ന്യൂഡൽഹി ∙ നിലയ്ക്കാതെ പെയ്യുന്ന മഴയ്ക്കു മീതെ ലാൽ സലാം വിളികൾ ആളിപ്പടർന്നു. സ്വന്തം ജീവിതത്തിലേക്കു സമരജ്വാല പടർത്തിയ ജവാഹർ ലാൽ നെഹ്റു സർവകലാശാല ക്യാംപസിൽനിന്ന് അവസാന റെഡ് സല്യൂട്ട് ഏറ്റുവാങ്ങാൻ സീതാറാം യച്ചൂരിയെ എത്തിച്ചപ്പോൾ സമയം വൈകിട്ട് 4.56. ഓഡിറ്റോറിയത്തിനു നടുവിൽ ചുവന്ന റോസാദളങ്ങൾ വിതറിയ വെള്ള വിരിപ്പിലേക്കെടുത്തു വച്ചപ്പോൾ റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ് എന്ന മുദ്രാവാക്യം മുഴങ്ങി.

ന്യൂഡൽഹി ∙ നിലയ്ക്കാതെ പെയ്യുന്ന മഴയ്ക്കു മീതെ ലാൽ സലാം വിളികൾ ആളിപ്പടർന്നു. സ്വന്തം ജീവിതത്തിലേക്കു സമരജ്വാല പടർത്തിയ ജവാഹർ ലാൽ നെഹ്റു സർവകലാശാല ക്യാംപസിൽനിന്ന് അവസാന റെഡ് സല്യൂട്ട് ഏറ്റുവാങ്ങാൻ സീതാറാം യച്ചൂരിയെ എത്തിച്ചപ്പോൾ സമയം വൈകിട്ട് 4.56. ഓഡിറ്റോറിയത്തിനു നടുവിൽ ചുവന്ന റോസാദളങ്ങൾ വിതറിയ വെള്ള വിരിപ്പിലേക്കെടുത്തു വച്ചപ്പോൾ റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ് എന്ന മുദ്രാവാക്യം മുഴങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നിലയ്ക്കാതെ പെയ്യുന്ന മഴയ്ക്കു മീതെ ലാൽ സലാം വിളികൾ ആളിപ്പടർന്നു. സ്വന്തം ജീവിതത്തിലേക്കു സമരജ്വാല പടർത്തിയ ജവാഹർ ലാൽ നെഹ്റു സർവകലാശാല ക്യാംപസിൽനിന്ന് അവസാന റെഡ് സല്യൂട്ട് ഏറ്റുവാങ്ങാൻ സീതാറാം യച്ചൂരിയെ എത്തിച്ചപ്പോൾ സമയം വൈകിട്ട് 4.56. ഓഡിറ്റോറിയത്തിനു നടുവിൽ ചുവന്ന റോസാദളങ്ങൾ വിതറിയ വെള്ള വിരിപ്പിലേക്കെടുത്തു വച്ചപ്പോൾ റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ് എന്ന മുദ്രാവാക്യം മുഴങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നിലയ്ക്കാതെ പെയ്യുന്ന മഴയ്ക്കു മീതെ ലാൽ സലാം വിളികൾ ആളിപ്പടർന്നു. സ്വന്തം ജീവിതത്തിലേക്കു സമരജ്വാല പടർത്തിയ ജവാഹർ ലാൽ നെഹ്റു സർവകലാശാല ക്യാംപസിൽനിന്ന് അവസാന റെഡ് സല്യൂട്ട് ഏറ്റുവാങ്ങാൻ സീതാറാം യച്ചൂരിയെ എത്തിച്ചപ്പോൾ സമയം വൈകിട്ട് 4.56. ഓഡിറ്റോറിയത്തിനു നടുവിൽ ചുവന്ന റോസാദളങ്ങൾ വിതറിയ വെള്ള വിരിപ്പിലേക്കെടുത്തു വച്ചപ്പോൾ റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ് എന്ന മുദ്രാവാക്യം മുഴങ്ങി.

ഓഡിറ്റോറിയത്തിന്റെ ഒരു മൂലയിൽ ഭിത്തിയിൽ ചാരി മുതിർന്ന നേതാവ് വൃന്ദ കാരാട്ട് ഉണ്ടായിരുന്നു. യച്ചൂരിയുടെ അരികിൽ മുഖം കുനിച്ചു നിന്ന പ്രകാശ് കാരാട്ട് അൽപസമയത്തിനു ശേഷം വൃന്ദയുടെ അരികിലേക്കു മടങ്ങി: ജെഎൻയു ചേർത്തുവച്ച സൗഹൃദത്തിന്റെ സങ്കടം ആൾക്കൂട്ടത്തിൽ നിന്നകന്നു നിന്നു. 

സീതാറാം യച്ചൂരിയുടെ ഭൗതികദേഹം വസന്ത്കുഞ്ചിലെ വീട്ടിൽ എത്തിച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ഡൽഹി ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ സീതാറാം യച്ചൂരിയുടെ മൃതദേഹം പൊതുദർശനത്തിന് കൊണ്ടു വന്നപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ഡൽഹി ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പൊതുദർശനത്തിന് കൊണ്ടുവരുന്ന സീതാറാം യച്ചൂരിയുടെ മൃതദേഹം കിടത്താനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന വിദ്യാർഥികൾ. ചിത്രം: ജോസ്‍കുട്ടി പനയ്ക്കൽ∙മനോരമ
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മരണത്തെ തുടർന്ന് ഡൽഹി എകെജി ഭവനിൽ സ്ഥാപിച്ച ചിത്രത്തിനു മുൻപിൽ പുഷ്പം അർപ്പിക്കുന്ന എൻ.എൻ. കൃഷ്ണദാസ്, ജോൺ ബ്രിട്ടാസ്, എ.എ.റഹീം എന്നിവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
സീതാറാം യച്ചൂരിയുടെ ഭൗതികശരീരം പൊതുദർശനത്തിനു വയ്ക്കുന്ന ഡൽഹി എകെജി ഭവനു മുൻപിൽ നടത്തേണ്ട ക്രമീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന തപൻ സെൻ, പ്രകാശ് കാരാട്ട്, എം.എ. ബേബി എന്നിവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മരണത്തെ തുടർന്ന് ഡൽഹി എകെജി ഭവനിലെത്തി ആദരാഞ്ജലി അർപ്പിച്ചശേഷം ഓർമക്കുറിപ്പ് എഴുതുന്ന മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മരണത്തെ തുടർന്ന് ഡൽഹി എകെജി ഭവനിൽ എത്തിയ ഇ.പി. ജയരാജൻ, എ.എ. റഹീമിനും ജോൺ ബ്രിട്ടാസിനും ഒപ്പം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ADVERTISEMENT

വിദ്യാർഥി യൂണിയൻ പ്രതിനിധികൾക്കു പിന്നാലെ വിവിധ സംഘടനാ പ്രതിനിധികളും പൂർവവിദ്യാർഥികളും അധ്യാപകരും യച്ചൂരിക്ക് ആദരമർപ്പിച്ചു. 3 തവണ വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന യച്ചൂരി ജെഎൻയു ക്യാംപസിന്റെ ആദരാഞ്ജലികൾ ഏറ്റുവാങ്ങി 5.35ന് മടങ്ങുമ്പോൾ പുറത്ത് പെയ്യുന്ന മഴയെക്കാൾ ശക്തിയോടെ ലാൽസലാം വിളികൾ ഉയരുന്നുണ്ടായിരുന്നു. ‘സീതാറാം, നിങ്ങൾ മരിക്കില്ല, ഞങ്ങളുടെ സമരങ്ങളിലൂടെ ജീവിക്കും’– പ്രിയ സഖാവിന് വിദ്യാർഥികളുടെ വിട. 

യച്ചൂരിയുടെ മൃതദേഹം ഇന്ന് 11 മുതൽ 3 വരെ സിപിഎം ആസ്ഥാനമായ എകെജി ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. വൈകിട്ട് 5ന് 14 അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങും. തുടർന്ന് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി എയിംസ് അധികൃതർക്കു കൈമാറും.

English Summary:

JNU's red salute for Sitaram Yechury; Body will be handed over to AIIMS authorities