ഇനിയുണ്ടാകരുത് അഭിമന്യൂമാർ! ആ ദൃശ്യങ്ങൾ ഹൃദയത്തിലേക്ക്
മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമിന്യൂവിന്റെ കൊലപാതകം ആസ്പദമാക്കി എത്തുന്ന ചിത്രമാണ് ‘നാൻ പെറ്റ മകൻ’. ചിത്രത്തിലെ ‘ഓർമകൾ വേണം’ എന്ന ഗാനത്തിന്റെ വിഡിയോ എത്തി. നന്ദു എസ്. കര്‍ത്തായാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാലിന്റെ സംഗീതം. മികച്ച പ്രതികരണം നേടി
മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമിന്യൂവിന്റെ കൊലപാതകം ആസ്പദമാക്കി എത്തുന്ന ചിത്രമാണ് ‘നാൻ പെറ്റ മകൻ’. ചിത്രത്തിലെ ‘ഓർമകൾ വേണം’ എന്ന ഗാനത്തിന്റെ വിഡിയോ എത്തി. നന്ദു എസ്. കര്‍ത്തായാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാലിന്റെ സംഗീതം. മികച്ച പ്രതികരണം നേടി
മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമിന്യൂവിന്റെ കൊലപാതകം ആസ്പദമാക്കി എത്തുന്ന ചിത്രമാണ് ‘നാൻ പെറ്റ മകൻ’. ചിത്രത്തിലെ ‘ഓർമകൾ വേണം’ എന്ന ഗാനത്തിന്റെ വിഡിയോ എത്തി. നന്ദു എസ്. കര്‍ത്തായാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാലിന്റെ സംഗീതം. മികച്ച പ്രതികരണം നേടി
മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമിന്യൂവിന്റെ കൊലപാതകം ആസ്പദമാക്കി എത്തുന്ന ചിത്രമാണ് ‘നാൻ പെറ്റ മകൻ’. ചിത്രത്തിലെ ‘ഓർമകൾ വേണം’ എന്ന ഗാനത്തിന്റെ വിഡിയോ എത്തി. നന്ദു എസ്. കര്‍ത്തായാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാലിന്റെ സംഗീതം.
മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ‘അഭിമന്യൂവിനെ മറക്കാനാകില്ല, ധീരരക്തസാക്ഷി’എന്നിങ്ങനെയാണു ആസ്വാദകരുടെ പ്രതികരണം. കേരളത്തിൽ ഇനിയെങ്കിലും രാഷ്ട്രീയ കൊലപാതകത്തിന് അറുതി വരണമെന്ന ആവശ്യവുമായി വൈകാരികമായി പ്രതികരിക്കുന്നവരുമുണ്ട്.
മഹരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യൂവിന്റെ കൊലപാതകം കേരള മനഃസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു. ഇതാണ് ചിത്രത്തിന്റെ പ്രമേയം. 2012ൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ മിനോൺ ആണ് ചിത്രത്തിലെ നായകൻ. ജോയ്മാത്യൂവാണ് സൈമൺബ്രിട്ടോയായി എത്തുന്നത്. ശ്രീനിവാസൻ, സരയൂ, സിദ്ധാർഥ് ശിവ എന്നിങ്ങനെ പ്രമുഖരടങ്ങുന്ന താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. സജി എസ്. ലാലാണ് ചിത്രത്തിന്റെ കഥയും സംവിധാനവും.