ഗായകൻ പി.വി.വിശ്വനാഥൻ യാത്രയായി; നൊമ്പരത്തോടെ സംഗീതരംഗം
മലയാള പിന്നണിഗാനശാഖയെ വേദനിപ്പിച്ച് ഗായകൻ പി.വി.വിശ്വനാഥന്റെ (55) വിയോഗം. ന്യുമോണിയയെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽക്കഴിയവെയാണ് ഗായകന്റെ അപ്രതീക്ഷിത വേർപാട്. പിന്നണിഗാനശാഖയിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ വിശ്വനാഥന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. ജയസൂര്യ നായകനായെത്തിയ ‘വെള്ളം’
മലയാള പിന്നണിഗാനശാഖയെ വേദനിപ്പിച്ച് ഗായകൻ പി.വി.വിശ്വനാഥന്റെ (55) വിയോഗം. ന്യുമോണിയയെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽക്കഴിയവെയാണ് ഗായകന്റെ അപ്രതീക്ഷിത വേർപാട്. പിന്നണിഗാനശാഖയിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ വിശ്വനാഥന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. ജയസൂര്യ നായകനായെത്തിയ ‘വെള്ളം’
മലയാള പിന്നണിഗാനശാഖയെ വേദനിപ്പിച്ച് ഗായകൻ പി.വി.വിശ്വനാഥന്റെ (55) വിയോഗം. ന്യുമോണിയയെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽക്കഴിയവെയാണ് ഗായകന്റെ അപ്രതീക്ഷിത വേർപാട്. പിന്നണിഗാനശാഖയിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ വിശ്വനാഥന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. ജയസൂര്യ നായകനായെത്തിയ ‘വെള്ളം’
മലയാള പിന്നണിഗാനശാഖയെ വേദനിപ്പിച്ച് ഗായകൻ പി.വി.വിശ്വനാഥന്റെ (55) വിയോഗം. ന്യുമോണിയയെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽക്കഴിയവെയാണ് ഗായകന്റെ അപ്രതീക്ഷിത വേർപാട്. പിന്നണിഗാനശാഖയിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ വിശ്വനാഥന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.
ജയസൂര്യ നായകനായെത്തിയ ‘വെള്ളം’ എന്ന ചിത്രത്തിലൂട സിനിമാസംഗീതരംഗത്ത് അരങ്ങേറ്റം കുറിച്ച ഗായകനാണ് വിശ്വനാഥൻ. ചിത്രത്തിൽ വിശ്വനാഥന്റെ സ്വരഭംഗിയിൽ പുറത്തുവന്ന ‘ഒരു കുറി കണ്ടു നാം’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനാലാപനത്തിനു പുറമേ, സംഗീതസംവിധാനത്തിലും വിശ്വനാഥൻ പ്രതിഭ തെളിയിച്ചിട്ടുണ്ട്. നിരവധി ആൽബങ്ങൾ അദ്ദേഹത്തിന്റെ ഈണത്തിൽ പുറത്തിറങ്ങി. ഗാനമേള വേദികളിൽ ഏറെ സജീവമായിരുന്നു.
സ്കൂൾ കലോത്സവ വേദികളിലെ സംഗീത വിഭാഗം മത്സരങ്ങളുടെ വിധി വിധികർത്താവായി പ്രവർത്തിച്ചിരുന്നു. തളിപ്പറമ്പിലെ മിൽട്ടൺസ് കോളജിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു.