Download Manorama Online App
കാഫ്ക ഒറ്റ രാത്രി കൊണ്ടെഴുതിയ കഥ വീർപ്പടക്കിപ്പിടിച്ചാണു സാഹിത്യലോകം വായിച്ചത്. ജീവിതം എന്ന കോട്ടയിലെ ഇരുട്ടിനെക്കുറിച്ചുള്ള പുതിയ വെളിപാടുകൾ. വിധി പറയുന്നതിന്റെ ഇടിമുഴക്കങ്ങൾ. ഇനിയും കയറാനുള്ള ഗോവണിപ്പടികൾ.
ഡ്രാക്കുള എന്ന ലോക പ്രസിദ്ധ നോവലിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ വിരളമാണ്. പ്രസിദ്ധീകരിച്ച അന്നു മുതൽ ഹോറർ വിഭാഗത്തിലെ ഏറ്റവും ജനപ്രിയ നോവലുകളിലൊന്നായി മാറിയ കൃതി ബ്രാം സ്റ്റോക്കർ എഴുതുന്നത് 50 വയസ്സുള്ളപ്പോഴാണ്.
ബാരിസ്റ്റർ ജോർജ് ജോസഫിന്റെ മകൾ മായാ തോമസ്, അവരുടെ അവസാന വർഷങ്ങളിൽ താമസിച്ചത് കോട്ടയം മാങ്ങാനം യൂഹാനോൻ മാർത്തോമ്മാ മന്ദിരത്തിലായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തിട്ടുള്ള അവരെക്കുറിച്ച് ഒരു ഫീച്ചർ ചെയ്യാനായി ഞാൻ 1999ൽ അവിടെ പോയി. അവർ സൽമാൻ റുഷ്ദിയുടെ ആ വർഷമിറങ്ങിയ ‘ദ് ഗ്രൗണ്ട് ബിനീത് ഹെർ
സ്വർഗം ഒരു പ്രത്യേകതരത്തിലുള്ള വായനശാലയായിരിക്കുമെന്ന് എപ്പോഴും സങ്കൽപ്പിച്ചിരുന്നു, പ്രശസ്ത ലാറ്റിൻ അമേരിക്കൻ എഴുത്തുകാരൻ ഹോർഹെ ലൂയി ബോർഹസ്. പുസ്തകങ്ങളില്ലാത്ത ഒരിടം എങ്ങനെയാണ് ഏറ്റവും മോഹനമായൊരു വാഗ്ദാനമാവുകയെന്നു സംശയിച്ച ആ എഴുത്തുകാരന്
ലോകപുസ്തകദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്ന ഏപ്രില്‍ 23 കടന്നുവരുമ്പോള്‍ ലോകസാഹിത്യ ചരിത്രത്തിലെ അപൂര്‍വമായ ഏടുകള്‍ തുറന്ന സോവിയറ്റ് സാഹിത്യത്തിന്റെ ഭൂമികയിലേക്ക് എത്തിനോക്കാതെയിരിക്കാന് കഴിയില്ല.
പിയറി ബയാർദിന്റെ ഒരു രസികൻ പുസ്തകമുണ്ട്–നിങ്ങൾ വായിക്കാത്ത പുസ്തകങ്ങളെക്കുറിച്ച് എങ്ങനെ സംസാരിക്കാം? (How to Talk About Books You Haven’t Read). കേട്ടുകേൾവി മാത്രമുള്ള പുസ്തകങ്ങളെക്കുറിച്ചു വാതോരാതെ സംസാരിക്കാനും പിടിക്കപ്പെടാതെയും പരുക്കേൽക്കാതെയും
വായനയോടുള്ള സ്നേഹം നിലനിർത്തി, ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയെടുത്ത പുസ്തകങ്ങൾ സെലിബ്രിറ്റികൾക്കുമുണ്ട്. ഈ വർഷത്തെ ലോക പുസ്തക ദിനത്തില്‍ പ്രിയപ്പെട്ട പുസ്തകത്തെക്കുറിച്ച് സംസാരിക്കുകയാണ് സിനിമാമേഖലയിലെ പ്രമുഖർ.
സുകുമാർ അഴീക്കോട് - തത്ത്വമസി സാംസ്കാരിക അക്കാദമിയുടെ ഈ വർഷത്തെ ആത്മകഥ വിഭാഗത്തിലെ സാഹിത്യ പുരസ്കാരം മനോ ജേക്കബിന്റെ ‘ഒരു പിരിയൻ ഗോവണി’ എന്ന പുസ്തകത്തിന്. മേയ് 12 നു മലപ്പുറത്തു നടക്കുന്ന 'തത്ത്വമസി' സാഹിത്യോത്സവത്തിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
ഈ പുസ്തകത്തിലുള്ള 50 സിനിമകളിൽ പത്മരാജൻ എന്ന പ്രതിഭാശാലിക്കൊപ്പം എന്റെയും ആറു സിനിമകൾ! ഹരി സ്നേഹപൂർവം ചേർത്തതാണോ? അറിയില്ല. എങ്കിലും, അന്നെഴുതിയ വാക്കുകളൊന്നും വൃഥാവിലായില്ല എന്നു തോന്നി, ഹരിയെപ്പോലൊരാളുടെ നിരീക്ഷണത്തിൽ അതു വന്നപ്പോൾ...
ഗോവയിലെ ദ്വീപുകളെക്കുറിച്ചു ഗവർണർ പി. എസ്. ശ്രീധരൻപിള്ള രചിച്ച ‘ഹെവൻലി ഐലൻഡ്സ് ഓഫ് ഗോവ’ എന്ന പുസ്തകം ശൃംഗേരി ശാരദാപീഠത്തിലെ സ്വാമി വിധുശേഖരഭാരതി സന്നിധാനം പ്രകാശനം ചെയ്തു.
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി മരിക്കുന്നതിനും മുമ്പ് എഴുതിയ ഓർമ്മക്കുറിപ്പ് ഈ വർഷമവസാനം പുറത്തിറങ്ങും. പേട്രിയോട്ട് എന്ന് പേരിട്ടിരിക്കുന്ന ഓർമ്മക്കുറിപ്പ് ഒക്ടോബർ 22നാണ് പ്രസിദ്ധീകരിക്കുക.
ലോകപ്രശസ്ത എഴുത്തുകാരന് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റർപീസ് നോവല്‍ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ നെറ്റ്ഫ്ളിക്സ് വെബ്സീരീസാക്കുന്നു. 'വൺ ഹണ്ട്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്' എന്ന പേരിൽ തന്നെ തയാറാക്കിയ വെബ് സീരീസിന്റെ ടീസര്‍ നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടു.
ഒരു മികച്ച കലാനുഭവം ഉണ്ടാകുന്നവിധം വിവരിക്കാമോ എന്ന് കൂട്ടുകാരൻ ചോദിച്ചു. അതിനു ഞാന്‍ പല ഉത്തരങ്ങള്‍ ആലോചിച്ചു. ഞങ്ങള്‍ വിം വെന്‍ഡേഴ്സിന്റെ ജാപ്പനീസ് സിനിമ ‘പെര്‍ഫെക്ട് ഡേയ്സ്’ കണ്ടിട്ട് അതേപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആകാശം അടച്ചുപിടിച്ച ഇലപ്പടര്പ്പുകള്ക്കിടയിലൂടെ സൂര്യപ്രകാശം
ജാപ്പനീസ് പാരമ്പര്യത്തിന്റെ പ്രത്യേകതകളും ശബ്ദ വിന്യാസവും അതേപടി മറ്റു ഭാഷകളിലേക്ക് പകർത്തുക സാധ്യമല്ല. എന്നാൽ ഈ ചുരുക്കിപ്പറയലിന്റെ യുക്തിയുടെയും ആവിഷ്കാരപരതയുടെയും ചുവടു പിടിച്ച് മറ്റു ഭാഷകളിലും ഹൈക്കു കവിതകൾക്ക് വലിയ പ്രചാരം ലഭിച്ചു
നിങ്ങൾ പത്തിനും 18നും ഇടയിൽ പ്രായമുള്ളവരാണോ? ജീവിതത്തെപ്പറ്റി സംശയങ്ങളും ആശങ്കകളും നിങ്ങൾക്കുണ്ടോ? എങ്കിൽ ഈ പുസ്തകങ്ങൾ നിങ്ങൾക്കുള്ളതാണ്. കുട്ടികളുടെ ജീവിതം വളരെ പ്രധാനപ്പെട്ടതാണ് എന്ന് എല്ലാവർക്കും അറിയാം. ബാല്യ കൗമാരങ്ങളിൽ അവർ കടന്നുപോകുന്ന ജീവിത അനുഭവങ്ങളാണ് പലപ്പോഴും മുന്നോട്ടുള്ള അവരുടെ
ഓട്ടുരുളിയിൽ ആദ്യം ഉണക്കലരി നിരത്തി, കൊന്നപ്പൂവിനും വെള്ളരിക്കയ്ക്കുമൊപ്പം സ്വർണം, അഷ്ടമംഗല്യം, നാളികേരം, കസവു മുണ്ട്, സിന്ദൂരച്ചെപ്പ്, വാൽക്കണ്ണാടി, വെറ്റില, അടയ്ക്ക, പച്ചക്കറികൾ എന്നിവ വെച്ച് ശ്രീകൃഷ്ണ വിഗ്രഹത്തിനു സമീപം നിലവിളക്കു കൂടി ഒരുക്കുമ്പോൾ വിഷുക്കണിയായി...
മകൾ കാതറിൻ ജനിച്ചതിനെത്തുടർന്നാണ് ഷാർലറ്റ് കടുത്ത വിഷാദാവസ്ഥയിലായത്. മരുന്നായി ഡോക്ടർമാർ നിർദ്ദേശിച്ച വിശ്രമ ചികിത്സ അവളുടെ അവസ്ഥ കൂടുതൽ വഷളാക്കിയതേയുള്ളൂ. ഈ അനുഭവമാണ് ഷാർലറ്റിന്റെ ഏറ്റവും പ്രശസ്തമായ കൃതിയായ 'ദി യെല്ലോ വാൾപേപ്പർ' എന്ന ചെറുകഥയുടെ പ്രചോദനമായി മാറിയത്.
എഴുത്തുകാരെപ്പോലെ ദയാരഹിതരും സ്വാർത്ഥരുമായ മനുഷ്യർ വേറെയുണ്ടോ?അവർ ഏറ്റവും രഹസ്യമായ കാര്യങ്ങൾ മറ്റൊരാൾക്ക് എന്തു തോന്നും എന്നൊന്നും പരിഗണിക്കാതെ കഥയാക്കുന്നു. ഉള്ളതിനൊപ്പം ഇല്ലാത്തതും പൊലിപ്പിക്കുന്നു. ചിലപ്പോൾ ഏറ്റവും പ്രിയപ്പെട്ടവരുടെ ജീവിതവും ഭാവനയെന്ന മട്ടിൽ മോഷ്ടിച്ചെഴുതുന്നു. എഴുതുമ്പോൾ
കാൽ നൂറ്റാണ്ടു മുൻപ് ജെസ്സീ നിനക്കെന്തു തോന്നി എന്നു ചോദിക്കുമ്പോൾ നിരാശ്രയ ദുഃഖത്തിന്റെ താഴ്വരയിൽഒറ്റയ്ക്കു നിന്ന യൗവ്വനവൃക്ഷമായിരുന്നു കുരീപ്പുഴ. ദുഃഖവും അനാഥത്വവും ഏകാന്തതയും ഒറ്റപ്പെട്ടലും വേട്ടയാടിയ യുവകവികൾ തൊണ്ട പൊട്ടി പാടിയപ്പോഴുംകുരീപ്പുഴ ഒരൽപം അകലം പാലിച്ചാണു നിന്നത്. ഞാൻ എന്ന വായ്ത്താരി
‘കാത്തേ...’ ശങ്കരമംഗലത്തെ ആ വിളി നിലച്ചിട്ട് ഇന്നേക്ക് 25 വർഷം. കാർത്യായനി എന്ന കാത്തയുടെ പാതി ജീവനായിരുന്ന തകഴി ശിവശങ്കരപ്പിള്ള എന്ന മലയാളികളുടെ പ്രിയപ്പെട്ട തകഴി ഓർമയായിട്ട് 25 വർഷമായി എന്നത് പലർക്കും വിശ്വസിക്കാനാവാത്ത സത്യമാണ്. ശങ്കരമംഗലം വീട്ടിൽ മാത്രമല്ല മലയാളനാട്ടിലാകെ മുഴങ്ങിയിരുന്ന ശബ്ദം
Results 1-20 of 2918