വീണ്ടും ചിത്രം, വീണ്ടും വിമർശനം: ഇത്തവണ മറുപടികൾ പറഞ്ഞ് ഗോപി സുന്ദർ
ഇടവേളയ്ക്കു ശേഷം വീണ്ടും സമൂഹമാധ്യമ പോസ്റ്റുമായി സംഗീതസംവിധായകൻ ഗോപി സുന്ദർ. സ്ത്രീസുഹൃത്തിനൊപ്പമുള്ള സെൽഫിയാണ് ഗോപി പങ്കിട്ടത്. ‘പേജ് ഒന്ന് ആക്റ്റീവ് ആക്കാമെന്നു വിചാരിച്ചു’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്. സാധാരണയായി കമന്റ് ബോക്സ് ഓഫ് ചെയ്ത നിലയിലാണ് ഗോപിയുടെ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാറ്. എന്നാൽ
ഇടവേളയ്ക്കു ശേഷം വീണ്ടും സമൂഹമാധ്യമ പോസ്റ്റുമായി സംഗീതസംവിധായകൻ ഗോപി സുന്ദർ. സ്ത്രീസുഹൃത്തിനൊപ്പമുള്ള സെൽഫിയാണ് ഗോപി പങ്കിട്ടത്. ‘പേജ് ഒന്ന് ആക്റ്റീവ് ആക്കാമെന്നു വിചാരിച്ചു’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്. സാധാരണയായി കമന്റ് ബോക്സ് ഓഫ് ചെയ്ത നിലയിലാണ് ഗോപിയുടെ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാറ്. എന്നാൽ
ഇടവേളയ്ക്കു ശേഷം വീണ്ടും സമൂഹമാധ്യമ പോസ്റ്റുമായി സംഗീതസംവിധായകൻ ഗോപി സുന്ദർ. സ്ത്രീസുഹൃത്തിനൊപ്പമുള്ള സെൽഫിയാണ് ഗോപി പങ്കിട്ടത്. ‘പേജ് ഒന്ന് ആക്റ്റീവ് ആക്കാമെന്നു വിചാരിച്ചു’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്. സാധാരണയായി കമന്റ് ബോക്സ് ഓഫ് ചെയ്ത നിലയിലാണ് ഗോപിയുടെ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാറ്. എന്നാൽ
ഇടവേളയ്ക്കു ശേഷം വീണ്ടും സമൂഹമാധ്യമ പോസ്റ്റുമായി സംഗീതസംവിധായകൻ ഗോപി സുന്ദർ. സ്ത്രീസുഹൃത്തിനൊപ്പമുള്ള സെൽഫിയാണ് ഗോപി പങ്കിട്ടത്. ‘പേജ് ഒന്ന് ആക്റ്റീവ് ആക്കാമെന്നു വിചാരിച്ചു’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്. സാധാരണയായി കമന്റ് ബോക്സ് ഓഫ് ചെയ്ത നിലയിലാണ് ഗോപിയുടെ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാറ്. എന്നാൽ ഇത്തവണ അങ്ങനെ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ കമന്റുകളും സജീവമാണ്.
‘അണ്ണാ ഇതിന്റെ ഇടയ്ക്ക് ഒരു പാട്ടെങ്കിലും ഇറക്കാൻ ശ്രദ്ധിക്കണം’ എന്നാണ് ഒരാളുടെ കമന്റ്. അതിനു മറുപടിയായി അടുത്തിടെ ഒരുക്കിയ പാട്ടിന്റെ ലിങ്ക് ഗോപി സുന്ദർ ഷെയർ ചെയ്തു. ‘എങ്ങനെ വേണമെങ്കിലും ജീവിക്കാം. പക്ഷേ കുറെ പ്രായമാകുമ്പോൾ ഒരു വീഴ്ച മതി ആരും തിരിഞ്ഞ് നോക്കില്ല. ചിലപ്പോൾ ഒരു തുള്ളി വെള്ളം ഇറ്റിച്ച് തരാൻ’ എന്ന് മറ്റൊരാൾ കുറിച്ചു. അതിനു മറുപടിയായി, താൻ ഒരു ദ്വീപിലാണ് താമസിക്കുന്നതെന്നും അതിനാൽ വെള്ളത്തിന്റെ പ്രശ്നമില്ലെന്നും ഗോപി കുറിച്ചു. സ്വന്തം ജീവിതം ജീവിച്ചു തീർക്കൂ, മറ്റുള്ളവർ പറയുന്നതോർത്തു വിഷമിക്കേണ്ട എന്നെഴുതി പിന്തുണച്ചയാൾക്ക് ‘അതൊക്കെ ആര് ശ്രദ്ധിക്കുന്നു’ എന്നാണ് ഗോപി സുന്ദർ മറുപടി നൽകിയത്.
പതിവായി സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദർ. തന്റെ മുൻ പ്രണയബന്ധങ്ങളുടെയും വേർപിരിയലുകളുടെയും പേരിലാണ് പലപ്പോഴും ഇൗ സംഗീതസംവിധായകൻ സൈബർ ആക്രമണങ്ങൾക്ക് വിധേയനാകുന്നത്.