ഹരിയാന: സിർസ സ്ഥാനാർഥിയെ പിൻവലിച്ച് ബിജെപി
ന്യൂഡൽഹി ∙ ഹരിയാനയിലെ സിർസ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി റോത്താസ് ജങ്റ അവസാനനിമിഷം പത്രിക പിൻവലിച്ചു. ഇവിടെ ഹരിയാന ലോക‍്ഹിത് പാർട്ടി അധ്യക്ഷനും മുൻമന്ത്രിയുമായ ഗോപാൽ കാണ്ഡയ്ക്ക് പിന്തുണ നൽകാനാണ് തീരുമാനം. പാർട്ടിയുടെ നിർദേശമനുസരിച്ചും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും താൽപര്യം കണക്കിലെടുത്തുമാണ് പത്രിക പിൻവലിച്ചതെന്ന് ജങ്റ പറഞ്ഞു. 2019 ലും 2009 ലും സിർസയിൽ നിന്ന് കാണ്ഡയാണ് ജയിച്ചത്. 2014 ൽ രണ്ടാം സ്ഥാനത്തുമായിരുന്നു. വിജയിച്ചാൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് കാണ്ഡ പറഞ്ഞിട്ടുണ്ട്.
ന്യൂഡൽഹി ∙ ഹരിയാനയിലെ സിർസ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി റോത്താസ് ജങ്റ അവസാനനിമിഷം പത്രിക പിൻവലിച്ചു. ഇവിടെ ഹരിയാന ലോക‍്ഹിത് പാർട്ടി അധ്യക്ഷനും മുൻമന്ത്രിയുമായ ഗോപാൽ കാണ്ഡയ്ക്ക് പിന്തുണ നൽകാനാണ് തീരുമാനം. പാർട്ടിയുടെ നിർദേശമനുസരിച്ചും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും താൽപര്യം കണക്കിലെടുത്തുമാണ് പത്രിക പിൻവലിച്ചതെന്ന് ജങ്റ പറഞ്ഞു. 2019 ലും 2009 ലും സിർസയിൽ നിന്ന് കാണ്ഡയാണ് ജയിച്ചത്. 2014 ൽ രണ്ടാം സ്ഥാനത്തുമായിരുന്നു. വിജയിച്ചാൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് കാണ്ഡ പറഞ്ഞിട്ടുണ്ട്.
ന്യൂഡൽഹി ∙ ഹരിയാനയിലെ സിർസ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി റോത്താസ് ജങ്റ അവസാനനിമിഷം പത്രിക പിൻവലിച്ചു. ഇവിടെ ഹരിയാന ലോക‍്ഹിത് പാർട്ടി അധ്യക്ഷനും മുൻമന്ത്രിയുമായ ഗോപാൽ കാണ്ഡയ്ക്ക് പിന്തുണ നൽകാനാണ് തീരുമാനം. പാർട്ടിയുടെ നിർദേശമനുസരിച്ചും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും താൽപര്യം കണക്കിലെടുത്തുമാണ് പത്രിക പിൻവലിച്ചതെന്ന് ജങ്റ പറഞ്ഞു. 2019 ലും 2009 ലും സിർസയിൽ നിന്ന് കാണ്ഡയാണ് ജയിച്ചത്. 2014 ൽ രണ്ടാം സ്ഥാനത്തുമായിരുന്നു. വിജയിച്ചാൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് കാണ്ഡ പറഞ്ഞിട്ടുണ്ട്.
ന്യൂഡൽഹി ∙ ഹരിയാനയിലെ സിർസ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി റോത്താസ് ജങ്റ അവസാനനിമിഷം പത്രിക പിൻവലിച്ചു. ഇവിടെ ഹരിയാന ലോക‍്ഹിത് പാർട്ടി അധ്യക്ഷനും മുൻമന്ത്രിയുമായ ഗോപാൽ കാണ്ഡയ്ക്ക് പിന്തുണ നൽകാനാണ് തീരുമാനം. പാർട്ടിയുടെ നിർദേശമനുസരിച്ചും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും താൽപര്യം കണക്കിലെടുത്തുമാണ് പത്രിക പിൻവലിച്ചതെന്ന് ജങ്റ പറഞ്ഞു. 2019 ലും 2009 ലും സിർസയിൽ നിന്ന് കാണ്ഡയാണ് ജയിച്ചത്. 2014 ൽ രണ്ടാം സ്ഥാനത്തുമായിരുന്നു. വിജയിച്ചാൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് കാണ്ഡ പറഞ്ഞിട്ടുണ്ട്.
ഐഎൻഎൽഡിയും (ഇന്ത്യൻ നാഷനൽ ലോക് ദൾ) ബിഎസ്പിയും സിർസയിൽ ലോക‍്ഹിത് പാർട്ടിക്കാണ് പിന്തുണ നൽകിയിരിക്കുന്നത്. ഗോകുൽ സേഠിയ ആണ് കോൺഗ്രസ് സ്ഥാനാർഥി.