ജമ്മു കശ്മീരിൽ ഒരു ഭീകരനെ വധിച്ചു; പാക്ക് നുഴഞ്ഞുകയറ്റ ശ്രമം വിഫലമാക്കി
ജമ്മു ∙ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായതിനെ തുടർന്ന് സൈന്യം ജാഗ്രത തുടരുന്നതിനിടെ, രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരസംഘത്തിന്റെ ശ്രമം സുരക്ഷാസേന വിഫലമാക്കി. നാലംഗ ഭീകരസംഘത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു. ശനിയാഴ്ച പുലർച്ചെ അഖ്നൂരിലെ ഖൂർ സെക്ടറിലാണു സംഭവം. ആയുധധാരികളായ 4 പേർ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് നിരീക്ഷണ ഉപകരണങ്ങളിലൂടെയാണു കണ്ടെത്തിയത്. ഇവരെ തടയാൻ സൈന്യം വെടിയുതിർത്തു. ഏറ്റുമുട്ടലിനൊടുവിൽ, കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി മറ്റുള്ളവർ അതിർത്തിക്കപ്പുറത്തേക്കു കടന്നുകളഞ്ഞെന്ന് കരസേനയുടെ ജമ്മു ആസ്ഥാനമായ വൈറ്റ് നൈറ്റ് കോർ അധികൃതർ വ്യക്തമാക്കി.
ജമ്മു ∙ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായതിനെ തുടർന്ന് സൈന്യം ജാഗ്രത തുടരുന്നതിനിടെ, രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരസംഘത്തിന്റെ ശ്രമം സുരക്ഷാസേന വിഫലമാക്കി. നാലംഗ ഭീകരസംഘത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു. ശനിയാഴ്ച പുലർച്ചെ അഖ്നൂരിലെ ഖൂർ സെക്ടറിലാണു സംഭവം. ആയുധധാരികളായ 4 പേർ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് നിരീക്ഷണ ഉപകരണങ്ങളിലൂടെയാണു കണ്ടെത്തിയത്. ഇവരെ തടയാൻ സൈന്യം വെടിയുതിർത്തു. ഏറ്റുമുട്ടലിനൊടുവിൽ, കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി മറ്റുള്ളവർ അതിർത്തിക്കപ്പുറത്തേക്കു കടന്നുകളഞ്ഞെന്ന് കരസേനയുടെ ജമ്മു ആസ്ഥാനമായ വൈറ്റ് നൈറ്റ് കോർ അധികൃതർ വ്യക്തമാക്കി.
ജമ്മു ∙ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായതിനെ തുടർന്ന് സൈന്യം ജാഗ്രത തുടരുന്നതിനിടെ, രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരസംഘത്തിന്റെ ശ്രമം സുരക്ഷാസേന വിഫലമാക്കി. നാലംഗ ഭീകരസംഘത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു. ശനിയാഴ്ച പുലർച്ചെ അഖ്നൂരിലെ ഖൂർ സെക്ടറിലാണു സംഭവം. ആയുധധാരികളായ 4 പേർ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് നിരീക്ഷണ ഉപകരണങ്ങളിലൂടെയാണു കണ്ടെത്തിയത്. ഇവരെ തടയാൻ സൈന്യം വെടിയുതിർത്തു. ഏറ്റുമുട്ടലിനൊടുവിൽ, കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി മറ്റുള്ളവർ അതിർത്തിക്കപ്പുറത്തേക്കു കടന്നുകളഞ്ഞെന്ന് കരസേനയുടെ ജമ്മു ആസ്ഥാനമായ വൈറ്റ് നൈറ്റ് കോർ അധികൃതർ വ്യക്തമാക്കി.
ജമ്മു ∙ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായതിനെ തുടർന്ന് സൈന്യം ജാഗ്രത തുടരുന്നതിനിടെ, രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരസംഘത്തിന്റെ ശ്രമം സുരക്ഷാസേന വിഫലമാക്കി. നാലംഗ ഭീകരസംഘത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു. ശനിയാഴ്ച പുലർച്ചെ അഖ്നൂരിലെ ഖൂർ സെക്ടറിലാണു സംഭവം. ആയുധധാരികളായ 4 പേർ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് നിരീക്ഷണ ഉപകരണങ്ങളിലൂടെയാണു കണ്ടെത്തിയത്. ഇവരെ തടയാൻ സൈന്യം വെടിയുതിർത്തു. ഏറ്റുമുട്ടലിനൊടുവിൽ, കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി മറ്റുള്ളവർ അതിർത്തിക്കപ്പുറത്തേക്കു കടന്നുകളഞ്ഞെന്ന് കരസേനയുടെ ജമ്മു ആസ്ഥാനമായ വൈറ്റ് നൈറ്റ് കോർ അധികൃതർ വ്യക്തമാക്കി.
അതിനിടെ, പൂഞ്ച് ജില്ലയിൽ ഭീകരർക്കായുള്ള തിരച്ചിലിനിടെ കഴിഞ്ഞ ദിവസം സൈന്യം കസ്റ്റഡിയിലെടുത്ത 3 നാട്ടുകാർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. ദേരാ കി ഖലിയിൽ സുരാൻകോട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭീകരാക്രമണത്തിൽ 5 സൈനികർ വീരമൃത്യു മരിച്ച സ്ഥലത്തിനു സമീപത്താണ് ടോപ പീർ ഗ്രാമവാസികളായ സഫീർ ഹുസൈൻ (43), മുഹമ്മദ് ഷൗക്കത്ത് (27), മുഹമ്മദ് ഷാബിർ (32) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുള്ളതായി നാട്ടുകാർ പറഞ്ഞു. ഭീകരബന്ധം സംശയിച്ച് സൈന്യം കസ്റ്റഡിയിലെടുത്ത 9 പേരിൽ ഉൾപ്പെടുന്നവരാണ് ഇവർ. 4 പേരെ പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ റിപ്പോർട്ട് തേടിയതായും അന്വേഷണത്തിൽ സൈന്യം സമ്പൂർണ സഹകരണം വാഗ്ദാനം ചെയ്തതായും അഡീഷനൽ പൊലീസ് ഡയറക്ടർ ജനറൽ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു നഷ്ടപരിഹാരവും ജോലിയും കശ്മീർ സർക്കാർ ഉറപ്പുനൽകി. പ്രദേശത്ത് ഇന്നലെയും പരിശോധന തുടർന്നു. സംഘർഷാന്തരീക്ഷം നിലനിൽക്കുന്നതിനാൽ പൂഞ്ച്, രജൗറി ജില്ലകളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു.
വ്യാഴാഴ്ചയാണ് സുരാൻകോട്ടിൽ ഭീകരരെ തിരയാൻ പോയ 48 രാഷ്ട്രീയ റൈഫിൾസിന്റെ 2 വാഹനങ്ങൾക്കു നേരെ മലമുകളിൽനിന്നു ഭീകരാക്രമണമുണ്ടായത്. പാക്ക് ഭീകര സംഘടനയായ ലഷ്കറെ തയിബയുടെ ഭാഗമായ പീപ്പിൾസ് ആന്റി ഫാഷിസ്റ്റ് ഫ്രണ്ട് ആണ് ആക്രമണത്തിനു പിന്നിൽ. ഭീകരാക്രമണക്കേസിൽ എൻഐഎ അന്വേഷണം നടക്കുന്നതിനൊടൊപ്പം യുവാക്കളുടെ മരണത്തിലും അന്വേഷണം വേണമെന്ന് നാഷനൽ കോൺഫറൻസ് ആവശ്യപ്പെട്ടു. കശ്മീരിൽ സൈന്യം പോലും സുരക്ഷിതമല്ലെന്നു പറഞ്ഞ മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തി, നാട്ടുകാരുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ടോപ പീർ ഗ്രാമത്തിൽനിന്ന് 15 പേരെ കസ്റ്റഡിയിൽ എടുത്തതായി ആരോപിച്ച മെഹബൂബ, അവരെ സൈനികർ മർദിക്കുന്നതിന്റെ വിഡിയോ പങ്കുവച്ചു. സിപിഎം നേതാവ് യുസുഫ് തരിഗാമിയും അന്വേഷണം ആവശ്യപ്പെട്ടു.