പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള നിലപാട് എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പ് തന്റേതല്ലെന്ന് റഫീഖ് അഹമ്മദ്. ഒരുപാട് പേർ തന്നോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു എന്നും അതുകൊണ്ടാണ് താൻ ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറിച്ചു. റഫീഖ് അഹമ്മദിന്റെ

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള നിലപാട് എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പ് തന്റേതല്ലെന്ന് റഫീഖ് അഹമ്മദ്. ഒരുപാട് പേർ തന്നോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു എന്നും അതുകൊണ്ടാണ് താൻ ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറിച്ചു. റഫീഖ് അഹമ്മദിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള നിലപാട് എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പ് തന്റേതല്ലെന്ന് റഫീഖ് അഹമ്മദ്. ഒരുപാട് പേർ തന്നോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു എന്നും അതുകൊണ്ടാണ് താൻ ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറിച്ചു. റഫീഖ് അഹമ്മദിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള നിലപാട് എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പ് തന്റേതല്ലെന്ന് റഫീഖ് അഹമ്മദ്. ഒരുപാട് പേർ തന്നോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു എന്നും അതുകൊണ്ടാണ് താൻ ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറിച്ചു. 

 

ADVERTISEMENT

റഫീഖ് അഹമ്മദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

 

താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് പലരും എന്നോട് അന്വേഷിക്കുന്നതു കൊണ്ട് വീണ്ടും ആവർത്തിക്കുന്നു. ഇത് ഞാൻ എഴുതിയതല്ല. എന്റെ അതേ പേരുള്ള മറ്റാരോ ആണ്. ഈ പോസ്റ്റിനെക്കുറിച്ച് എനിക്ക് യാതൊന്നും അറിവുള്ളതല്ല.

 

ADVERTISEMENT

(റഫീഖ് അഹമ്മദിന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റ്‌)

 

ബിജെപിയെ അധികാരത്തിൽ എത്തിക്കാൻ സഹായിച്ചത്, ചിതറിക്കിടന്ന ഹൈന്ദവരുടെ വോട്ട് ഏകീകരിക്കാൻ കാരണം ഇന്ത്യയിലെ ന്യൂനപക്ഷമായ ക്രിസ്ത്യനും മുസ്ലിമും ആണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നമ്മുടെ മതമാണ് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠ മതം എന്ന് സ്വയം അഹങ്കരിച്ചപ്പോൾ ഇന്ത്യയെ പോലെ ഒരു മതേതര രാജ്യത്ത് നമ്മുടെ ദൈവം മാത്രമാണ് ഏറ്റവും വലിയവൻ എന്നഹങ്കരിച്ച് വിളിച്ച് പറഞ്ഞു കൊണ്ടിരുന്നപ്പോൾ നമ്മുടെ ദൈവമല്ലാതെ ലോകത്ത് മറ്റൊരു ദൈവവുമില്ല എന്ന് ഒരു മതേതര രാജ്യത്ത് നിന്ന് പ്രസംഗിച്ചപ്പോൾ നമ്മുടെ മതത്തിലേക്ക് ആളെ കൂട്ടാൻ വേണ്ടി മറ്റു മതങ്ങളെ സ്റ്റേജ് കെട്ടി സംവാദം നടത്തി ആക്ഷേപിച്ചപ്പോൾ നമ്മുടെ മത ഗ്രന്ധം മഹത്വവൽക്കരിക്കാൻ മറ്റ് മതഗ്രന്ധങ്ങളിൽ കലർപ്പുണ്ടെന്നും യഥാർത്ഥ മതഗ്രന്ധം നമ്മുടേതാണെന്നും ആയിരങ്ങളെ വിളിച്ചു വരുത്തി സ്റ്റേജ് കെട്ടി പരസ്യമായി വിളിച്ചുപറഞ്ഞ് മതസ്വാതന്ത്ര്യം ദുരുപയോഗം ചെയ്തപ്പോൾ സഹോദര മത നേതാക്കളെ സ്റ്റേജിൽ വിളിച്ചു വരുത്തി വാദപ്രതിവാദം നടത്തി ആക്ഷേപിച്ച് അനുയായികളുടെ കയ്യടി വാങ്ങിയപ്പോൾ നമ്മളോർത്തില്ല. ഇതിനൊക്കെ സ്വാതന്ത്ര്യം തന്ന ഒരു മഹത്തായ രാജ്യത്തെ നിഷ്പക്ഷരായ ഭൂരിപക്ഷ സമുദായത്തെ നാം വേദനിപ്പിക്കുകയാണെന്ന്.

 

ADVERTISEMENT

അവർ നമ്മളോട് സ്റ്റേജിൽ ഏറ്റുമുട്ടുന്നതിന് പകരം സ്വയം അവരുടെ ശക്തി തിരിച്ചറിയുകയായിരുന്നു എന്ന്. ഒന്നിച്ച് നിന്ന് നമുക്കെതിരെ തിരിയാൻ നമ്മളവരെ പഠിപ്പിക്കുകയായിരുന്നു എന്ന്. നമ്മുടെ ജാറങ്ങളും ആണ്ടു നേർച്ചകളും പള്ളികളും പെരുന്നാളുകളും സ്വന്തമായി കരുതി ആഘോഷിക്കുകയും കാണിക്കയിടുകയും ചെയ്ത് പോന്ന ഭൂരിപക്ഷ സമുദായത്തിന് മതത്തിന്റെ കണ്ണട വെച്ചു നമ്മളെ നോക്കി കാണാൻ നമ്മളാണ് അവരെ പഠിപ്പിച്ചത്.

നമ്മൾ തന്നെയാണ് പഠിപ്പിച്ചത്. ഒരു ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷമാണ് ഭരിക്കുക എന്നും മതത്തിന്റെ പേരിൽ രാജ്യത്ത് വേർതിരിവുണ്ടാക്കിയാൽ ഭൂരിപക്ഷ മതം ആയിരിക്കും അധികാരത്തിൽ വരുക എന്നും. പൗരോഹിത്യ അഹങ്കാരത്തിൽ കേവലം ന്യൂനപക്ഷമായ നമ്മളോർത്തില്ല. 

 

സ്റ്റേജിൽ മറ്റ് മത ഗ്രന്ധങ്ങളുടെ പേജ് നമ്പർ കാണാപാഠം പഠിച്ച് കുറവുകൾ ഒന്നൊന്നായി എണ്ണി കയ്യടി വാങ്ങിയപ്പോൾ ആവേശത്തിമർപ്പിൽ മതേതരത്വം എന്താണെന്ന് നമ്മളോർത്തില്ല. ഒടുവിൽ എല്ലാം കൈവിട്ടു പോയി എന്നുറപ്പായപ്പോൾ ഇതാ ആകാശത്തേക്ക് കൈയുയർത്തുന്നു.

 

കടപ്പാട്

റഫീഖ് തളിപ്പറമ്പ്