ക്രൂസ് ടൂറിസം നയം രൂപീകരിക്കാൻ സമിതി
തിരുവനന്തപുരം∙ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ക്രൂസ് ടൂറിസം പദ്ധതിയുടെ നയം രൂപീകരിക്കാൻ ടൂറിസം വകുപ്പ് സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ബജറ്റിൽ 5 കോടി രൂപ നീക്കിവച്ചെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൊന്നും നടത്തിയിരുന്നില്ല. കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗളൂരു, ഗോവ എന്നിവയെ
തിരുവനന്തപുരം∙ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ക്രൂസ് ടൂറിസം പദ്ധതിയുടെ നയം രൂപീകരിക്കാൻ ടൂറിസം വകുപ്പ് സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ബജറ്റിൽ 5 കോടി രൂപ നീക്കിവച്ചെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൊന്നും നടത്തിയിരുന്നില്ല. കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗളൂരു, ഗോവ എന്നിവയെ
തിരുവനന്തപുരം∙ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ക്രൂസ് ടൂറിസം പദ്ധതിയുടെ നയം രൂപീകരിക്കാൻ ടൂറിസം വകുപ്പ് സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ബജറ്റിൽ 5 കോടി രൂപ നീക്കിവച്ചെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൊന്നും നടത്തിയിരുന്നില്ല. കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗളൂരു, ഗോവ എന്നിവയെ
തിരുവനന്തപുരം∙ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ക്രൂസ് ടൂറിസം പദ്ധതിയുടെ നയം രൂപീകരിക്കാൻ ടൂറിസം വകുപ്പ് സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ബജറ്റിൽ 5 കോടി രൂപ നീക്കിവച്ചെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൊന്നും നടത്തിയിരുന്നില്ല.
കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗളൂരു, ഗോവ എന്നിവയെ ബന്ധിപ്പിച്ചാണു സംസ്ഥാനം ക്രൂസ് ടൂറിസം പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, തുറമുഖ വകുപ്പ് പ്രതിനിധി, ഉൾനാടൻ ജലഗതാഗതവകുപ്പ് പ്രതിനിധി എന്നിവരടങ്ങിയ സമിതിയാണു നയം രൂപീകരിക്കുക. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.