കഠ്‍വ ഏറ്റുമുട്ടൽ: ഒരു പൊലീസുകാരന് കൂടി വീരമൃത്യു
ജമ്മു ∙ ജമ്മു കശ്മീരിലെ കഠ്‍വ ജില്ലയിലെ സഫിയാൻ വനമേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ വ്യാഴാഴ്ച ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് ഒരു പൊലീസുകാരന്റെ മൃതദേഹം കൂടി കണ്ടെടുത്തു. ജമ്മു കശ്മീർ പൊലീസിലെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 3 പൊലീസുകാരും 3 ഭീകരരും നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഒരു ഡിവൈഎസ്പി ഉൾപ്പെടെ 7 പൊലീസുകാർക്കു പരുക്കേറ്റിരുന്നു. കൂടുതൽ ഭീകരർ വനത്തിനുള്ളിലുണ്ടെന്ന സൂചനയെത്തുടർന്ന് ഇന്നലെ രാവിലെ പുനരാരംഭിച്ച തിരച്ചിലിനിടെ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായി.
ജമ്മു ∙ ജമ്മു കശ്മീരിലെ കഠ്‍വ ജില്ലയിലെ സഫിയാൻ വനമേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ വ്യാഴാഴ്ച ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് ഒരു പൊലീസുകാരന്റെ മൃതദേഹം കൂടി കണ്ടെടുത്തു. ജമ്മു കശ്മീർ പൊലീസിലെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 3 പൊലീസുകാരും 3 ഭീകരരും നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഒരു ഡിവൈഎസ്പി ഉൾപ്പെടെ 7 പൊലീസുകാർക്കു പരുക്കേറ്റിരുന്നു. കൂടുതൽ ഭീകരർ വനത്തിനുള്ളിലുണ്ടെന്ന സൂചനയെത്തുടർന്ന് ഇന്നലെ രാവിലെ പുനരാരംഭിച്ച തിരച്ചിലിനിടെ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായി.
ജമ്മു ∙ ജമ്മു കശ്മീരിലെ കഠ്‍വ ജില്ലയിലെ സഫിയാൻ വനമേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ വ്യാഴാഴ്ച ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് ഒരു പൊലീസുകാരന്റെ മൃതദേഹം കൂടി കണ്ടെടുത്തു. ജമ്മു കശ്മീർ പൊലീസിലെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 3 പൊലീസുകാരും 3 ഭീകരരും നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഒരു ഡിവൈഎസ്പി ഉൾപ്പെടെ 7 പൊലീസുകാർക്കു പരുക്കേറ്റിരുന്നു. കൂടുതൽ ഭീകരർ വനത്തിനുള്ളിലുണ്ടെന്ന സൂചനയെത്തുടർന്ന് ഇന്നലെ രാവിലെ പുനരാരംഭിച്ച തിരച്ചിലിനിടെ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായി.
ജമ്മു ∙ ജമ്മു കശ്മീരിലെ കഠ്‍വ ജില്ലയിലെ സഫിയാൻ വനമേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ വ്യാഴാഴ്ച ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് ഒരു പൊലീസുകാരന്റെ മൃതദേഹം കൂടി കണ്ടെടുത്തു. ജമ്മു കശ്മീർ പൊലീസിലെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 3 പൊലീസുകാരും 3 ഭീകരരും നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഒരു ഡിവൈഎസ്പി ഉൾപ്പെടെ 7 പൊലീസുകാർക്കു പരുക്കേറ്റിരുന്നു. കൂടുതൽ ഭീകരർ വനത്തിനുള്ളിലുണ്ടെന്ന സൂചനയെത്തുടർന്ന് ഇന്നലെ രാവിലെ പുനരാരംഭിച്ച തിരച്ചിലിനിടെ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായി.
പാക്കിസ്ഥാനിൽ നിന്ന് കഴിഞ്ഞ ദിവസം നുഴഞ്ഞുകയറിയ ജയ്ഷെ മുഹമ്മദ് ഭീകരരാണ് സഫിയാൻ വനമേഖലയിലുള്ളതെന്നു സംശയിക്കുന്നു. ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ഭാഗമായ പീപ്പിൾസ് ആന്റി ഫാഷിസ്റ്റ് ഫ്രണ്ട് ഏറ്റുമുട്ടലിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ടിരുന്നു.