2002 മാർച്ച് 3: കലാപകാരികളിൽനിന്നു രക്ഷപ്പെടാൻ അഹമ്മദാബാദിനടുത്ത് റന്ധിക്പുർ ഗ്രാമത്തിൽനിന്നു പലായനം ചെയ്യുമ്പോൾ ബിൽക്കീസും കുടുംബവും ആക്രമിക്കപ്പെട്ടു. 5 മാസം ഗർഭിണിയായിരുന്ന ബിൽക്കീസിനെ സംഘം ചേർന്നു പീഡിപ്പിച്ചു. 3 വയസ്സുള്ള മകളെ തറയിലടിച്ചുകൊന്നു. മൊത്തം 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ഇവരിൽ 7 സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായിരുന്നു.

2002 മാർച്ച് 3: കലാപകാരികളിൽനിന്നു രക്ഷപ്പെടാൻ അഹമ്മദാബാദിനടുത്ത് റന്ധിക്പുർ ഗ്രാമത്തിൽനിന്നു പലായനം ചെയ്യുമ്പോൾ ബിൽക്കീസും കുടുംബവും ആക്രമിക്കപ്പെട്ടു. 5 മാസം ഗർഭിണിയായിരുന്ന ബിൽക്കീസിനെ സംഘം ചേർന്നു പീഡിപ്പിച്ചു. 3 വയസ്സുള്ള മകളെ തറയിലടിച്ചുകൊന്നു. മൊത്തം 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ഇവരിൽ 7 സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2002 മാർച്ച് 3: കലാപകാരികളിൽനിന്നു രക്ഷപ്പെടാൻ അഹമ്മദാബാദിനടുത്ത് റന്ധിക്പുർ ഗ്രാമത്തിൽനിന്നു പലായനം ചെയ്യുമ്പോൾ ബിൽക്കീസും കുടുംബവും ആക്രമിക്കപ്പെട്ടു. 5 മാസം ഗർഭിണിയായിരുന്ന ബിൽക്കീസിനെ സംഘം ചേർന്നു പീഡിപ്പിച്ചു. 3 വയസ്സുള്ള മകളെ തറയിലടിച്ചുകൊന്നു. മൊത്തം 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ഇവരിൽ 7 സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2002 മാർച്ച് 3: കലാപകാരികളിൽനിന്നു രക്ഷപ്പെടാൻ അഹമ്മദാബാദിനടുത്ത് റന്ധിക്പുർ ഗ്രാമത്തിൽനിന്നു പലായനം ചെയ്യുമ്പോൾ ബിൽക്കീസും കുടുംബവും ആക്രമിക്കപ്പെട്ടു. 5 മാസം ഗർഭിണിയായിരുന്ന ബിൽക്കീസിനെ സംഘം ചേർന്നു പീഡിപ്പിച്ചു. 3 വയസ്സുള്ള മകളെ തറയിലടിച്ചുകൊന്നു. മൊത്തം 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ഇവരിൽ 7 സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായിരുന്നു.

മാർച്ച് 4: ബിൽക്കീസിനെ ലിംഖേഡ പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നു. താൻ പീഡിപ്പിക്കപ്പെട്ടതായി ബിൽക്കീസ് പറഞ്ഞത് ഉൾപ്പെടുത്താതെ എഫ്ഐആർ. ആക്രമിച്ചവരെന്നു ബിൽക്കീസ് പറഞ്ഞ 12 റന്ധിക്പുർ നിവാസികളെക്കുറിച്ചും പരാമർശമില്ല. സ്വന്തം ഗ്രാമവാസികളായിരുന്നതിനാലാണ് ബിൽക്കീസിന് ഇവരെ തിരിച്ചറിയാൻ കഴിഞ്ഞത്.

ADVERTISEMENT

മാർച്ച് 5: ഗോധ്രയിലെ ദുരിതാശ്വാസ ക്യാംപിൽവച്ച് കലക്ടറുടെ നിർദേശപ്രകാരം ബിൽക്കീസിന്റെ മൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. കുടുംബാംഗങ്ങളിൽ 7 പേരുടെ മൃതദേഹങ്ങൾ കേശാർപുരിലെ കാട്ടിൽനിന്നു കണ്ടെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.

നവംബർ 6: കേസ് ശരിയാണെങ്കിലും കുറ്റവാളികളെ കണ്ടെത്താനായില്ലെന്ന് പൊലീസ് കോടതിയിൽ പറയുന്നു. കേസ് അവസാനിപ്പിക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. 

2003 ഫെബ്രുവരി: കേസ് അവസാനിപ്പിക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുന്നു. ബിൽ‍ക്കീസിന്റെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന് ന്യായീകരണം. 

ഏപ്രിൽ: കീഴ്ക്കോടതി ഉത്തരവു റദ്ദാക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബിൽക്കീസ് സുപ്രീം കോടതിയിൽ.

ADVERTISEMENT

ഡിസംബർ 6: കേസ് സിബിഐ അന്വേഷിക്കാൻ സുപ്രീം കോടതി നിർദേശം. 

2004 ജനുവരി 22: ബിജെപി മുൻ ജില്ലാ സംഘടനാ  സെക്രട്ടറിയും വിഎച്ച്‌പി നേതാവുമായ ശൈലേഷ് ഭട്ട്, ഒരു മുൻമന്ത്രിയുടെ പിഎ എന്നിവരടക്കമുളള പ്രതികളെ സിബിഐ അറസ്‌റ്റ് ചെയ്‌തു.

ഫെബ്രുവരി 1–2: ജഡങ്ങൾ പുറത്തെടുത്ത് സിബിഐയുടെ പരിശോധന. ലഭിച്ചത് 109 അസ്ഥികൾ; തലയോട്ടികൾ ലഭിച്ചില്ല. 

ഏപ്രിൽ 19: രണ്ടു ഡിവൈഎസ്പിമാരടക്കം 6 പൊലീസ് ഉദ്യോഗസ്‌ഥരും 2 പ്രാദേശിക ബിജെപി നേതാക്കളും ഡോക്‌ടർ ദമ്പതികളും ഉൾപ്പെടെ 20 പേർക്കെതിരെ അഹമ്മദാബാദ് സിജെഎം കോടതിയിൽ സിബിഐ കുറ്റപത്രം.

ADVERTISEMENT

ഓഗസ്‌റ്റ് 6: ഗുജറാത്തിൽ നീതി ലഭിക്കില്ലെന്ന ബിൽക്കീസിന്റെ വാദം അംഗീകരിച്ച് വിചാരണ മുംബൈയിലേക്കു മാറ്റാൻ സുപ്രീം കോടതി ഉത്തരവ്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ കേന്ദ്രത്തിന് കോടതിയുടെ നിർദേശം.

ഡിസംബർ 19: കേസിൽ തെളിവായി സിബിഐ കണ്ടെടുത്ത അസ്‌ഥികൾ കൊല്ലപ്പെട്ടവരുടേതു തന്നെയെന്ന് ഡൽഹി എയിംസിലെ പരിശോധനയിൽ സ്ഥിരീകരണം. കൊല്ലപ്പെട്ടവരിൽ 7 പേരെ പൊലീസ് ഒരു നീർച്ചാലിൽ ഉപ്പിട്ടുമൂടുകയായിരുന്നുവെന്നാണു കണ്ടെത്തിയത്.

2008 ജനുവരി 18: ബിജെപി നേതാവ് ശൈലേഷ് ഭട്ട് അടക്കം 13 പ്രതികൾ കുറ്റക്കാരെന്നു മുംബൈയിലെ പ്രത്യേക സെഷൻസ് കോടതി വിധി.  ഡോക്ടർ ദമ്പതികളെയും 5 പൊലീസ് ഉദ്യോഗസ്‌ഥരെയും വിട്ടയച്ചു.

ജനുവരി 21: പതിനൊന്നു പേർക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. ഒരാൾക്ക് 3 വർഷം കഠിനതടവ്. മറ്റൊരാൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു.

2017 മേയ് 4: ജീവപര്യന്തം തടവുശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു. ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യം തള്ളി. 7 േപരെ വിട്ടതു റദ്ദാക്കി. ഇവർ ജയിലിൽ കഴിഞ്ഞ കാലാവധി ശിക്ഷയാക്കി; പിഴയും ചുമത്തി. 

ജൂലൈ: ഹൈക്കോടതി ശിക്ഷിച്ചതിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഒഴികെ 6 പേർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി.

2019 ഏപ്രിൽ 23: ബിൽക്കീസ് ബാനോയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതിയുടെ നിർദേശം.

മേയ് 30: പ്രതികളിലൊരാളായ ഐപിഎസ് ഉദ്യോഗസ്ഥൻ ആർ.എസ്.ഭഗോരയെ വിരമിക്കുന്നതിന്റെ തലേന്ന് സർവീസിൽനിന്നു പിരിച്ചുവിടാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. 

ജൂലൈ 17: ജീവപര്യന്തം തടവു ലഭിച്ച രാധേശ്യാം ഷാ ശിക്ഷയിളവു വിഷയത്തിൽ നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി. തീരുമാനമെടുക്കേണ്ടത് മഹാരാഷ്ട്ര സർക്കാരാണെന്ന് കോടതി. 

2022 മേയ് 13: ശിക്ഷയിളവിനുള്ള രാധേശ്യാം ഷായുടെ അപേക്ഷയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതി നിർദേശം. 

ഓഗസ്റ്റ് 15: ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 11 പേരെയും ഗുജറാത്ത് സർക്കാർ മോചിപ്പിച്ചു.

സെപ്റ്റംബർ: കുറ്റവാളികളുടെ മോചനത്തിനെതിരെ ബിൽക്കീസ് ബാനോ സുപ്രീം കോടതിയിൽ.

2023 ഏപ്രിൽ 18: മോചനത്തിനുള്ള കാരണങ്ങൾ വ്യക്തമാക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനോടു നിർദേശിച്ചു. കൊടുംകുറ്റവാളികൾക്കും സ്വയം നവീകരിക്കാൻ അവസരം നൽകേണ്ടതുണ്ടെന്നായിരുന്നു ഗുജറാത്ത് സർക്കാരിന്റെ മറുപടി.

2024 ജനുവരി 8: പതിനൊന്നു പേരുടെയും മോചനം റദ്ദാക്കി സുപ്രീം കോടതി വിധി.

∙ രാഷ്ട്രീയനേട്ടങ്ങൾക്കായി നീതിയെ കൊല്ലുന്ന പ്രവണത ജനാധിപത്യ സംവിധാനത്തിന് അപകടമാണ്. കുറ്റവാളികളെ സംരക്ഷിക്കുന്നത് ആരാണെന്ന് സുപ്രീം കോടതി വിധി രാജ്യത്തിനു വീണ്ടും കാണിച്ചുതന്നു. ധിക്കാരികളായ ബിജെപി സർക്കാരിനെതിരായ നീതിയുടെ വിജയത്തിന്റെ പ്രതീകമാണു ബിൽക്കീസ് ബാനോ. -  രാഹുൽ ഗാന്ധി (കോൺഗ്രസ് നേതാവ്)

∙ കേന്ദ്രസർക്കാരിന്റെ സമ്മതം കൂടി പരിഗണിച്ചാണു ഗുജറാത്ത് സർക്കാർ തീരുമാനമെടുത്തതെന്നത് ഈ കുറ്റവാളികളുടെ കൂട്ടുകെട്ടിൽ കേന്ദ്രത്തെയും പങ്കാളിയാക്കുന്നു. -  സിപിഎം

∙ ഗുജറാത്ത് സർക്കാരിന്റെ മുഖത്തേറ്റ അടിയാണു സുപ്രീം കോടതി വിധി. - വൃന്ദ കാരാട്ട് (സിപിഎം പൊളിറ്റ് ബ്യൂറോ അംഗം)

English Summary:

Bilkis Bano's case: Two decades of struggle and always aid is Supreme Court