അക്ഷരങ്ങൾ – ക്ലേലിയ ജോൺ എഴുതിയ കവിത
നീയെഴുതിയ അക്ഷരങ്ങളിലൂടെയൊഴുകുമ്പോൾ നീയെനിക്കു നേരെയെറിഞ്ഞ ക്ഷീണിച്ച നോട്ടങ്ങൾ എന്നെയലോസരപ്പെടുത്തുതെന്തിനാവും...? എന്നെക്കാണുന്ന നേരമെല്ലാം ചുണ്ടിലെത്തി നോക്കുന്ന തണുത്ത പുഞ്ചിരിയെന്നെ കുറ്റപ്പെടുത്തുന്നതും എന്തിനാണെന്നറിയില്ല വായനക്കിടയിൽ ഒരിട നിറുത്തി വായിക്കുന്നത് നിന്നെയാണോ അതോ നിന്റെ
നീയെഴുതിയ അക്ഷരങ്ങളിലൂടെയൊഴുകുമ്പോൾ നീയെനിക്കു നേരെയെറിഞ്ഞ ക്ഷീണിച്ച നോട്ടങ്ങൾ എന്നെയലോസരപ്പെടുത്തുതെന്തിനാവും...? എന്നെക്കാണുന്ന നേരമെല്ലാം ചുണ്ടിലെത്തി നോക്കുന്ന തണുത്ത പുഞ്ചിരിയെന്നെ കുറ്റപ്പെടുത്തുന്നതും എന്തിനാണെന്നറിയില്ല വായനക്കിടയിൽ ഒരിട നിറുത്തി വായിക്കുന്നത് നിന്നെയാണോ അതോ നിന്റെ
നീയെഴുതിയ അക്ഷരങ്ങളിലൂടെയൊഴുകുമ്പോൾ നീയെനിക്കു നേരെയെറിഞ്ഞ ക്ഷീണിച്ച നോട്ടങ്ങൾ എന്നെയലോസരപ്പെടുത്തുതെന്തിനാവും...? എന്നെക്കാണുന്ന നേരമെല്ലാം ചുണ്ടിലെത്തി നോക്കുന്ന തണുത്ത പുഞ്ചിരിയെന്നെ കുറ്റപ്പെടുത്തുന്നതും എന്തിനാണെന്നറിയില്ല വായനക്കിടയിൽ ഒരിട നിറുത്തി വായിക്കുന്നത് നിന്നെയാണോ അതോ നിന്റെ
നീയെഴുതിയ അക്ഷരങ്ങളിലൂടെയൊഴുകുമ്പോൾ
നീയെനിക്കു നേരെയെറിഞ്ഞ ക്ഷീണിച്ച നോട്ടങ്ങൾ
എന്നെയലോസരപ്പെടുത്തുതെന്തിനാവും...?
എന്നെക്കാണുന്ന നേരമെല്ലാം ചുണ്ടിലെത്തി
നോക്കുന്ന തണുത്ത പുഞ്ചിരിയെന്നെ
കുറ്റപ്പെടുത്തുന്നതും എന്തിനാണെന്നറിയില്ല
വായനക്കിടയിൽ ഒരിട നിറുത്തി വായിക്കുന്നത്
നിന്നെയാണോ അതോ നിന്റെ കവിതകളൊ..?
ഞാനെന്നോടു ചോദിച്ചു..
അതിലുടക്കിയെൻ മനസ്സും ഹൃദയവും
രണ്ടു വഴിക്കാണ് പിരിഞ്ഞത്.
സത്യത്തിൽ കവിതകളോടെനിക്ക് ഇത്രമേൽ
പ്രണയമുണ്ടാക്കിയത് നിന്റെ വരികളാണ്.
തീർച്ചയായും ഇനിയും ജനിക്കാത്ത നിന്റെ
അക്ഷരക്കുഞ്ഞുങ്ങളിലാണെന്റെ പ്രതീക്ഷ.
ഒരുമിച്ചു പങ്കിട്ട നിമിഷങ്ങൾ അക്ഷരങ്ങളാക്കി
പടച്ചപ്പോൾ നിന്റെ മനസ്സു നിറഞ്ഞോ?
എന്റെ മനസ്സെന്തെന്നില്ലാതെ നിറഞ്ഞൊഴുകി.
ഒന്നും വാഗ്ദാനം തരുന്നില്ല..
എനിക്കതിനർഹതയില്ല തന്നെ.