കഥ തീരുന്നില്ല – മോഹൻദാസ് കെ. എഴുതിയ കവിത
കഥകളുടെ സൗന്ദര്യം മുഴുവൻ മുമ്പിലേക്ക് കുടഞ്ഞിട്ട് കഥാകാരി രഹസ്യങ്ങളുടെ കഥയുറങ്ങുന്ന മഹാഗഹ്വരത്തിലേക്ക് യാത്രയാകുമ്പോൾ കഥാപാത്രങ്ങളൊക്കെ നിശ്ശബ്ദരാവുന്നു. തല താഴ്ത്തി നിൽക്കുന്ന നെൽക്കതിരുകളെ ഉമ്മ വെക്കാൻ എമ്പാടും തുമ്പികൾ, അവയ്ക്കു വേണ്ടി മധു നിറച്ച് കൂമൻ കൊല്ലിയിൽ ഒരു പൂക്കാലം
കഥകളുടെ സൗന്ദര്യം മുഴുവൻ മുമ്പിലേക്ക് കുടഞ്ഞിട്ട് കഥാകാരി രഹസ്യങ്ങളുടെ കഥയുറങ്ങുന്ന മഹാഗഹ്വരത്തിലേക്ക് യാത്രയാകുമ്പോൾ കഥാപാത്രങ്ങളൊക്കെ നിശ്ശബ്ദരാവുന്നു. തല താഴ്ത്തി നിൽക്കുന്ന നെൽക്കതിരുകളെ ഉമ്മ വെക്കാൻ എമ്പാടും തുമ്പികൾ, അവയ്ക്കു വേണ്ടി മധു നിറച്ച് കൂമൻ കൊല്ലിയിൽ ഒരു പൂക്കാലം
കഥകളുടെ സൗന്ദര്യം മുഴുവൻ മുമ്പിലേക്ക് കുടഞ്ഞിട്ട് കഥാകാരി രഹസ്യങ്ങളുടെ കഥയുറങ്ങുന്ന മഹാഗഹ്വരത്തിലേക്ക് യാത്രയാകുമ്പോൾ കഥാപാത്രങ്ങളൊക്കെ നിശ്ശബ്ദരാവുന്നു. തല താഴ്ത്തി നിൽക്കുന്ന നെൽക്കതിരുകളെ ഉമ്മ വെക്കാൻ എമ്പാടും തുമ്പികൾ, അവയ്ക്കു വേണ്ടി മധു നിറച്ച് കൂമൻ കൊല്ലിയിൽ ഒരു പൂക്കാലം
കഥകളുടെ സൗന്ദര്യം മുഴുവൻ
മുമ്പിലേക്ക്
കുടഞ്ഞിട്ട് കഥാകാരി
രഹസ്യങ്ങളുടെ
കഥയുറങ്ങുന്ന
മഹാഗഹ്വരത്തിലേക്ക്
യാത്രയാകുമ്പോൾ
കഥാപാത്രങ്ങളൊക്കെ
നിശ്ശബ്ദരാവുന്നു.
തല താഴ്ത്തി നിൽക്കുന്ന
നെൽക്കതിരുകളെ
ഉമ്മ വെക്കാൻ
എമ്പാടും തുമ്പികൾ,
അവയ്ക്കു വേണ്ടി
മധു നിറച്ച്
കൂമൻ കൊല്ലിയിൽ
ഒരു പൂക്കാലം തന്നെ
കാത്തിരിക്കുന്നു.
കിനാവും കണ്ണീരും
സ്വപ്നങ്ങളും
തിരിച്ചറിയാനാവാതെ
കഥാപാത്രങ്ങൾ
കാട്ടിലും മേട്ടിലും
പരസ്പരം
വിങ്ങിപ്പൊട്ടി നിൽക്കുമ്പോൾ
ആകാശത്ത് നിന്ന്
ഒരു നക്ഷത്രം
താഴ്ന്നു വന്ന്
കഥയുടെ വിത്തിട്ട
മണ്ണിൽ ഇത്തിരി നിന്ന്
വിത്തുകളെടുത്ത്
പറന്നു പോയി.