ADVERTISEMENT

സത്യസന്ധതയുള്ള ഒരു കവിക്കും ഇന്നത്തെ അവസ്ഥയ്ക്കെതിരെ ശബ്ദിക്കാതിരിക്കാനാവില്ല. ഇന്ത്യയുടെ പൊതുവായ അവസ്ഥയും സവിശേഷമായ സംഭവങ്ങളും എന്റെ പ്രതികരണപ്രമേയങ്ങൾ ആകുന്നുണ്ട്. എന്റെ കഴിഞ്ഞ അഞ്ചു സമാഹാരങ്ങളിലെ കവിതകളുടെ ഒരു നല്ല ഭാഗം പ്രത്യക്ഷമോ പരോക്ഷമോ ആയി ഈ അവസ്ഥയ്ക്കെതിരെ താക്കീത് നൽകുകയോ ചെറുത്തുനിൽപിനു പ്രേരിപ്പിക്കുകയോ ചെയ്യുന്ന രചനകളാണ്.

സച്ചിദാനന്ദൻ

ബുദ്ധിജീവികൾ അധികാരത്തെ ഭയപ്പെടുകയും അതുമൂലം അധികാരത്തെ സേവിക്കുന്നതിനുള്ള ന്യായീകരണങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന കാലത്തോളം ചെറുത്തുനിൽപിന്റെ സാംസ്കാരിക മുന്നേറ്റങ്ങൾ ശക്തിപ്പെടാൻ പ്രയാസമാണ്. കേരളത്തിലെ ‘സുപ്രസിദ്ധരായ’ പല എഴുത്തുകാരും ബിജെപിക്കും ഇടതുപക്ഷത്തിനും ഒരേപോലെ സ്വീകാര്യരായിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

ബി.രാജീവൻ

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുകളുണ്ട്. ജനാധിപത്യത്തിന്റെ മോഡൽ ആദ്യം ഉണ്ടായതു ഗ്രീസിലാണെന്നു പറയുന്നു. നമ്മളെക്കാൾ ബുദ്ധിയുണ്ടെന്നു കരുതുന്ന സോക്രട്ടീസ് അന്നു പറഞ്ഞത്, കഴിവുള്ളവരെ ജനങ്ങൾ വോട്ടു ചെയ്തു തിരഞ്ഞെടുക്കുന്നു എന്നാണ്; പക്ഷേ, ഈ വോട്ടു ചെയ്യുന്നവർക്കു കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ എന്നതാണു ചോദ്യം.

ശ്രീനിവാസൻ

ഇന്ത്യൻ സാഹചര്യത്തിൽ ഇപ്പോഴും ഇതര ജനാധിപത്യരാജ്യങ്ങളെ അപേക്ഷിച്ച് ജനാധിപത്യം സംരക്ഷിക്കാനുള്ള സാധ്യത നിലനിൽക്കുന്നെന്നാണു കരുതുന്നത്. അതിനുകാരണം സ്വാതന്ത്ര്യസമരത്തിലും അതിനെ തുടർന്നും ശക്തി പ്രാപിച്ച സോഷ്യലിസ്റ്റ് ആശയങ്ങളും ഇടതുപക്ഷ ചിന്താഗതിയും ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ്.

സാറാ ജോസഫ് 

ഞാൻ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത വർഷത്തിൽ ഒന്നുരണ്ടു തവണയെങ്കിലും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. എന്റെ വിവാഹക്കാര്യത്തിൽ എന്നെക്കാളും എന്റെ കുടുംബത്തിലുള്ളവരെക്കാളും ഉത്കണ്ഠയുള്ള ഒരുവിഭാഗം പുറത്തുണ്ട്. തെറ്റായ വാർത്തകൾക്കെതിരെ  പ്രതികരിക്കണമെന്നു ചിലരെല്ലാം ഉപദേശിക്കും. പക്ഷേ, അത്തരം കാര്യങ്ങൾക്കു പിന്നാലെ പോകാൻ തൽക്കാലം സമയമില്ല.

ലക്ഷ്മി ഗോപാലസ്വാമി 

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് കുടികാരപ്പൊറുക്കികൾ (കള്ളുകുടിയന്മാർ) എന്നു മലയാളി അധിക്ഷേപിക്കപ്പെടുകയുണ്ടായി. അപാരമായ മനുഷ്യവൈവിധ്യമടങ്ങുന്നതാണ് ഓരോ സമൂഹവും. അവ പൊതുവായ അപകീർത്തിപ്പെടുത്തലുകൾക്ക് എങ്ങനെയാണ് അർഹമാകുന്നത്?

ഷീജ വക്കം 

സ്വാതന്ത്ര്യമോഹിയായ, സ്വന്തം അഭിപ്രായവും തീരുമാനവുമുള്ള ഒരു പെണ്ണിനു ജീവിതം എന്ന യാത്ര അത്ര എളുപ്പമുള്ളതാവില്ല. തീർത്തും തളർന്നുപോകുന്ന അവസരങ്ങളിൽ ഔഷധമാകുന്നത് എന്റെ പെൺകൂട്ടുകളാണ്.

സജിത മഠത്തിൽ

ഒരു സിനിമ കാണുന്നതിലും പ്രധാനപ്പെട്ട ഒരുപാടു കാര്യങ്ങൾ ജീവിതത്തിലുണ്ട്. സിനിമയെ ഒരിക്കലും നിങ്ങളുടെ തീൻമേശയിലേക്കു കൊണ്ടുവരരുത്. അതിലെ കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള ചർച്ച തിയറ്ററിൽ അവസാനിപ്പിക്കണം. അല്ലെങ്കിൽ പരമാവധി തിരിച്ച് വീട്ടിലേക്കുള്ള ഡ്രൈവ് വരെ.

ഫഹദ് ഫാസിൽ 

English Summary:

Vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com