അക്രമികളെ വിലക്കാൻ തമിഴ് താര സംഘടന; ആദ്യം മുന്നറിയിപ്പ്
ചെന്നൈ ∙ഷൂട്ടിങ് ലൊക്കേഷനിലെ അതിക്രമം സ്ഥിരീകരിച്ചാൽ ചലച്ചിത്ര താരങ്ങളെ സിനിമയിൽ നിന്ന് 5 വർഷത്തേക്കു വിലക്കാൻ തമിഴ് താരസംഘടന നടികർ സംഘം തീരുമാനിച്ചു. വനിതാ അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ 2019ൽ രൂപീകരിച്ച ആഭ്യന്തര പരാതി പരിഹാര സമിതിയുടെ പ്രത്യേക യോഗത്തിലാണു തീരുമാനം. അതിക്രമം നേരിടുന്നവർക്കു പൊലീസിൽ പരാതി നൽകുന്നതു മുതൽ നിയമ സഹായം നൽകും. ആരോപണ വിധേയർക്ക് ആദ്യം മുന്നറിയിപ്പ് നൽകും. പരാതികൾ അറിയിക്കാൻ ഫോൺ, ഇ-മെയിൽ സൗകര്യവുമുണ്ട്. സമിതി മുഖേന പരാതികൾ നൽകണമെന്നും മാധ്യമങ്ങളോട് നേരിട്ടു സംസാരിക്കരുതെന്നും നിർദേശിച്ചിട്ടുമുണ്ട്.
ചെന്നൈ ∙ഷൂട്ടിങ് ലൊക്കേഷനിലെ അതിക്രമം സ്ഥിരീകരിച്ചാൽ ചലച്ചിത്ര താരങ്ങളെ സിനിമയിൽ നിന്ന് 5 വർഷത്തേക്കു വിലക്കാൻ തമിഴ് താരസംഘടന നടികർ സംഘം തീരുമാനിച്ചു. വനിതാ അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ 2019ൽ രൂപീകരിച്ച ആഭ്യന്തര പരാതി പരിഹാര സമിതിയുടെ പ്രത്യേക യോഗത്തിലാണു തീരുമാനം. അതിക്രമം നേരിടുന്നവർക്കു പൊലീസിൽ പരാതി നൽകുന്നതു മുതൽ നിയമ സഹായം നൽകും. ആരോപണ വിധേയർക്ക് ആദ്യം മുന്നറിയിപ്പ് നൽകും. പരാതികൾ അറിയിക്കാൻ ഫോൺ, ഇ-മെയിൽ സൗകര്യവുമുണ്ട്. സമിതി മുഖേന പരാതികൾ നൽകണമെന്നും മാധ്യമങ്ങളോട് നേരിട്ടു സംസാരിക്കരുതെന്നും നിർദേശിച്ചിട്ടുമുണ്ട്.
ചെന്നൈ ∙ഷൂട്ടിങ് ലൊക്കേഷനിലെ അതിക്രമം സ്ഥിരീകരിച്ചാൽ ചലച്ചിത്ര താരങ്ങളെ സിനിമയിൽ നിന്ന് 5 വർഷത്തേക്കു വിലക്കാൻ തമിഴ് താരസംഘടന നടികർ സംഘം തീരുമാനിച്ചു. വനിതാ അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ 2019ൽ രൂപീകരിച്ച ആഭ്യന്തര പരാതി പരിഹാര സമിതിയുടെ പ്രത്യേക യോഗത്തിലാണു തീരുമാനം. അതിക്രമം നേരിടുന്നവർക്കു പൊലീസിൽ പരാതി നൽകുന്നതു മുതൽ നിയമ സഹായം നൽകും. ആരോപണ വിധേയർക്ക് ആദ്യം മുന്നറിയിപ്പ് നൽകും. പരാതികൾ അറിയിക്കാൻ ഫോൺ, ഇ-മെയിൽ സൗകര്യവുമുണ്ട്. സമിതി മുഖേന പരാതികൾ നൽകണമെന്നും മാധ്യമങ്ങളോട് നേരിട്ടു സംസാരിക്കരുതെന്നും നിർദേശിച്ചിട്ടുമുണ്ട്.
ചെന്നൈ ∙ഷൂട്ടിങ് ലൊക്കേഷനിലെ അതിക്രമം സ്ഥിരീകരിച്ചാൽ ചലച്ചിത്ര താരങ്ങളെ സിനിമയിൽ നിന്ന് 5 വർഷത്തേക്കു വിലക്കാൻ തമിഴ് താരസംഘടന നടികർ സംഘം തീരുമാനിച്ചു. വനിതാ അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ 2019ൽ രൂപീകരിച്ച ആഭ്യന്തര പരാതി പരിഹാര സമിതിയുടെ പ്രത്യേക യോഗത്തിലാണു തീരുമാനം. അതിക്രമം നേരിടുന്നവർക്കു പൊലീസിൽ പരാതി നൽകുന്നതു മുതൽ നിയമ സഹായം നൽകും. ആരോപണ വിധേയർക്ക് ആദ്യം മുന്നറിയിപ്പ് നൽകും. പരാതികൾ അറിയിക്കാൻ ഫോൺ, ഇ-മെയിൽ സൗകര്യവുമുണ്ട്. സമിതി മുഖേന പരാതികൾ നൽകണമെന്നും മാധ്യമങ്ങളോട് നേരിട്ടു സംസാരിക്കരുതെന്നും നിർദേശിച്ചിട്ടുമുണ്ട്.