‘അത് വെറും തമാശ, ഞാൻ എങ്ങും പോകുന്നില്ല’ വ്യക്തമാക്കി ലിസോ; മേലിൽ ആവർത്തിക്കരുതെന്ന് ആരാധകർ
സംഗീതജീവിതം അവസാനിപ്പിക്കാൻ പോകുന്നുവെന്നു സൂചിപ്പിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തത വരുത്തി റാപ്പറും ഗ്രാമി ജേതാവുമായ ലിസോ. അക്കാര്യം താൻ തമാശയ്ക്കു പറഞ്ഞതാണെന്നും നെഗറ്റീവ് എനർജിയെ ഒഴിവാക്കുക മാത്രമാണ് തന്റെ ഉദ്ദേശ്യമെന്നും ലിസോ വെളിപ്പെടുത്തി.
സംഗീതജീവിതം അവസാനിപ്പിക്കാൻ പോകുന്നുവെന്നു സൂചിപ്പിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തത വരുത്തി റാപ്പറും ഗ്രാമി ജേതാവുമായ ലിസോ. അക്കാര്യം താൻ തമാശയ്ക്കു പറഞ്ഞതാണെന്നും നെഗറ്റീവ് എനർജിയെ ഒഴിവാക്കുക മാത്രമാണ് തന്റെ ഉദ്ദേശ്യമെന്നും ലിസോ വെളിപ്പെടുത്തി.
സംഗീതജീവിതം അവസാനിപ്പിക്കാൻ പോകുന്നുവെന്നു സൂചിപ്പിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തത വരുത്തി റാപ്പറും ഗ്രാമി ജേതാവുമായ ലിസോ. അക്കാര്യം താൻ തമാശയ്ക്കു പറഞ്ഞതാണെന്നും നെഗറ്റീവ് എനർജിയെ ഒഴിവാക്കുക മാത്രമാണ് തന്റെ ഉദ്ദേശ്യമെന്നും ലിസോ വെളിപ്പെടുത്തി.
സംഗീതജീവിതം അവസാനിപ്പിക്കാൻ പോകുന്നുവെന്നു സൂചിപ്പിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തത വരുത്തി റാപ്പറും ഗ്രാമി ജേതാവുമായ ലിസോ. അക്കാര്യം താൻ തമാശയ്ക്കു പറഞ്ഞതാണെന്നും നെഗറ്റീവ് എനർജിയെ ഒഴിവാക്കുക മാത്രമാണ് തന്റെ ഉദ്ദേശ്യമെന്നും ലിസോ വെളിപ്പെടുത്തി. സംഗീതജീവിതത്തിൽ നിന്നു വിട്ടുനിൽക്കുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ലെന്നും ഗായിക സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
‘പറഞ്ഞ കാര്യങ്ങളിൽ വ്യക്തത ആവശ്യമുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു. എല്ലാം ഉപേക്ഷിക്കുന്നു എന്നു പറഞ്ഞതിലൂടെ, നെഗറ്റീവ് എനർജിയെ മാറ്റി നിർത്തുക എന്നു മാത്രമാണ് ഞാൻ അർഥമാക്കിയത്. സംഗീതം എന്റെ ജീവിതത്തിൽ സന്തോഷം സൃഷ്ടിക്കുന്നു. അതൊരിക്കലും ഞാൻ വേണ്ടെന്നു വയ്ക്കില്ല. സംഗീതത്തിലൂടെ ആളുകളുമായി ബന്ധപ്പെടാൻ എനിക്കു സാധിക്കുന്നു. അപ്പോൾ ഞാൻ തനിച്ചല്ലെന്ന ബോധ്യവുമുണ്ടാകുന്നു’, സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ലിസോ പറഞ്ഞു.
ലിസോയുടെ വാക്കുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായി. ഇത്തരം തമാശകൾ ഇനി ആവർത്തിക്കരുതെന്നാണ് ഭൂരിഭാഗവും ലിസോയോട് ആവശ്യപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു, 'എല്ലാം ഉപേക്ഷിക്കുന്നു' എന്ന തരത്തിലുള്ള ലിസോയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ലോകം തന്നെ ആഗ്രഹിക്കുന്നില്ലെന്നും സഹികെട്ടുജീവിക്കുകയാണെന്നും ലിസോ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
സൈബർ ആക്രമണങ്ങൾ തന്റെ മനസു മടുപ്പിച്ചെന്നും പലരും തന്നെ അകറ്റി നിർത്തുകയും അനാദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും ലിസോ പറഞ്ഞു. ജോ ബൈഡന്റെ ഇലക്‌ഷൻ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ന്യൂയോർക്കിൽ ലിസോ ഒരു സംഗീതപരിപാടി നടത്തിയിരുന്നു. പിന്നാലെ ഗായികയ്ക്കെതിരെ വിമർശനസ്വരങ്ങൾ തലപൊക്കി. സൈബർ ആക്രമണം രൂക്ഷമായപ്പോഴാണ് താൻ എല്ലാം അവസാനിപ്പിക്കുകയാണെന്നു സൂചിപ്പിക്കുന്ന കുറിപ്പുമായി ലിസോ എത്തിയത്. പറഞ്ഞ വാക്കുകളിൽ ഇപ്പോൾ ഗായിക തന്നെ വ്യക്തത വരുത്തിയതിന്റെ ആശ്വാസത്തിലാണ് ആരാധകവൃന്ദം.
കഴിഞ്ഞ വർഷം ലിസോയ്ക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങളുയർന്നിരുന്നു. ലൈംഗിക ബന്ധത്തിനും നഗ്ന ഫോട്ടോഷൂട്ടിനും നിർബന്ധിച്ചുവെന്നു ചൂണ്ടിക്കാട്ടി ലിസോയ്ക്കെതിരെ സഹപ്രവർത്തകരായ അരിയാനാ ഡേവിസ്, ക്രിസ്റ്റൽ വില്ല്യംസ്, നോയേൽ റോഡ്രിഗസ് എന്നിവർ പരാതി നൽകി. ലൊസാഞ്ചലസ് കൗണ്ടി സുപ്പീരിയർ കോടതിയിലാണ് മൂവരും ലിസോയ്ക്കെതിരെ കേസ് ഫയൽ ചെയ്തത്.
ബോഡി ഷെയ്മിങ് നടത്തിയെന്ന ആരോപണവും ലിസോയ്ക്കെതിരെ ഉയർന്നു. തന്റെ ശരീരത്തെക്കുറിച്ച് എല്ലായ്പ്പോഴും പോസിറ്റീവ് ആയി പൊതുവേദികളിൽ സംസാരിക്കുന്ന ലിസോ, യഥാർഥ ജീവിതത്തിൽ അതിനു നേർ വിപരീതമാണെന്ന് പരാതിക്കാർ ആരോപിച്ചു. ശരീരഭാരം കൂടുതലുള്ളവരെ മാനസികമായി തളർത്തുകയും മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിച്ചെന്നും പരാതികൾ ഉയർന്നു. ഇത്തരം ആരോപണങ്ങളെല്ലാം തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നതാണെന്നും എല്ലാത്തിനും പരിധിയുണ്ടെന്നുമായിരുന്നു ലിസോയുടെ പ്രതികരണം.