ആ വെൺപുഴ ആറു പതിറ്റാണ്ടായി മലയാളിയുടെ നിത്യജീവിതത്തിനരികിലൂടെ ഒഴുകുന്നു; യേശുദാസ്. ഒരു പുരുഷായുസ്സോളമെത്തുന്ന സംഗീതജീവിതം! പാട്ടിൽ പ്രിയമുള്ള ഓരോ മലയാളിയുടെയും ഏതു ജീവിതഘട്ടത്തിനും പശ്ചാത്തലമായി യേശുദാസിന്റെ പാട്ടുകളുണ്ടാവും. അന്നുമുതൽ ഇന്നുവരെ മലയാളക്കരയിലെ ഓരോ പ്രണയിയും ഓരോ വിരഹിയും എത്രയോ തവണ ആ

ആ വെൺപുഴ ആറു പതിറ്റാണ്ടായി മലയാളിയുടെ നിത്യജീവിതത്തിനരികിലൂടെ ഒഴുകുന്നു; യേശുദാസ്. ഒരു പുരുഷായുസ്സോളമെത്തുന്ന സംഗീതജീവിതം! പാട്ടിൽ പ്രിയമുള്ള ഓരോ മലയാളിയുടെയും ഏതു ജീവിതഘട്ടത്തിനും പശ്ചാത്തലമായി യേശുദാസിന്റെ പാട്ടുകളുണ്ടാവും. അന്നുമുതൽ ഇന്നുവരെ മലയാളക്കരയിലെ ഓരോ പ്രണയിയും ഓരോ വിരഹിയും എത്രയോ തവണ ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ വെൺപുഴ ആറു പതിറ്റാണ്ടായി മലയാളിയുടെ നിത്യജീവിതത്തിനരികിലൂടെ ഒഴുകുന്നു; യേശുദാസ്. ഒരു പുരുഷായുസ്സോളമെത്തുന്ന സംഗീതജീവിതം! പാട്ടിൽ പ്രിയമുള്ള ഓരോ മലയാളിയുടെയും ഏതു ജീവിതഘട്ടത്തിനും പശ്ചാത്തലമായി യേശുദാസിന്റെ പാട്ടുകളുണ്ടാവും. അന്നുമുതൽ ഇന്നുവരെ മലയാളക്കരയിലെ ഓരോ പ്രണയിയും ഓരോ വിരഹിയും എത്രയോ തവണ ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ വെൺപുഴ ആറു പതിറ്റാണ്ടായി മലയാളിയുടെ നിത്യജീവിതത്തിനരികിലൂടെ ഒഴുകുന്നു; യേശുദാസ്. ഒരു പുരുഷായുസ്സോളമെത്തുന്ന സംഗീതജീവിതം! പാട്ടിൽ പ്രിയമുള്ള ഓരോ മലയാളിയുടെയും ഏതു ജീവിതഘട്ടത്തിനും പശ്ചാത്തലമായി യേശുദാസിന്റെ പാട്ടുകളുണ്ടാവും. അന്നുമുതൽ ഇന്നുവരെ മലയാളക്കരയിലെ ഓരോ പ്രണയിയും ഓരോ വിരഹിയും എത്രയോ തവണ ആ പാട്ടുകളിൽ ഹൃദയം ചേർത്തിട്ടുണ്ടാവും! എത്രയോ ഭക്തർ ആനന്ദമൂർച്ഛയിലലിഞ്ഞിട്ടുണ്ടാവും! 1961 നവംബർ 14ന്, എം.ബി.ശ്രീനിവാസന്റെ സംഗീതസംവിധാനത്തിൽ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും...’ എന്നു തുടങ്ങുന്ന ശ്രീനാരായണഗുരുവചനത്തിനു ശബ്ദം പകർന്നപ്പോൾ മലയാളത്തിലുദിച്ച ഗന്ധർവയാമം ആറു പതിറ്റാണ്ടിലേക്കു നീളുകയാണ്; ഗന്ധർവജീവിതം എൺപത്തിനാലാം പിറന്നാളിലേക്കും.

കെ.ജെ.യേശുദാസ് - ശബ്ദം പ്രക്ഷേപണയോഗ്യമല്ലാത്തതിനാല്‍ ഓഡിഷനില്‍ തിരഞ്ഞെടുക്കപ്പെട്ടില്ല. ലളിതഗാന പ്രക്ഷേപണത്തിന് വിളിക്കേണ്ടതില്ല. 

ADVERTISEMENT

1960 ൽ തിരുവനന്തപുരം ആകാശവാണിയിൽ ശബ്ദപരിശോധനയ്ക്കു ചെന്ന യേശുദാസിനെ തിരസ്കരിച്ച് അന്നത്തെ ശബ്ദപരിശോധകർ എഴുതിയ വാചകമാണിത്. പിന്നെയിക്കാലംവരെ, ഇനി എത്രയോ കാലത്തേക്ക്, ഇന്ത്യ മുഴുവൻ കേട്ടുകേട്ടിരിക്കുന്ന ശബ്ദത്തിനായിരുന്നു ആ മാർക്കിടൽ!

അച്ഛൻ അഗസ്റ്റിൻ ജോസഫായിരുന്നു യേശുദാസിനെ പാട്ടിലേക്കു കൈപിടിച്ചത്.

ADVERTISEMENT

അഗസ്റ്റിൻ ജോസഫ്: സ്വാതന്ത്ര്യത്തിനു മുൻപും ശേഷവുമുള്ള ദശകങ്ങളിൽ മലയാളികളുടെ ആരാധനാപാത്രമായിരുന്ന, ഇന്നും സംഗീതപ്രേമികൾക്ക് ആമുഖമാവശ്യമില്ലാത്ത സംഗീതജ്ഞൻ. 

പാട്ടും നാടകവും കടൽക്കാറ്റിലലിഞ്ഞുപടർന്ന ഫോർട്ട് കൊച്ചിയിലെ കുട്ടിക്കാലം ദാസപ്പനെന്ന കുട്ടിയിൽ പാട്ടിന്റെ തീത്തരികൾ ഊതിയൂതിത്തെളിച്ചു. പാട്ടായിരുന്നു അഗസ്റ്റിൻ ജോസഫിന്റെ ജീവിതാനന്ദം. കടലും ആകാശവും മാത്രമുണർന്നിരിക്കുന്ന രാത്രിനേരങ്ങളിൽ ഹാർമോണിയത്തിൽ വിരലോടിച്ച് മകനിലേക്കും ആ ആനന്ദം പകർന്നു അദ്ദേഹം. ആ കാലത്താണ് യേശുദാസ് ആദ്യമായി ഗ്രാമഫോൺ കാണുന്നത്. ഒൻപതാം വയസ്സിലായിരുന്നു ആദ്യത്തെ കച്ചേരി; എറണാകുളം സെന്റ് ആൽബർട്സ് ഗ്രൗണ്ടിൽ. മകനെ ഒപ്പമിരുത്തി പാടിത്തുടങ്ങിയ അഗസ്റ്റിൻ ജോസഫ് കച്ചേരി പകുതിയായതോടെ സദസ്സിലേക്കിറങ്ങി, മകന്റെ പാട്ടിന്റെ കേൾവിക്കാരനായി.

ADVERTISEMENT

യേശുദാസ് പിന്നെ സംഗീതം പഠിക്കാൻ തൃപ്പൂണിത്തുറ ആർഎൽവിയിലേക്കും തിരുവനന്തപുരം സംഗീത കോളജിലേക്കുമെത്തി. ചെമ്പൈ വൈദ്യനാഥ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യർ, കെ.ആർ. കുമാരസ്വാമി അയ്യർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ എന്നിവരുടെ ശിഷ്യത്വം.

താമസമെന്തേ വരുവാൻ എന്ന പാട്ടു കേൾക്കാൻ 27 വട്ടം ഭാർഗവീനിലയം കാണാൻ തിയറ്ററിൽ പോയിട്ടുണ്ടെന്നു പറഞ്ഞത് പി. ജയചന്ദ്രനാണ്. യേശുദാസിന്റെ ഏറ്റവും മികച്ച ഗാനം അതാണെന്നും പറയുന്നു മലയാളികളുടെ പ്രിയ ഗായകൻ‌.

പാടിത്തുടങ്ങി ഇന്നു വരെ മലയാളത്തിൽ യേശുദാസിനു പകരക്കാരനില്ലെന്നു പറയുന്നത് അതിശയോക്തിയല്ല. 1962 ൽ പുറത്തിറങ്ങിയ ഭാര്യ എന്ന ചിത്രത്തിൽ വയലാർ എഴുതി ദേവരാജൻ മാസ്റ്റർ ഈണമിട്ട പാട്ടുകളിലൂടെയാണ് യേശുദാസ് തന്റെ ഹിറ്റുകളുടെ പട്ടിക തുടങ്ങുന്നത്. പിന്നെയിന്നുവരെ മലയാളിയുടെ ഉണർവിലുമുറക്കത്തിലും ആ പാട്ടുകളുണ്ട്. 

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ. ഹിന്ദി, ബംഗാളി, ഒറിയ, മറാത്തി തുടങ്ങി മിക്ക ഇന്ത്യൻ ഭാഷകളിലും ഇംഗ്ലിഷ്, അറബി, ലത്തീൻ, റഷ്യൻ തുടങ്ങിയ ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. ഹിന്ദിയിൽ കുറച്ചുമാത്രം പാട്ടുകൾ കൊണ്ട് അദ്ദേഹം സൃഷ്ടിച്ചത് ലക്ഷക്കണക്കിന് ആരാധകരെയാണ്. ലക്ഷ്മികാന്ത് പ്യാരേലാൽ, രാംലക്ഷ്മൺ, ആർ.ഡി. ബർമൻ, കല്യാൺജി ആനന്ദ്ജി, സലിൽ ചൗധരി, രവീന്ദ്ര ജയിൻ, നൗഷാദ്, ഖയ്യാം തുടങ്ങിയ, മഹാരഥന്മാരെന്നു വിളിക്കപ്പെടുന്ന സംഗീതസംവിധായകരുടെ ഈണങ്ങൾക്കു യേശുദാസ് സ്വരമായി.

താൻസൻ എന്ന ഹിന്ദി ചിത്രത്തിനുവേണ്ടി രവീന്ദ്ര ജയിൻ ഒരുക്കിയ ‘ഷഡജനെ പായ യേ വര്‌ദാൻ...’ ആണ് പാടിയ പാട്ടുകളിൽ ഏറ്റവും പ്രിയമെന്ന് യേശുദാസ് പറഞ്ഞിട്ടുണ്ട്. ‘സംഗീതജീവിതത്തിൽ എനിക്ക് ഏറ്റവും വെല്ലുവിളി ഉയർത്തിയ പാട്ട് ഒരുക്കി നൽകിയതു രവീന്ദ്ര ജയിനാണ്. പക്ഷേ, ആ സിനിമയും പാട്ടും പുറത്തിറങ്ങിയില്ല എന്നതാണു ഞങ്ങളിരുവരുടെയും സംഗീതജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം. ‘താൻസൻ’ എന്ന ഹിന്ദി ചിത്രത്തിനുവേണ്ടി ഒരുക്കിയ ‘ഷഡജനെ പായ യേ വര്‌ദാൻ...’ എന്ന 13 മിനിറ്റ് ദൈർഘ്യമുള്ള പാട്ടാണത്. ഞാൻ പാടിയ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നു ചോദിച്ചാലും ഉത്തരം ആ ഗാനംതന്നെ.’

അറുപതാണ്ടോളം നീളുന്ന കരിയറിൽ യേശുദാസ് ശാസ്ത്രീയ, അർധശാസ്ത്രീയ ഗാനങ്ങളും ലളിത ഗാനങ്ങളും പാടിയിട്ടുണ്ട്. പ്രണയവും ആഘോഷവും വിരഹവും ഭക്തിയുമൊക്കെ തുളുമ്പുന്ന സിനിമാ ഗാനങ്ങളും ആൽബങ്ങളുമടക്കം എൺപതിനായിരത്തിലേറെ പാട്ടുകൾ റിക്കോർ‌ഡ് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇക്കാലത്തിനിടെ എഴുതരം ശബ്ദങ്ങളിൽ, ഏഴു ശൈലിയിൽ യേശുദാസ് പാടിയിട്ടുണ്ടെന്നു നിരീക്ഷണമുണ്ട്. ഏതുതരം പാട്ടിനും സംഗീതസംവിധായകർക്ക് ഉപയോഗിക്കാവുന്ന ഗായകൻ!

English Summary:

Unparallel songs of KJ Yesudas