ഇസ്രയേലിലെ ഏറ്റവും വലിയ ദിനപത്രമായ യെദിയോത്ത് അഹ്‌റോനോത്തിലെ രാഷ്ട്രീയ, സൈനിക വിശകലന വിദഗ്ധനാണ് റോനൻ ബെർഗ്‌മാൻ. കേംബ്രിജ് സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ പിഎച്ച്ഡിയും നിയമബിരുദവും രാജ്യാന്തര ബന്ധങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയ റോനൻ ബെർഗ്‌മാൻ 2018ൽ എഴുതിയ പുസ്തകമാണ് ‘റൈസ് ആൻഡ് കിൽ ഫസ്റ്റ്: ദ്

ഇസ്രയേലിലെ ഏറ്റവും വലിയ ദിനപത്രമായ യെദിയോത്ത് അഹ്‌റോനോത്തിലെ രാഷ്ട്രീയ, സൈനിക വിശകലന വിദഗ്ധനാണ് റോനൻ ബെർഗ്‌മാൻ. കേംബ്രിജ് സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ പിഎച്ച്ഡിയും നിയമബിരുദവും രാജ്യാന്തര ബന്ധങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയ റോനൻ ബെർഗ്‌മാൻ 2018ൽ എഴുതിയ പുസ്തകമാണ് ‘റൈസ് ആൻഡ് കിൽ ഫസ്റ്റ്: ദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേലിലെ ഏറ്റവും വലിയ ദിനപത്രമായ യെദിയോത്ത് അഹ്‌റോനോത്തിലെ രാഷ്ട്രീയ, സൈനിക വിശകലന വിദഗ്ധനാണ് റോനൻ ബെർഗ്‌മാൻ. കേംബ്രിജ് സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ പിഎച്ച്ഡിയും നിയമബിരുദവും രാജ്യാന്തര ബന്ധങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയ റോനൻ ബെർഗ്‌മാൻ 2018ൽ എഴുതിയ പുസ്തകമാണ് ‘റൈസ് ആൻഡ് കിൽ ഫസ്റ്റ്: ദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേലിലെ ഏറ്റവും വലിയ ദിനപത്രമായ യെദിയോത്ത് അഹ്‌റോനോത്തിലെ രാഷ്ട്രീയ, സൈനിക വിശകലന വിദഗ്ധനാണ് റോനൻ ബെർഗ്‌മാൻ. കേംബ്രിജ് സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ പിഎച്ച്ഡിയും നിയമബിരുദവും രാജ്യാന്തര ബന്ധങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയ റോനൻ ബെർഗ്‌മാൻ 2018ൽ എഴുതിയ പുസ്തകമാണ് ‘റൈസ് ആൻഡ് കിൽ ഫസ്റ്റ്: ദ് സീക്രട്ട് ഹിസ്റ്ററി ഓഫ് ഇസ്രയേൽ ടാർഗെറ്റഡ് അസാസിനേഷൻസ്’.

ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ ശത്രുഹത്യകളുടെ ചരിത്രത്തെക്കുറിച്ചു പറയുന്ന പുസ്തകം, ഇസ്രയേലിന്റെ മുൻ  പ്രധാനമന്ത്രിമാരായ യഹൂദ് ബറാക്, യഹൂദ് ഓൾമെർട്ട്, വിവിധ രാഷ്ട്രീയ വ്യക്തികള്‍, രഹസ്യ ഏജന്റുമാര്‍ എന്നിവരുൾപ്പെടെ നൂറുകണക്കിന് ആളുകളുടെ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആയിരക്കണക്കിന് രേഖകളാണ് പുസ്തകരചനയ്ക്കായി രചയിതാവ് പരിശോധിച്ചത്.

ADVERTISEMENT

ഇരകളുടെ മേലുള്ള നിരീക്ഷണം, കൊലപാതകത്തിനായുള്ള റിക്രൂട്ട്മെന്റ്, കൊലപാതകം എന്നിവ നടത്താൻ ഇസ്രയേൽ ഉപയോഗിച്ച രീതികൾ പുസ്തകത്തിൽ വിവരിക്കുന്നു. വിഷം കലർന്ന ടൂത്ത് പേസ്റ്റ്, ആശയവിനിമയ ഉപകരണങ്ങളായി പേജറുകൾ, സായുധ ഡ്രോണുകൾ, പൊട്ടിത്തെറിക്കുന്ന മൊബൈൽ ഫോണുകൾ, റിമോട്ട് നിയന്ത്രിത ബോംബുകളുള്ള സ്പെയർ ടയറുകൾ, ശത്രുരാജ്യങ്ങളുടെയും സംഘടനകളുടെയും ശാസ്ത്രജ്ഞരെ കൊലപ്പെടുത്തൽ, രഹസ്യ ബന്ധങ്ങൾ കണ്ടെത്തൽ തുടങ്ങിയവയാണ് ഇതിൽ ചിലത്. 

അറബ് അയൽക്കാരിൽനിന്ന് ഇസ്രയേല്‍ അസ്തിത്വ ഭീഷണികൾ നേരിട്ട നാളുകളെക്കുറിച്ചു പറഞ്ഞാണ് പുസ്തകം തുടങ്ങുന്നത്. ഇതിന് മറുപടിയെന്നോണം, രാജ്യത്തിന് അപകടകരമെന്നു കരുതുന്ന വ്യക്തികളെ തിരിച്ചറിയാനും ഇല്ലാതാക്കാനുമായി ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾ വികസിപ്പിച്ചെടുത്തതാണ് പല ‘ഓപ്പറേഷനുകളും’. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈ ‘ഉന്മൂലന പരിപാടി’ ആഗോളതലത്തിൽ വികസിച്ചു.

റോനൻ ബെർഗ്‌മാൻ, Image Credit: www.facebook.com/bergmanronen
ADVERTISEMENT

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മറ്റേതൊരു പാശ്ചാത്യ രാജ്യത്തെക്കാളും കൂടുതൽ, ഇസ്രയേൽ ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പുസ്തകം വാദിക്കുന്നു. ബ്രിട്ടിഷ് സർക്കാർ ഉദ്യോഗസ്ഥർ, ഹമാസ്, ഹിസ്ബുല്ല, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ) നേതാക്കൾ, ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ച് പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. മൊസാദ്, ഷിൻ ബെറ്റ് തുടങ്ങിയ ഇസ്രയേലി രഹസ്യാന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഇസ്രായേൽ ‘ഓപ്പറേഷനായി’ ഉപയോഗിച്ച വ്യക്തികളെ കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും അതിൽ വിശദമാക്കുന്നു. 

ഇസ്രയേലിന്റെ അതിജീവനത്തെക്കുറിച്ചും മൊസാദിന്റെയും അമന്റെയും മറ്റു രഹസ്യാന്വേഷണ ഏജൻസികളുടെയും ജനനത്തെക്കുറിച്ചും പറയുന്ന കൃതി, അവരും ഇസ്രയേലി പ്രതിരോധസേനകളും ശത്രുരാജ്യങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും വളരെ വിശദമായി വെളിപ്പെടുത്തുന്നു. ഇസ്രയേലിന്റെ നയരൂപീകരണ–രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അഭിമുഖീകരിക്കുന്ന ധാർമിക പ്രതിസന്ധികളും പറയുന്നു. കൂടാതെ, ഇരകളുടെ കുടുംബങ്ങളും ആക്രമണങ്ങളിൽനിന്നു രക്ഷപ്പെട്ടവരും അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ഈ പുസ്തകം പറയുന്നു.