രാത്രി 11ന് ശേഷം സിനിമാശാലയിൽ കുട്ടികൾ വേണ്ട: തെലങ്കാന ഹൈക്കോടതി
ഹൈദരാബാദ് ∙ 16 വയസ്സിൽ താഴെയുള്ള കുട്ടികളെ രാത്രി 11ന് ശേഷം തിയറ്ററുകളിൽ വന്ന് സിനിമ കാണാൻ അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. കുട്ടികളുടെ പ്രവേശനം വിലക്കണമെന്നു സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. രാവിലെ 11നു മുൻപും രാത്രി 11നു ശേഷവും കുട്ടികളെ വിലക്കുന്നതിനു നടപടി സ്വീകരിക്കാനാണു നിർദേശം.
ഹൈദരാബാദ് ∙ 16 വയസ്സിൽ താഴെയുള്ള കുട്ടികളെ രാത്രി 11ന് ശേഷം തിയറ്ററുകളിൽ വന്ന് സിനിമ കാണാൻ അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. കുട്ടികളുടെ പ്രവേശനം വിലക്കണമെന്നു സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. രാവിലെ 11നു മുൻപും രാത്രി 11നു ശേഷവും കുട്ടികളെ വിലക്കുന്നതിനു നടപടി സ്വീകരിക്കാനാണു നിർദേശം.
ഹൈദരാബാദ് ∙ 16 വയസ്സിൽ താഴെയുള്ള കുട്ടികളെ രാത്രി 11ന് ശേഷം തിയറ്ററുകളിൽ വന്ന് സിനിമ കാണാൻ അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. കുട്ടികളുടെ പ്രവേശനം വിലക്കണമെന്നു സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. രാവിലെ 11നു മുൻപും രാത്രി 11നു ശേഷവും കുട്ടികളെ വിലക്കുന്നതിനു നടപടി സ്വീകരിക്കാനാണു നിർദേശം.
ഹൈദരാബാദ് ∙ 16 വയസ്സിൽ താഴെയുള്ള കുട്ടികളെ രാത്രി 11ന് ശേഷം തിയറ്ററുകളിൽ വന്ന് സിനിമ കാണാൻ അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. കുട്ടികളുടെ പ്രവേശനം വിലക്കണമെന്നു സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. രാവിലെ 11നു മുൻപും രാത്രി 11നു ശേഷവും കുട്ടികളെ വിലക്കുന്നതിനു നടപടി സ്വീകരിക്കാനാണു നിർദേശം.
തെലുങ്ക് താരം രാം ചരണിന്റെ ‘ഗെയിം ചെയ്ഞ്ചർ’ എന്ന സിനിമയുടെ ടിക്കറ്റ് നിരക്കു വർധനയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഈ നിർദേശം നൽകിയത്. മൾട്ടിപ്ലക്സ് തിയറ്ററുകളിൽ അവസാനപ്രദർശനം തീരുന്നത് രാത്രി 1.30ന് ആണെന്നും അവിടെ പ്രായത്തിന്റെ നിയന്ത്രണങ്ങളില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബറിൽ അല്ലു അർജുൻ അഭിനയിച്ച ‘പുഷ്പ–2 ’ചിത്രത്തിന്റെ പ്രദർശനവേളയിലുണ്ടായ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിക്കുകയും ബാലനു പരുക്കേൽക്കുകയും ചെയ്തതും ഹർജിക്കാർ ചൂണ്ടിക്കാട്ടി.