർ. കായ്കളെ ശല്യം ചെയ്യുന്ന ചാഴികൾ (Pentatomid Bugs), കൂമ്പിലച്ചാഴി (Spindle Bug), ശൽക്കകീടങ്ങൾ (Scale Insects), വേര് തീനിപ്പുഴുക്കൾ (Root grubs), പൂങ്കുലപ്പുഴു (Inflorescence Caterpillar) എന്നിവയാണ് പ്രധാന കീടങ്ങൾ. തോട്ടം വൃത്തിയായി സൂക്ഷിക്കുക. കേടായ പൂങ്കുലകൾ  നീക്കം ചെയ്യുക, ശരിയായ വളപ്രയോഗത്തിലൂടെ മണ്ണാരോഗ്യം (Soil Health) സംരക്ഷിക്കുക.

Arecanut. Image credit: Insite Digital Creations/Shutterstock

കടചീയൽ (Foot rot), കായ് ചീയൽ (Fruit rot), ചുവടു ചീയൽ (Anabe roga), കൂമ്പ് ചീയൽ (Bud rot), പൂങ്കു ല കരിച്ചിൽ (Inflorescence Blight), ഇലക്കുത്ത് (Leaf spot), മഞ്ഞളിപ്പ് (Yellowing)എന്നിവയൊക്കെയാണ് പ്രധാന രോഗങ്ങൾ. അന്തരീക്ഷതാപനില കൂടുന്നതും ഈർപ്പം വർധിക്കുന്നതും രോഗസാധ്യത കൂട്ടും.  നല്ല നിരീക്ഷണം അത്യാവശ്യമാണ്. പൊടുന്നനെയാവും  മാഹാളിപോലെയുള്ള കായ് കൊഴിച്ചിൽ ആരംഭിക്കുക. മേയ്‌ മാസം അവസാനത്തോടെ കമുകിന്റെ ഇലകളിലും കുലകളിലും നിർബന്ധമായും ബോർ ഡോ മിശ്രിതം പശ ചേർത്തു തളിക്കണം. ചുവട്ടിൽ ട്രൈക്കോഡെർമ ചേർത്ത ചാണകപ്പൊടി-വേപ്പിൻ പിണ്ണാക്ക് മിശ്രിതം ചേർക്കണം. കേടുവന്നു വീഴുന്ന കായ്കൾ പെറുക്കി കത്തിക്കണം. ലക്ഷണങ്ങൾ നോ ക്കി രോഗങ്ങൾ തിരിച്ചറിയാനും ശരിയായ മരുന്ന് ശരിയായ ഡോസിൽ നൽകാനും കഴിയണം. ഉയരത്തിൽ സ്പ്രേ ചെയ്യാവുന്ന ഉപകരണങ്ങൾ SMAM പോലെയുള്ള പദ്ധതികളിൽ പെടുത്തി സബ്‌സിഡി നിരക്കിൽ വാങ്ങാം.

വാൽക്കഷ്ണം

അടയ്ക്കയുടെ ഉപയോഗം എന്താണെന്നു ചോദിച്ചാൽ നാലും കൂട്ടി മുറുക്കാൻ എന്നാവും മറുപടി.  ചിലർ ഒരുപടി കൂടി കടന്ന് സുപ്പാരി അഥവാ സുഗന്ധപ്പാക്കുണ്ടാക്കാൻ എന്നു പറയും. പണ്ട് റേഡിയോയിൽ  റോജാപ്പാക്ക്/ നിജാം പാക്ക് പരസ്യങ്ങൾ നിരന്തരം കേട്ടിരുന്നതോർക്കുക. ഒക്കെ ശരിയാണ്.  കൂടുതലായും ഇതുപയോഗിക്കുന്നത് ചവയ്ക്കാനാണ്. അതുകൊണ്ടുതന്നെ ഈ വിളയ്ക്ക് വലിയ ഭാവിയില്ലെന്ന് ചിലർ കരുതുന്നു. പക്ഷേ, ഒരുപാട് വ്യവസായിക ഉപയോഗങ്ങളുമുണ്ട്. ആയുർവേദത്തിലും ചൈനീസ് മെഡിസിനിലും ഔഷധങ്ങളുണ്ടാക്കാൻ അടയ്ക്ക വേണം. മൗത്ത് ഫ്രഷ്‌നെർ ആയി വലിയ അളവിൽ ഉപയോഗിക്കുന്നു. പെയിന്റ് വ്യവസായത്തിലും ആവശ്യമുണ്ട്. തുകൽ വ്യവസായത്തിലും പ്ലൈവുഡ് നിർമാണത്തിലും  ഉപയോഗിക്കുന്നു. ഫ്രാൻസ്, ജർമനി, നെതർലൻഡ്സ് എന്നിവരാണ് ഇന്ത്യ കഴിഞ്ഞാൽ പ്രധാന ഇറക്കുമതിക്കാർ. ഇവരാരും സുപ്പാരിയുണ്ടാക്കാൻ മാത്രമാവില്ലല്ലോ ഇറക്കുമതി ചെയ്യുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT